ന്യൂദല്‍ഹി: താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകളാണെന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേര്‍. 1990 ജനുവരി 19ന് ഒരു രാത്രിയില്‍ വീട് വിട്ട് പോകേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകള്‍ക്ക് നീതി ലഭിച്ചില്ല. വീണ്ടും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പഹല്‍ഗാം ഭീകരാക്രമണം പോലൊന്ന് സംഭവിക്കുന്നു. മരിച്ചുപോയ ഭര്‍ത്താവിന്റെ അരികില്‍ ഇരിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യം കാണുമ്പോള്‍ മറ്റേതൊരു സാധാരണ ഭാരതീയനേയും പോലെ എന്റെയും രക്തം തിളച്ചു, അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും സായുധസേനയെയും അദ്ദേഹം പ്രശംസിച്ചു.
നമ്മുടെ സൈന്യം എത്ര അത്ഭുതകരമായിരുന്നു, ഇന്റലിജന്‍സ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്നുനോക്കു. തീരുമാനമെടുക്കുന്നത് നേതൃത്വമാണ്. മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ നേതൃത്വം തിരിച്ചൊന്നും ചെയ്തില്ല, അത് നിര്‍ഭാഗ്യകരമാണ്. കാര്യങ്ങള്‍ നിസാരമായി കാണാത്ത ആളുകള്‍ നമുക്കുണ്ടെന്ന് ഇപ്പോള്‍ നമുക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: