ന്യൂദല്‍ഹി : പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസില്‍ രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ. എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് പരിശോധന .ദല്‍ഹി, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഹരിയാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തു.
പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് യൂട്യൂബ് വ്‌ലോഗര്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തുടങ്ങി നിരവധി പേരെയാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പൊലീസ് ഉള്‍പ്പെടെ പല അന്വേഷണ ഏജന്‍സികളും പിടികൂടിയത്. പിന്നാലെയാണ് എന്‍ഐഎയുടെ രാജ്യവ്യാപക റെയ്ഡ്.
അതിനിടെ, ഇന്ത്യന്‍ യുദ്ധക്കപ്പലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഒരാളെ മുംബൈയില്‍ തീവ്രവാദ വിരുധസേന അറസ്റ്റ് ചെയ്തു. ഇയാള്‍ പെണ്‍കെണിയില്‍ പെട്ടെന്നാണ് സൂചന. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തി പൂണെയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: