India

ടർക്കിഷ് ആപ്പിളിന് പകരം ആളുകൾ കശ്മീരി ആപ്പിൾ വാങ്ങുന്നു : വ്യാപാരികൾ തുർക്കിയുമായുള്ള ബിസിനസ്സ് നിർത്തി

കശ്മീരിനെ സംബന്ധിച്ച് തുർക്കിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ കാരണം തുർക്കിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ പിരിമുറുക്കത്തിലാണ്. ഇസ്രായേൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധവും തുർക്കിയെ പാകിസ്ഥാനുമായി കൂടുതൽ അടുപ്പിക്കുന്നുണ്ട്

Published by

അജ്മീർ : ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കുറഞ്ഞുവെങ്കിലും രാജ്യമെങ്ങും അതിന്റെ രോഷപ്രകടനം ഇപ്പോഴും കാണാൻ കഴിയും. രാജസ്ഥാനിലെ അജ്മീറിൽ തുർക്കിയിൽ നിന്നുള്ള ആപ്പിളിനും കിവിക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ അജ്മീറിൽ താമസിക്കുന്ന ആപ്പിൾ വ്യാപാരിയായ അർജുൻ ഇതിനെക്കുറിച്ച് വാചാലനാകുന്നു. ‘ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനുശേഷം, അവിടെ നിന്ന് വരുന്ന ആപ്പിളിനും കിവിക്കും പൂർണ്ണ നിരോധനമുണ്ട്. തുർക്കിയിൽ നിന്ന് വരുന്ന മറ്റ് പഴങ്ങളും നിരോധിക്കപ്പെടും’ – അർജുൻ പറയുന്നു.

കൂടാതെ ടർക്കിഷ് ആപ്പിളിന് പകരം ആളുകൾ കശ്മീരി ആപ്പിളാണ് വാങ്ങുന്നത്. ഈ സമയത്ത്, തുർക്കി പാകിസ്ഥാനെ പിന്തുണച്ചു. മാർബിൾ, പഴ വ്യാപാരികൾ തുർക്കിയുമായുള്ള ബിസിനസ്സ് പൂർണ്ണമായും നിർത്തിയ നിലയിലാണ്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതാണ് ഈ പ്രതിഷേധങ്ങളുടെ പ്രധാന കാരണം. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്ന് പാകിസ്ഥാന് ഡ്രോണുകളും ആയുധങ്ങളും വിതരണം ചെയ്യൽ, കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ നിലപാടിനുള്ള പിന്തുണ തുടങ്ങി നിരവധി രൂപങ്ങളിൽ ഈ പിന്തുണ കാണപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂരിനെ തുർക്കി അപലപിക്കുകയും ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ അന്താരാഷ്‌ട്ര അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണയ്‌ക്കുകയും ചെയ്തു. ഇത് ഇന്ത്യൻ ഗവൺമെൻ്റിനെ സാരമായി ചൊടിപ്പിച്ചിട്ടുണ്ട്.

നേരത്തെയും കശ്മീർ വിഷയത്തിൽ തുർക്കി എപ്പോഴും പാകിസ്ഥാനെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ കശ്മീർ നയങ്ങളെ വിമർശിച്ച എർദോഗൻ പാകിസ്ഥാനുമായുള്ള നിലപാടിനോട് അടുത്തുനിൽക്കുന്നതായി പറഞ്ഞു. പ്രത്യേകിച്ച് കശ്മീരിനെ സംബന്ധിച്ച് തുർക്കിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ കാരണം തുർക്കിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ പിരിമുറുക്കത്തിലാണ്.

ഇസ്രായേൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധവും തുർക്കിയെ പാകിസ്ഥാനുമായി കൂടുതൽ അടുപ്പിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക