ദുഷാന്‍ബെ: പാകിസ്ഥാന്‍ നിലവില്‍ ഗാസയുടെ അവസ്ഥയിലാണ് ഉള്ളതെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ്. താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാന്‍ബെയില്‍ ഹിമാനി സംരക്ഷണത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ഷെഹബാസ് ഷെറീഫ് ഇക്കാര്യം പറഞ്ഞത്.
ഗാസയില്‍ പരമ്പരാഗതമായ ആയുധങ്ങള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍ ലോകം കണ്ടു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതുകൂടാതെ ജലത്തിന്റെ ആയുധവല്‍ക്കരണം എന്ന ഭയാനകമായ ഒരു പുതിയ തകര്‍ച്ചയ്‌ക്ക് നമ്മള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുകയാണ്. അതേപോലെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഭാരതത്തിന്റെ ഏകപക്ഷീയ തീരുമാനം അങ്ങേയറ്റം ഖേദകരമാണ്. ഭാരതം ജലത്തെ പോലും ആയുധമാക്കുകയാണ്. ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ചുവപ്പുരേഖ കടക്കാന്‍ ഭാരതത്തെ അനുവദിക്കില്ലെന്നും ഷെറീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: