തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷം. ശനിയാഴ്ച വിവിധ അപകടങ്ങളിലായി ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. മേയ് 25 മുതല്‍ ആരംഭിച്ച മഴയില്‍ വൈദ്യുതി വകുപ്പിന് 164 കോടി രൂപയുടെ നഷ്ടം ഉണ്ടായി.
വിവിധ ജില്ലകളിലായാണ് ഏഴു മരണം.ആലപ്പുഴ ഹരിപ്പാടില്‍ മീന്‍പിടിക്കാന്‍ പോയ വള്ളിക്കാട് സ്വദേശി സ്റ്റീവ് വള്ളം മറിഞ്ഞ് മരിച്ചു. കായംകുളം കട്ടച്ചിറയില്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണ് പത്മകുമാര്‍ (66) മരിച്ചു.
എറണാകുളം ചെറായില്‍ വ്യാഴാഴ്ച വളളംമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ണൂര്‍ പാട്യത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹവും ശനിയാഴ്ച കണ്ടെത്തി. പാട്യം മുതിയങ്ങയിലെ നളിനിയാണ് മരിച്ചത്. മലപ്പുറം കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ചച്ചവിടി സ്വദേശി അബ്ദുള്‍ ബാരിയുടെ മൃതദേഹവും കണ്ടെത്തി. പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടില്‍ വള്ളം മറിഞ്ഞ് പ്രദേശവാസിയായ രാജേഷ് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: