Kerala

യുഡിഎഫിൽ പ്രതിസന്ധി കടുപ്പിച്ച് പി.വി അൻവർ; തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുത്തില്ലെങ്കിൽ നിലമ്പൂരില്‍ പി.വി അന്‍വര്‍വർ മത്സരിക്കും

Published by

നിലമ്പൂര്‍: ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞ് നിൽക്കുന്ന പി. വി അൻവർ യുഡിഎഫിൽ പ്രതിസന്ധി കടുപ്പിച്ചു. തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിപ്പിക്കാൻ ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗം തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം അനുവദിച്ചു.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്റെ ആവശ്യം. എന്നാല്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രുവെന്ന് അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിന്റെ നിലപാട്.

വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവറിന്റെ ആദ്യ സമ്മർദ്ദം. എന്നാൽ മണ്ഡലത്തിലെ മുസ്ലീം ന്യൂനപക്ഷ വോട്ടുകളും ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചത് ആര്യാടൻ ഷൗക്കത്തായിരുന്നു.

അൻവറിന് സ്വന്തം നിലയ്‌ക്ക് പതിനായിരം വോട്ടെങ്കിലും നിലമ്പൂരിൽ ഉണ്ടെന്നത് ഇരു മുന്നണികളെയും ആശങ്കയിലാഴ്‌ത്തുന്നുണ്ട്. കഴിഞ്ഞ തവണ 2700 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എൽഡിഎഫിനുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by