Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

Janmabhumi Online by Janmabhumi Online
May 20, 2025, 04:27 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: ശക്തമായ വാദങ്ങൾ ഉയർത്താൻ സാധിച്ചില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരമാണ്. അതുകൊണ്ട് തന്നെ വ്യക്തവും ശക്തവുമായ വാദം ഉന്നയിക്കപ്പെടുന്നത് വരെ കോടതികൾക്ക് ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് കോടതിയുടെ പ്രതികരണം.

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഹർജിക്കാരുടെ വാദം പൂർത്തിയായി. ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ഹർജിക്കാർ വാദിച്ചു. ഒരു നടപടിക്രമവുമില്ലാതെ വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതിയെന്നും ഹർജിക്കാർ വാദിച്ചു.

നേരത്തേ ഹർജികൾ പരിഗണിച്ച കോടതി മൂന്ന് കാര്യങ്ങളാണ് മുന്നോട്ട് വച്ചത്. ഉപയോഗത്തിലൂടെയുള്ള വഖഫ് (വഖഫ് ബൈ യൂസർ), വഖഫ് കൗൺസിലിലേക്കും സംസ്ഥാന വഖഫ് ബോർഡുകളിലേക്കും അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത്, സർക്കാർ ഭൂമി വഖഫ് സ്വത്തായി തിരിച്ചറിയുന്നത് എന്നിവയാണ് തർക്കവിഷയമായത്. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം കൈക്കൊള്ളുമെന്നായിരുന്നു അന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്.

ഈ മൂന്ന് വിഷയങ്ങളിലും കേന്ദ്രം മറുപടി നൽകിയിട്ടുണ്ടെന്ന് ഇന്ന് ഹർജി പരിഗണിക്കവെ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ തങ്ങളുടെ രേഖമൂലമുള്ള ഹർജികളിൽ മറ്റ് പല കാര്യങ്ങളും പരാതിക്കാർ ഉയർത്തിയിട്ടുണ്ടെന്നും കോടതി ഈ മൂന്ന് വിഷയങ്ങളിൽ മാത്രം ഇടപെടണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ശക്തമായ എതിർപ്പാണ് ഹർജിക്കാരുടെ അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയും ഇതിനെതിരെ ഉയർത്തിയത്.

മുൻ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന തങ്ങളുടെ ആവശ്യങ്ങൾ കേൾക്കുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നാണ് തീരുമാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് വിഷയങ്ങളിൽ മാത്രം വാദം പരിമിതപ്പെടുതാൻ സാധിക്കില്ലെന്ന് അഭിഭാഷകർ ചണ്ടിക്കാട്ടി.

ഏതൊരാള്‍ക്കും വഖഫ് സ്വത്ത് കയ്യേറി തര്‍ക്കം ഉന്നയിക്കാനാവും. പഴയ നിയമത്തിന്റെ ആശയം മാറ്റിമറിക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്നും ഹർജിക്കാർ വാദിച്ചു. വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാകുകയെന്നും 1954ന് മുന്‍പ് സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമല്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. 1923ന് ശേഷം സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്നും വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ അത് മുത്തവല്ലിയുടെ മാത്രം വീഴ്ചയാണ് എന്നുമായിരുന്നു ഹർജിക്കാരുടെ മറുപടി.

മുസ്ലിം ഇതരരെ നിയമിക്കാനുള്ള ഭേദഗതി മൗലികാവകാശ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അഞ്ച് വര്‍ഷത്തെ മതവിശ്വാസം നിര്‍ബന്ധമാക്കിയ നടപടിയും നിയമവിരുദ്ധമാണ്. നിയമം നടപ്പാക്കിയാല്‍ അപരിഹാര്യമായ നഷ്ടമുണ്ടാകും. വഖ്ഫ് സ്വത്തിന്മേല്‍ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമാക്കിയത് നിയമവിരുദ്ധമെന്നും ഹർജിക്കാർ പറഞ്ഞു. വഖഫ് നിയമത്തില്‍ 11ലധികം നിയമ പ്രശ്നങ്ങളുണ്ട്. വഖഫ് സ്വത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കേണ്ടത് ഏകപക്ഷീയമായാണ്. വഖഫ് സ്വത്ത് ഇല്ലാതാക്കാനാണ് നിയമത്തിലൂടെ ശ്രമിക്കുന്നതെന്നും നിയമഭേദഗതി ഏകപക്ഷീയവും അടിച്ചേല്‍പ്പിക്കുന്നതുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Tags: supremecourtParliamentWaqf Bill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (വലത്ത്)
India

സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ആകില്ലെന്നും അത് തിരിച്ചുപിടിക്കാനാകുമെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തുഷാര്‍ മേത്തയുടെ വാദം

India

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി; ബങ്കേ ബിഹാരി ക്ഷേത്ര സമുച്ചയം ഉടന്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

India

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

വഴിമാറിയ പ്രപഞ്ചചിന്തകള്‍

ഇൻഡി സഖ്യം വിട്ട് ആം ആദ്മി പാർട്ടി; ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

ടൊറന്റോയിൽ അജ്ഞാതർ ലക്ഷ്യമിട്ടത് കൂട്ടക്കുരുതിയോ ? വെടിവയ്പിൽ ഒരാൾക്ക് ദാരുണന്ത്യം ; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

ഉന്നത പഠനം: അഭിരുചിക്കാകണം മുന്‍ഗണന

ചികിത്സാരംഗത്ത് സാങ്കേതിക കൈമാറ്റത്തിൽ പുതുവഴികൾ തീർത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കട്ടെ

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

സിവില്‍ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ അധ്യായം: ഭാരതം ലോകത്തിലെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

കുതിപ്പ് തുടർന്ന് സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സുരേഷ്‌ഗോപി നാളെ ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies