India

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി ഓസ്കര്‍ ലാറെന്‍സര്‍ മൂത്രമൊഴിക്കാറുണ്ടായിരുന്നില്ല. ഡയാലിസിസ് വഴിയാണ് ഇത്രയും നാള്‍ ഓസ്കര്‍ ലാറെന്‍സര്‍ ജീവിതം തള്ളിനീക്കിയിരുന്നത്.

Published by

ലോസ് ഏഞ്ചല്‍സ്: രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി ഓസ്കര്‍ ലാറെന്‍സര്‍ മൂത്രമൊഴിക്കാറുണ്ടായിരുന്നില്ല. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൂത്രസഞ്ചി 34ാം വയസ്സില്‍ നീക്കം ചെയ്യേണ്ടിവന്നു. അതിന് ശേഷം ഡയാലിസിസ് വഴിയാണ് ഇത്രയും നാള്‍ ഓസ്കര്‍ ലാറെന്‍സര്‍ ജീവിതം നിലനിര്‍ത്തിപ്പോന്നത്.

ഈയിടെ അദ്ദേഹത്തെ അമേരിക്കയിലെ ലോസ് എഞ്ചല്‍സിലുള്ള റൊണാള്‍ഡ് റീഗന്‍ യുസിഎല്‍എ മെഡിക്കല്‍ സെന്‍ററില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയായിരുന്നു നടന്നത്. ഒരു ഡോണറില്‍ നിന്നും മൂത്ര സഞ്ചിയും മറ്റ് ഡോണര്‍മാരില്‍ നിന്നും ലഭിച്ച. രണ്ട് വൃക്കകളും ശരീരത്തില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. 41 കാരനായ ഓസ്കര്‍ ലാറെന്‍സര്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂത്രമൊഴിച്ചു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഓസ്കര്‍ ലാറെന്‍സര്‍ മൂത്രമൊഴിക്കുന്നത്.

നാല് വര്‍ഷമായി മൂത്രസഞ്ചി മാറ്റിവെച്ചുകൊണ്ടുള്ള ശസ്ത്രക്രിയ റൊണാള്‍ഡ് റീഗന്‍ യുസിഎല്‍എ മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ പലരിലും പരീക്ഷിച്ചുനോക്കിയിരുന്നു. മനുഷ്യ ജഡത്തില്‍നിന്നും തലച്ചോര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവരില്‍ നിന്നും മൂത്രസഞ്ചി എടുത്ത് പലരിലുമായി പരീക്ഷിച്ചു നോക്കി.അത് പൂര്‍ണ്ണവിജയം നേടിയതിനെ തുടര്‍ന്നാണ് ഓസ്കര്‍ ലാറെന്‍സറെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. അത് പൂര്‍ണ്ണമായും വിജയിച്ചു. ഏഴ് വര്‍ഷത്തിന് ശേഷം ഓസ്കര്‍ ലാറെന്‍സര്‍ മൂത്രമൊഴിച്ചു. ലോകത്തെ ലക്ഷക്കണക്കായ മൂത്രസഞ്ചി കേടുവന്ന രോഗികള്‍ക്ക് ഈ ശസ്ത്രക്രിയ ആശ്വാസമേകും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക