ന്യൂദൽഹി : ഇന്ത്യക്കെതിരെയുള്ള നീക്കത്തിൽ പാകിസ്ഥാന് പിന്തുണയുമായി നിന്ന തുർക്കിയെ ബഹിഷ്ക്കരിക്കുകയാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ . വ്യവസായി ഹർഷ് ഗോയങ്ക അടക്കം നിരവധി പ്രമുഖരാണ് തുർക്കിയെ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തത് .
നിരവധി ഇന്ത്യൻ ട്രാവൽ കമ്പനികളും തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേയ്‌ക്കുള്ള ബുക്കിംഗുകൾ നിർത്തിവച്ചു. ഇത്തരത്തിൽ ബഹിഷ്ക്കരണം തുടർന്നാണ് ഇരു രാജ്യങ്ങൾക്കും 4000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവിൽ 50% കുറവുണ്ടാകും. കഴിഞ്ഞ വർഷം ഇന്ത്യക്കാരായ വിനോദസഞ്ചാരികളിൽ നിന്ന് തുർക്കിക്കും അസർബൈജാനും ലഭിച്ചത് 4,000 കോടിയിലധികം രൂപയാണ് . അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായി , അവരുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു.ഹോട്ടലുകൾ, വിവാഹങ്ങൾ, വിമാനങ്ങൾ എന്നിവ വർദ്ധിപ്പിച്ചു. ഇന്ന്, ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇതിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട്.
ബഹിഷ്ക്കരണത്തെ പിന്തുണച്ചാണ് ഹർഷ ഗോയങ്കയുടെ പ്രതികരണം .‘ ഇന്ത്യയിലും ലോകത്തും ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. ദയവായി ഈ 2 സ്ഥലങ്ങൾ ഒഴിവാക്കുക.ഞങ്ങൾ ഞങ്ങളുടെ രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. “ജയ് ഹിന്ദ്,” അദ്ദേഹം X-ൽ എഴുതി.
സാഹചര്യത്തിൽ തുർക്കിയുടെ നിസ്സഹകരണ നിലപാട് കാരണം, ഗോവയിലെ തുർക്കി പൗരന്മാർക്ക് താമസ സേവനങ്ങൾ നൽകില്ലെന്ന് ഗോവയിലെ ഹോം സ്റ്റേകളും, ഹോട്ടലുകളും പ്രഖ്യാപിച്ചു .‘ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ ഞങ്ങളുടെ രാജ്യത്തോടൊപ്പം നിൽക്കും. ജയ് ഹിന്ദ്.‘ ഹോട്ടലുടകൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: