തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും.സംസ്ഥാനതല പ്രവേശനോത്സവം തിങ്കളാഴ്ച മുഖ്യമന്ത്രി ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ തല പ്രവേശനോല്‍സവം മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് മാറ്റേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അതിനിടെ, അഞ്ച് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള മൂല്യനിര്‍ണയം കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.വാര്‍ഷിക പരീക്ഷയ്‌ക്ക് മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ആരെയും തോല്‍പ്പിക്കുക അല്ല ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഈ മാസം 10 നകം പുറത്തിറക്കും. സമഗ്ര ഗുണമേന്‍മ പദ്ധതി നടപ്പാക്കുമെന്നും സമഗ്ര ഗുണമേന്‍മ വര്‍ഷമായി ആചരിക്കുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. സാമൂഹ്യ ബോധ്യം വളര്‍ത്തുന്ന 10 വിഷയങ്ങളായിരിക്കും ആദ്യം രണ്ടാഴ്ച പഠിപ്പിക്കുക. ലഹരി തടയുന്നത് ഉള്‍പ്പെടെ വിഷയങ്ങള്‍ പഠന വിഷയമാക്കും. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതി പരിഷ്‌കരണം ഈ വര്‍ഷം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: