Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

കെ. സുരേന്ദ്രന്‍ by കെ. സുരേന്ദ്രന്‍
May 25, 2025, 02:12 pm IST
in Article, Varadyam
FacebookTwitterWhatsAppTelegramLinkedinEmail

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരത്തിലൊരു സ്ഥലം. ചുറ്റും നിബിഡ വനം. അവിടെ വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനമുള്ള, ആദിപരാശക്തി കുടികൊള്ളുന്ന കോവില്‍. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാന്‍ കഴിയുന്ന കാനനപാത. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലുള്ള മംഗളവനത്തിലെ മംഗളാദേവി ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. മുന്‍കൂട്ടി അനുമതി ലഭിച്ച ടാക്‌സി ജീപ്പുകളിലോ അല്ലെങ്കില്‍ കാല്‍നടയായോ കുമളിയില്‍ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിക്കണം മംഗളവനത്തിലെത്താന്‍. വര്‍ഷത്തിലൊരിക്കല്‍ ചിത്രാപൗര്‍ണ്ണമി ദിവസം മാത്രമാണ് ഇവിടേക്കുള്ള പ്രവേശനം. എന്നിട്ടും 25,000ത്തോളം ഭക്തര്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും അമ്മയെ കാണാന്‍ ഈ കൊടുംകാട്ടിലെത്തുന്നു.

ഇടുക്കി- തേനി ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തമായാണ് ദര്‍ശനം സുഗമമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുന്നത്. യൂട്യൂബിലും റീല്‍സിലുമെല്ലാം മംഗളാദേവി തീര്‍ത്ഥാടനയാത്ര കണ്ടിരുന്നുവെങ്കിലും ഇവിടെ എത്തിയപ്പോഴാണ് അതിന്റെ പ്രസക്തി ബോധ്യമായത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മള്‍ സന്ദര്‍ശിക്കേണ്ടയിടമാണ് മംഗളവനം. മനുഷ്യവാസം ഇല്ലാത്ത ഘോരവനത്തില്‍ എങ്ങനെ ഈ ക്ഷത്രം വന്നെന്നും എങ്ങനെ ഇത് തകര്‍ന്നെന്നും വീണ്ടും എങ്ങനെ പുനരുദ്ധാരണത്തിനായി പോകുന്നുവെന്നതും നമ്മളെ അത്ഭുതപ്പെടുത്തുന്ന അനുഭവമാണ്.

അട്ടിക്കട്ടിക്ക് കരിങ്കല്‍ വച്ച് പ്രാചീന തമിഴ് നിര്‍മിതിയാണ് ഈ ക്ഷേത്രത്തിനുള്ളത്. ചേര രാജാവായ ചെങ്കുട്ടുവനാണ് ക്ഷേത്രം പണിതതെന്നാണ് വിശ്വാസം. എന്നാല്‍ അതിന്റെ കാലഗണനയെക്കുറിച്ച് യാതൊരു രേഖയും എവിടെയുമില്ല. ശ്രീകോവില്‍ ഉള്‍പ്പെടെ ഇപ്പോള്‍ തകര്‍ന്ന നിലയിലാണ്. ക്ഷേത്രത്തിന്റെ ചുറ്റും കോട്ടയുടെയും പടികളുടെയും അവശിഷ്ടങ്ങള്‍ കാണാം. പ്രാചീനമായ ഒരു മഹാക്ഷേത്രത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് ഇതെല്ലാമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. ഇത്രയും ദുര്‍ഘടമായ ഒരു സ്ഥലത്തേക്ക് കരിങ്കല്ലുകളും വലിയ ശിലകളും എങ്ങനെ എത്തിച്ചുവെന്നത് നമ്മെ ആശ്ചര്യപ്പെടുത്തും. ഇപ്പോള്‍ തമിഴ്‌നാടും കേരളവും രണ്ട് ഭാഗങ്ങളിലായാണ് തനത് പാരമ്പര്യ ശൈലിയില്‍ ദേവീപൂജ നടത്തുന്നത്. ഗുഹ പോലെയുള്ള ഇടതുവശത്തെ ശ്രീകോവിലില്‍ ശിവനാണുള്ളത്. മറുപുറത്ത് ഗണപതിക്ക് പ്രത്യേക ഇടം കാണാം. ദേവിക്ക് കാവലായി കറുപ്പ് സ്വാമി എന്ന മലദൈവവും ഇവിടെയുണ്ട്. ക്ഷേത്ര സമുച്ചയങ്ങളെല്ലാം തകര്‍ന്ന അവസ്ഥയിലാണെങ്കിലും പ്രകൃതിദത്തമായ ചൈതന്യം ആ വനമേഖലയെ ആകെ പ്രചോദിപ്പിക്കുന്നുണ്ട്. ഭാരതീയ വിശ്വാസമനുസരിച്ച് പ്രകൃതിയാണല്ലൊ ദൈവം. അങ്ങനെ നോക്കുമ്പോള്‍ ഭാരതീയദര്‍ശനത്തിന്റെ മൂര്‍ദ്ധന്യഭാവമാണ് മംഗളാദേവിയില്‍ നമുക്ക് ദര്‍ശിക്കാനാവുക. മധുരാപുരി ചുട്ടെരിച്ച കണ്ണകിയാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. എന്തായാലും കാലദേശങ്ങളെ ഒന്നിപ്പിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു.

ആയിരം വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലേക്ക് ഇന്നും പാണ്ടി- മലയാള നാടുകളിലുള്ള ഭക്തര്‍ ഒരൊറ്റ മനസായി എത്തുന്നതും കണ്ണകിയുടെ ശക്തി തന്നെയാണ്. മംഗളാദേവിയെ പോലെ തന്നെ സുന്ദരമാണ് മംഗളവനവും എന്നത് അതിശയോക്തിയല്ല. ഇടതൂര്‍ന്ന് നില്‍ക്കുന്ന വനവും പുല്‍മേടുകളും പച്ച താഴ്‌വരകളും കാട്ടരുവികളും ഇവിടം സ്വര്‍ഗമാക്കുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗമായ നീലഗിരി താറുകളെയും കേരളത്തിന്റെ സ്വന്തം ആനകളെയും യാത്രയില്‍ നമുക്ക് കാണാം. ചെങ്കുത്തായ കയറ്റിറക്കവും അഗാധമായ കൊക്കകളും പൊടിയുമെല്ലാം ജീപ്പ് യാത്ര സാഹസികമാക്കുമെങ്കിലും മുകളിലേക്ക് പോകും തോറും പ്രകൃതി നമ്മെ മാടി വിളിച്ചുകൊണ്ടിരിക്കും. നോക്കെത്താദൂരെ താഴെ പച്ചപ്പരവതാനി വിരിച്ച പോലെ പാടങ്ങളും ചിതറിക്കിടക്കുന്ന വീടുകളും വിമാനയാത്രയുടെ കാഴ്ചയനുഭവം പകരും. കണ്ണകി വസിക്കുന്ന ഈ വനം ഔഷധ ഗുണങ്ങളുള്ള നിരവധി സസ്യങ്ങളുടെ കലവറ തന്നെയാണ്.

ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ വനംവകുപ്പ് കടുത്ത നിയന്ത്രണമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് യാത്രാവഴിയിലോ ക്ഷേത്ര സന്നിധിയിലോ ഹോട്ടലുകളില്ല. പായ്‌ക്കറ്റ് ഭക്ഷണ സാധനങ്ങളും ലഭ്യമല്ല. തമിഴ്‌നാട് സര്‍ക്കാരിന്റെയും കേരളത്തിലെ ചില ഹൈന്ദവ സംഘടനകളുടേയും അന്നദാനം മാത്രമേ ഇവിടെ ലഭ്യമാവുകയുള്ളൂ. ചിത്രാ പൂര്‍ണിമ ദിവസം രാവിലെ 6 മണിക്കാണ് ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കുക. 6 മണി മുതല്‍ വൈകുന്നേരം 4 മണിവരെ വിശേഷാല്‍ പൂജകള്‍ നടക്കും. അതിന് ശേഷം ദര്‍ശനമുണ്ടാവില്ല. എല്ലാവരും മലയിറങ്ങണം. ക്ഷേത്രം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ കമ്പത്ത് നിന്നാണ് വിഗ്രഹം വനത്തിലെത്തിക്കുക. പൂക്കളും പട്ടും ചാര്‍ത്തി തമിഴ് പുരോഹിതരും തിരുവിതാംകൂര്‍ ദേവസ്വം നിശ്ചയിച്ച പൂജാരിമാരും ദേവിയെ പൂജിക്കും. പാതിവൃത്യത്തിന്റെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്ത കണ്ണകിക്ക് മുമ്പില്‍ സ്ത്രീകള്‍ താലിമാല പൂജിക്കുകയും പൊങ്കാല അര്‍പ്പിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിയുടെ സ്വച്ഛന്ദമായ വ്യവഹാരത്തിന് യാതൊരു തടസവുമില്ലാതെയാണ് ഇവിടെ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവമെന്നതാണ് മറ്റൊരു പ്രത്യേകത. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ദേവീഭക്തര്‍ മംഗളവനത്തിലേക്ക് ഒഴുകിയെത്തുമെന്നുറപ്പാണ്. ഭൂതകാലത്തിന്റെ ഗരിമയോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ ഒരു മഹാക്ഷേത്രം ഇവിടെ ഉയരട്ടെയെന്ന് പരാശക്തിയോട് പ്രാര്‍ത്ഥിക്കുന്നു.

Tags: K SurendrannatureSpiritualityMangalavanam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കൈ കോര്‍ക്കാം, പ്രകൃതിക്കു വേണ്ടി

India

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

India

‘സത്യം തെളിഞ്ഞപ്പോൾ തകർന്നത് പാക് പ്രൊപ്പഗാൻഡയും ചൈനീസ് പൊങ്ങച്ചവും’: കെ സുരേന്ദ്രൻ

Kerala

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

Thiruvananthapuram

ശ്രദ്ധേയമായി ബിജു കാരക്കോണത്തിന്റെ ചിത്രപ്രദര്‍ശനം; പ്രകൃതിയെന്ന ലഹരിയെ ചിത്രങ്ങളിലാവാഹിച്ച ഛായാഗ്രാഹകന്‍

പുതിയ വാര്‍ത്തകള്‍

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ ആകെ 643 കണ്ടെയ്നറുകള്‍, 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ വസ്തുക്കുകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies