ന്യൂദല്‍ഹി: സര്‍വകക്ഷി സംഘത്തിലെ അംഗമായി ഗള്‍ഫ് മേഖലയില്‍ പര്യടനം നടത്തുന്നതിനിടെ രോഗബാധിതനായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചു. നിലവില്‍ മെഡിക്കല്‍ സംഘത്തിന്‌റെ നിരീക്ഷണത്തിലാണ് ഗുലാം നബിയെന്ന് പ്രതിനിധി സംഘത്തെ നയിക്കുന്ന ബിജെപി എംപി ബൈജയന്ത് പാണ്ട അറിയിച്ചു. ‘പ്രതിനിധി സംഘത്തിന്റെ പര്യടനത്തിന്റെ പകുതി കഴിഞ്ഞപ്പോള്‍, ഗുലാം നബി ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. അദ്ദേഹം ആരോഗ്യവാനാണ്, പരിശോധനകള്‍ക്കു വിധേയനാക്കുന്നുണ്ട്. ‘ പാണ്ട എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ആസാദിനും പാണ്ഡയ്‌ക്കുമൊപ്പം ബിജെപി അംഗങ്ങളായ നിഷികാന്ത് ദുബെ, ഫാങ്നോണ്‍ കൊന്യാക്, രേഖ ശര്‍മ, എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഒവൈസി, നോമിനേറ്റഡ് അംഗം സത്നം സന്ധു, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല എന്നിവരും സംഘത്തിലുണ്ട് .
എക്സിലെ ഒരു സന്ദേശത്തില്‍ ഗുലാം നബി ആസാദ് തനിക്ക് ലഭിച്ച പിന്തുണയ്‌ക്ക് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: