Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചെങ്കിലും ഭാവി നാളുകളില്‍ മോദിയ്‌ക്ക് തീയിലൂടെ നീന്തേണ്ടിവരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കാരണം ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്...മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്. ഇവരെല്ലാം സജീവമായി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയുമാണ്.

Janmabhumi Online by Janmabhumi Online
May 23, 2025, 12:48 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചെങ്കിലും ഭാവി നാളുകളില്‍ മോദിയ്‌ക്ക് തീയിലൂടെ നീന്തേണ്ടിവരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കാരണം ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്…മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്. ഇവരെല്ലാം സജീവമായി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയുമാണ്.

ഇസ്ലാമിക തീവ്രവാദമെന്ന വിഷസര്‍പ്പത്തിനെതിരെ, ചൈനയുടെ സാമ്രാജ്യമോഹങ്ങള്‍ക്കെതിരെ, മതപരിവര്‍ത്തന ലോബിയ്‌ക്കെതിരെ, കുടുംബരാഷ്‌ട്രീയത്തിനെതിരെ, ഹിന്ദുത്വമെന്ന ദര്‍ശനം നെഞ്ചേറ്റി നിലകൊള്ളുന്ന ശക്തനായ നേതാവിന് മുന്നോട്ടുള്ള ഓരോ ഇഞ്ചും അഗ്നിപരീക്ഷകളുടേതാകുമെന്നുറപ്പ്. ഇവിടെ അഹിംസയല്ല, അടിച്ചവനെ തിരിച്ചടിക്കുക എന്ന നയവും കൂടിയാകുമ്പോള്‍ അത് കൊള്ളലും കൊടുക്കലും നിറഞ്ഞ യുദ്ധം തന്നെയായി മാറും.

ചൈന അവരുടെ ആവനാഴിയിലെ പുതിയ ആയുധങ്ങള്‍ 50 ശതമാനം വരെ വിലക്കുറവിന് പാകിസ്ഥാന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ജെ35എ എന്ന യുദ്ധ ജെറ്റ് ഉടനെ തന്നെ പാകിസ്ഥാന് 50 ശതമാനം വരെ വിലക്കുറവിനാണ് ചൈന നല്‍കുന്നത്. ഇതിന് പുറമെ ചൈനയുടെ ബെയ്ഡു എന്ന ഉപഗ്രഹസംവിധാനം ഉപയോഗിക്കാന്‍ പാകിസ്ഥാനെ കൂടി അനുവദിക്കും. ഇതോടെ ഇന്ത്യയുടെ കൂടുതല്‍ തെളിവാര്‍ന്ന ചിത്രങ്ങള്‍ പാകിസ്ഥാന് ലഭ്യമാകും. ഇത് ഭാവി ആക്രമണം കൂടുതല്‍ കൃത്യതയുള്ളതും കാര്യക്ഷമവും ആകാന്‍ പാകിസ്ഥാനെ സഹായിക്കും. കഴിഞ്ഞ ദിവസം ചൈന അഫ്ഗാനിസ്ഥാന്‍ നേതാക്കളെ കണ്ട് പാകിസ്ഥാനിലൂടെ പോകുന്ന ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് കൂടി നീട്ടാന്‍ അവിടുത്തെ താലിബാന്‍ സര്‍ക്കാരില്‍ നിന്നും സമ്മതം വാങ്ങിയിരിക്കുകയാണ്. ഇവിടെയും ചൈന കനത്ത ധനസഹായം വാഗ്ദാനം ചെയ്താണ് താലിബാന്റെ സഹായം ഉറപ്പാക്കിയിരിക്കുന്നത്. ചൈന ഇന്ത്യയ്‌ക്കെതിരെ ഏതറ്റം വരെയും പോകാന്‍ തയ്യാറെടുക്കുകയാണ്.

മെയ്‌ക്ക് ഇന്‍ ഇന്ത്യയിലൂടെയും ചൈന പ്ലസ് വണ്‍ നയത്തിലൂടെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും അമേരിക്കയിലെയും തെക്കന്‍ കൊറിയയിലേയും ജപ്പാനിലേയും വന്‍കിട കോര്‍പറേറ്റുകളുടെ ഉല്‍പാദനത്തിനുള്ള ഫാക്ടറി ഇന്ത്യയാക്കിമാറ്റാന്‍ ശ്രമിക്കുക എന്നതിന് മറ്റൊരര്‍ത്ഥം ചൈനയുടെ സാമ്രാജ്യത്വവികസന മോഹങ്ങള്‍ക്ക് എതിര് നില്‍ക്കുക എന്നത് കൂടിയാണ്. ലോകത്തെ മുഴുവന്‍ വിറ്റ കാശുമായി ഇരിക്കുന്ന ചൈനയ്‌ക്ക് ലോകത്തില്‍ ആരെയും ഇന്ത്യയ്‌ക്കെതിരെ പണം കൊടുത്ത് വിലയ്‌ക്ക് വാങ്ങാന്‍ കഴിവുണ്ട്.

തുര്‍ക്കിയുടെ നേതാവായ റെസപ് തയിപ് എര്‍ദോഗാന്‍ യുദ്ധക്കൊതിയനാണ്. സ്വന്തം മതത്തിന് വേണ്ടി ഏതറ്റവും പോകുന്ന മതഭ്രാന്തനാണ്. സിറിയയില്‍ റഷ്യയുടെ പിന്തുണയുള്ള ബാഷര്‍ അല്‍ അസാദിനെ വരെ അവിടുത്തെ തീവ്രവാദി സംഘടനയുടെ നേതാവ് അഹമ്മദ് അല്‍ ഷറയുടെയും യുഎസിന്റെയും ഇസ്രയേലിന്റെയും സഹായത്തോടെ അട്ടിമറിച്ചയാളാണ് എര്‍ദോഗാന്‍. ഇന്ത്യയ്‌ക്കെതിരെ ഡ്രോണുകള്‍ മാത്രമല്ല അവ ഉപയോഗിക്കുന്ന സൈനികരെയും പാകിസ്ഥാനിലേക്ക് എര്‍ദോഗാന്‍ അയച്ചിരുന്നതായി പറയുന്നു. എന്നാല്‍ തുര്‍ക്കിയുടെ അപകടകാരികളായ ഡ്രോണുകളെ മുഴുവന്‍ ഇന്ത്യ അടിച്ചിട്ടിരുന്നു. പിന്നാലെ ഇന്ത്യ തുര്‍ക്കിയുമായുള്ള ബിസിനസുകള്‍ പലതും വേണ്ടെന്ന് വെച്ചു. ഈ മുറിവുകള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവസരം കാത്ത് കഴിയുകയാണ് എര്‍ദോഗാന്‍. കാരണം സ്വന്തം അജണ്ട നടപ്പാക്കാന്‍ ഏതറ്റവും വരെ പോകാന്‍ ഒരുക്കമുള്ള മതഭ്രാന്തനായ നേതാവാണ് ഇയാള്‍. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വരെ എര്‍ദോഗാന്റെ സുഹൃത്താണ്. ലോകത്തിലെ ഏത് ഇസ്ലാമിക തീവ്രവാദ സംഘടനകളും എര്‍ദോഗാന്‍ വിളിച്ചാല്‍ വരും.

ഇപ്പുറത്ത് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി തീവ്രവാദികളും മഹമ്മദ് യൂനസും ചൈനയ്‌ക്കും പാകിസ്ഥാനും ഒപ്പം കൈകോര്‍ത്ത് ഇന്ത്യയ്‌ക്കെതിരെ നില്‍പാണ്. ഇന്ത്യയില്‍ പല കാരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് എന്‍ജിഒകള്‍ക്ക് പണമൊഴുക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും അമേരിക്കയിലെ ഡമോക്രാറ്റ് നേതാക്കളും ചില ആയുധ-എണ്ണ ബിസിനസ് കുടുംബങ്ങളും പട്ടാളനേതാക്കളും ഒക്കെ ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റ് എന്ന ശക്തിയും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അജണ്ടകളുമായി രംഗത്തുണ്ട്. അവരുടെ നേതാവ് രാഹുല്‍ ഗാന്ധിയാണ്. അതിനായി രാഹുല്‍ ഗാന്ധിയെ യുഎസില്‍ വിളിച്ചുവരുത്തിയാണ് അവര്‍ ഇന്ത്യയില്‍ എന്ത് പ്രവര്‍ത്തിക്കണം, എന്ത് പ്രസംഗിക്കണം എന്നിങ്ങനെ അജണ്ടകള്‍ വരെ സെറ്റ് ചെയ്യുന്നത്.

എന്തായാലും കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന നേതാവാണ് മോദി. അതിന്റെ പേരില്‍ തന്നെയാണ് അദ്ദേഹം ശത്രൂക്കളെയും സൃഷ്ടിക്കുന്നത്. തീവ്രവാദത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരിലാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെതിരെ അദ്ദേഹത്തിന് കര്‍ശന നിലപാട് എടുക്കേണ്ടി വന്നത്. നയതന്ത്രം ഉപയോഗിക്കുന്നു എങ്കിലും എല്ലാവരുടേയും ദയ കാംക്ഷിച്ച് നില്‍ക്കുന്ന ചേരിചേരാ നയമല്ല മോദിയുടേത്. അതിനാലാണ് അദ്ദേഹത്തിന്റെ സര്‍ക്കാരിന് മുള്ളുകളിലൂടെ നടക്കേണ്ടിവരുന്നത്. തീവ്രവാദികളെ പരിശീലിപ്പിച്ച് കശ്മീരിലേക്ക് അയക്കുന്ന പാകിസ്ഥാന് ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നിലും രണ്ടിലും ഇന്ത്യ കനത്ത തോല്‍വിയാണ് നല്‍കിയത്. പക്ഷെ അത് അത്രയ്‌ക്ക് മുറിവുകളും ശത്രുക്കളുടെ മനസ്സില്‍ ഉണര്‍ത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ മാത്രമല്ല, ചൈനയും തുര്‍ക്കിയും ഈ പരാജയത്തിന്റെ കയ്പ് നുണഞ്ഞ് പ്രതികാരദാഹികളായി മാറിയിരിക്കുന്നു.  അതെ നിലപാടുകള്‍ ശക്തമാകുമ്പോള്‍ അതിന് ചിലപ്പോള്‍ രാജ്യം ചില ത്യാഗങ്ങളും സഹിക്കേണ്ടതായും വരും. തീയിലൂടെയുള്ള ഈ നടത്തം ഇന്ത്യയെ ശക്തവും കെട്ടുറപ്പുമുള്ള നാളത്തെ രാഷ്‌ട്രമാക്കി മാറ്റുമെന്ന് ഉറപ്പ്. അതാണ് മോദിയുടെ കല്ലും മുള്ളും നിറഞ്ഞ പാത. പൊളിറ്റിക്കലി കറക്ട് എന്ന സൂത്രങ്ങള്‍ നിറഞ്ഞ നിലപാടുകളല്ല, പൊളിറ്റിക്കലി റൈറ്റ് ആയ തുറന്ന നിലപാടാണ് മോദിയുടേത്. അതിനൊപ്പം നില്‍ക്കുമ്പോള്‍ നമ്മളും ചില ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. പക്ഷെ അത് കരുത്തുറ്റ, ആത്മാഭിമാനമുള്ള ഒരു രാഷ്‌ട്ര നിര്‍മ്മിതിക്കാണെന്ന് മാത്രം കരുതേണ്ടിവരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇസ്ലാമിക തീവ്രവാദിത്തിനെതിരായ ശക്തമായ ഈ നിലപാടില്‍ ഒരു പക്ഷെ മോദിയ്‌ക്ക് തുണയാവുക യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലും യുഎസും തന്നെയായിരിക്കും. ഇസ്രയേല്‍ ഇപ്പോള്‍ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. അതിനാല്‍ തല്‍ക്കാലം അവിടെ നിന്നുള്ള സഹായങ്ങള്‍ക്ക് പരിമിതിയുണ്ടാകും. എങ്കിലും മോദിയുടെ ഈ അസാധാരണ യാത്ര കരുത്തുറ്റ ഒരു ഭാരതത്തെ ഭാവിയില്‍ കരുപ്പിടിപ്പിക്കുമെന്ന് തീര്‍ച്ച.

 

Tags: Deep stateErdogan#OperationsindoorOneandOnlyModimodichinaGeorge SorosTurkeyIslamic terrorism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍ണബ് ഗോസ്വാമി (ഇടത്ത്) ഇന്ത്യയില്‍ വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്ന തുര്‍ക്കി കമ്പനിയായ ടര്‍ക്കിഷ് ടെക്നിക് (വലത്ത്)
India

എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്തിന് തുര്‍ക്കി കമ്പനിയെ ഏല്‍പിക്കുന്നു?: ചോദ്യമുയര്‍ത്തി റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി

India

ബെഞ്ചമിന്‍ നെതന്യാഹു മോദിയെ വിളിച്ചു; ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് അറിയിച്ചു ; സമാധാനം സ്ഥാപിക്കാൻ ഉപദേശിച്ച് മോദി

World

ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം , സമാധാനത്തിന് സാധ്യമായ എല്ലാ സഹകരണത്തിനും തയ്യാർ : ഓപ്പറേഷൻ റൈസിംഗ് ലയണിൽ പ്രതികരിച്ച് ഇന്ത്യ

India

ചൈനയുടെ ചെങ്ങ്ഡുവോ , ഇന്ത്യയുടെ റഫേലോ ആരാണ് കരുത്തനെന്ന് ചോദ്യം ; പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തവനാരോ , അവനാണ് ശക്തൻ

വിദേശകാര്യമന്ത്രി ജയ് ശങ്കര്‍ (വലത്ത്) ട്രംപും ഷീ ജിന്‍പിങ്ങും (ഇടത്ത്)
India

ഓപ്പറേഷൻ സിന്ദൂരിനുശേഷം യൂറോപ്പ്, യുഎസ്, ചൈന എന്നിവ പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നുണ്ടോ?

പുതിയ വാര്‍ത്തകള്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

ഇതുവരെ കണ്ടതല്ല , ഇനി കാണാൻ പോകുന്നതാണ് ശരിയ്‌ക്കുള്ള ആക്രമണം ; ഇസ്രായേലി വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉടൻ ടെഹ്‌റാനിലെ ആകാശത്തെത്തും ; നെതന്യാഹു

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

ഇറാന്റെ താല്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും : ഇസ്രായേലിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies