Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഡിഎഫില്‍ പ്രതിസന്ധി; അന്‍വര്‍ ഇടഞ്ഞു തന്നെ

എസ്.ജെ. ഭൃഗുരാമന്‍ by എസ്.ജെ. ഭൃഗുരാമന്‍
May 27, 2025, 10:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

നിലമ്പൂര്‍: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ ഇടഞ്ഞത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ സമ്മര്‍ദ്ദം. എന്നാല്‍ മണ്ഡലത്തിലെ മുസ്ലിം ന്യൂനപക്ഷ വോട്ടുകളും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല തന്റെ നീക്കമെന്ന നിലപാട് അന്‍വര്‍ പ്രഖ്യാപിച്ചതോടെ യുഡിഎഫ് വെട്ടിലായിരിക്കുകയാണ്. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത് ആര്യാടന്‍ ഷൗക്കത്തായിരുന്നു. ഷൗക്കത്തിന്റെ വീടിന്റെ മുമ്പില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്താണ് ഷൗക്കത്ത് വിരോധം അന്‍വര്‍ നേരത്തെ പ്രകടിപ്പിച്ചത്. ജോയി ഒതുക്കപ്പെട്ടെന്നും ഷൗക്കത്ത് സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിച്ചുവെന്നും അന്‍വര്‍ ആരോപിച്ചതോടെ കോണ്‍ഗ്രസിനുള്ളിലും സ്ഥാനാര്‍ത്ഥിത്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അന്‍വറിന് സ്വന്തം നിലക്ക് പതിനായിരം വോട്ടെങ്കിലും നിലമ്പൂരിലുണ്ടെന്നത് ഇരു മുന്നണികളെയും ആശങ്കയിലാഴ്‌ത്തുന്നതാണ്. കഴിഞ്ഞ തവണ 2700 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്.

യുഡിഎഫ് നേതൃത്വം മണ്ഡലത്തില്‍ നടത്തിയ സര്‍വെകളില്‍ വി.എസ്. ജോയിക്കായിരുന്നു മുന്‍തൂക്കം. ജോയിക്ക് കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നിലെന്ന അന്‍വറിന്റെ പരാമര്‍ശം കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കത്തെയും പുറത്തുകൊണ്ടുവരുന്നതാണ്.

വി.എസ്. ജോയിയുടെ പേര് വെട്ടാന്‍ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തിയതോടെയാണ് ആര്യാടന്‍ ഷൗക്കത്തിന് ടിക്കറ്റ് കിട്ടിയത്. തുടക്കത്തില്‍ ജോയിയോടും ഷൗക്കത്തിനോടും പ്രത്യേക മമത ഇല്ലെന്ന് പറഞ്ഞിരുന്ന മുസ്ലിം ലീഗ് ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു. നിലമ്പൂര്‍ മലയോരമേഖലയിലെ ക്രൈസ്തവ കുടിയേറ്റക്കാരുടെ വോട്ട് നഷ്ടപ്പെട്ടാലും ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് ചോരാതെ പെട്ടിയിലാക്കിതരാമെന്ന മുസ്ലിം ലീഗിന്റെ ഉറപ്പാണ് യുഡിഎഫിനെ ഷൗക്കത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളിലെ പ്രബലവിഭാഗത്തിന് എതിര്‍പ്പുണ്ട്.

ഇടതുമുന്നണിയിലും കടുത്ത ആശയക്കുഴപ്പമാണുള്ളത്. എം. സ്വരാജിനെ മത്സരിപ്പിക്കുമെന്നായിരുന്നു സിപിഎം ആദ്യം പ്രചരിപ്പിച്ചതെങ്കിലും സിപിഎം ഇതില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു സിപിഎം നിലപാട്.

Tags: PV Anwarcrisis in UDFNilambur Election
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

Kerala

ഫോണ്‍ ചോര്‍ത്തല്‍: അന്‍വറിനെതിരെ തെളിവില്ലെന്ന് പോലീസ്

Kerala

പി വി അന്‍വറിന് കേസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

Kerala

ആക്രമിക്കാൻ ശ്രമിച്ചാല്‍ സിപിഎം നേതാക്കളെ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്ന് പിവി അൻവർ: ഭീഷണി പ്രസംഗത്തിനിടെ

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies