ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരായ ലഷ്‌കര്‍ ഇ തൊയ്ബ കൊടുംഭീകരരുമായി പാകിസ്ഥാന്‍ മന്ത്രിമാര്‍ വേദി പങ്കിട്ടു. 1998ല്‍ പാകിസ്ഥാന്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ബലൂചിസ്ഥാന്‍ ആണവ പരീക്ഷണത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന, പഞ്ചാബ് പ്രവിശ്യയിലെ ചടങ്ങിലാണ് മന്ത്രിമാരും ലഷ്‌കര്‍ ഭീകരരും ഒന്നിച്ചു പങ്കെടുത്തത്. പഹല്‍ഗാം ഭീകരാക്രമണ സൂത്രധാരന്‍ സെയ്ഫുള്ള കസൂരിയുള്‍പ്പെടെയുള്ള ഭീകരരാണ് പങ്കെടുത്തത്. ഭീകര സംഘടനകളുമായി ബന്ധമില്ലെന്നു പാകിസ്ഥാന്‍ ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു വേദി പങ്കിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫിന്റെ അടുത്ത അനുയായികളായ പാക് ഭക്ഷ്യമന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാന്‍, പഞ്ചാബ് അസംബ്ലി സ്പീക്കര്‍ മാലിക് മുഹമ്മദ് അഹമ്മദ് ഖാന്‍, പാക് മുസ്ലിം ലീഗ് നവാസ് നേതാവ് മറിയം നവാസ് എന്നിവര്‍ക്കൊപ്പം സെയ്ഫുള്ള കസൂരി, തല്‍ഹ സയീദ്, അമീര്‍ ഹംസ എന്നീ കൊടുംഭീകരരാണ് പങ്കെടുത്തത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ മകനാണ് തല്‍ഹ സയീദ്.
ഭാരതത്തിനെതിരേ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: