Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

Janmabhumi Online by Janmabhumi Online
May 13, 2025, 02:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയില്‍ പ്രതി കേദൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തം തടവും പതിനഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതി. പിഴത്തുക അമ്മാവനായ ജോസിന് നല്‍കണമെന്ന വിധിച്ച കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും നിരീക്ഷിച്ചു. 2017 ഏപ്രില്‍ ഒമ്പതിന് പുറംലോകമറിഞ്ഞ കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാനസിക പ്രശ്നമുണ്ടെങ്കിൽ ഉറ്റവരെ കൊല്ലാൻ പ്രതിക്ക് എങ്ങനെ സാധിച്ചു എന്നും പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.

കോടതി ഇന്ന് ശിക്ഷ വിധിക്കുമ്പോൾ കേരളം ഞെട്ടലോടെയാണ് സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നത്. 2017 ഏപ്രില്‍ എട്ടിനാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. അതിസുരക്ഷാ കേന്ദ്രമായ നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപത്തെ ‘ബെയിന്‍സ്’ കോമ്പൗണ്ട് 117-ാം നമ്പര്‍ വീട്ടിലെ റിട്ട. പ്രൊഫ രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പദ്മ(58), മകള്‍ കരോലിന്‍ (25), ബന്ധു ലളിത(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ലളിതയുടെ മൃതദേഹം ഒഴികെ ബാക്കി മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ആസൂത്രിത കൊലപാതകം
ബെയിന്‍സ് കോമ്പൗണ്ടിലെ വലിയ വീട്ടില്‍ തീപ്പിടിത്തമുണ്ടായതായാണ് കൂട്ടക്കൊല പുറത്തറിയാന്‍ കാരണമായത്. വീടിന്റെ മുകള്‍ നിലയിലെ തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധേയില്‍പ്പെട്ടതോടെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയതോടെയാണ് മുകള്‍ നിലയിലെ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന കേഡല്‍ ജീന്‍സണ്‍ രാജയെ കാണാതായതും സംശയം ഉയര്‍ത്തി. പാതി കത്തിക്കരിഞ്ഞ നിലയില്‍ ഇരുമ്പ്, തുണി, പ്ലാസ്റ്റിക് എന്നിവ കൊണ്ടുണ്ടാക്കിയ മനുഷ്യന്റെ ഡമ്മിയും കുളിമുറിയിലുണ്ടായിരുന്നു. രണ്ട് വെട്ടുകത്തി, ചോരപുരണ്ട മഴു എന്നിവയും കണ്ടെടുത്തു. കേഡല്‍ നടത്തിയത് ആസൂത്രിതമായ കൊലപാതകമാണെന്നായിരുന്നു പരിശോധനയ്‌ക്ക് ശേഷം പോലീസിന്റെ കണ്ടെത്തല്‍. മാതാപിതാക്കളും സഹോദരിയുമാണ് ആദ്യം കേഡലിന്റെ കൊലക്കത്തിക്കിരയായത്. ഏറ്റവുമൊടുവില്‍ ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവായ ലളിതയെയും കേഡല്‍ കൊലപ്പെടുത്തി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് താന്‍ പുതുതായി നിര്‍മിച്ച സോഫ്റ്റ് വെയര്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് അമ്മയെയാണ് കേഡല്‍ വീടിന്റെ മുകള്‍നിലയിലേക്ക് ആദ്യം കൊണ്ടുപോയത്. പിന്നാലെ മുകള്‍ നിലയിലെത്തിയ അച്ഛനെയും മുറിയിലിട്ട് കൊന്നു. ഓസ്‌ട്രേലിയയിലെ സുഹൃത്തിനോട് സംസാരിക്കാനെന്ന് പറഞ്ഞ് സഹോദരിയെയും മുറിയിലെത്തിച്ച പ്രതി ഇവരെയും മഴുകൊണ്ട് വെട്ടിക്കൊന്നു.

വിഷം നല്‍കി കൊല്ലാനുള്ള നീക്കം പൊളിഞ്ഞു
കൊലപാതകം നടത്തുന്നതിനായി ഏപ്രില്‍ മൂന്നാം തീയതി മുതല്‍ കേഡല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ആദ്യം പിതാവിനെ മാത്രം കൊലപ്പെടുത്താനായിരുന്നു പദ്ധതി. പിന്നീട് എല്ലാവരെയും വകവരുത്താന്‍ തീരുമാനിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കുടുംബാംഗങ്ങളെ ഇല്ലാതാക്കാനായിരുന്നു പ്രതി ആദ്യം ശ്രമിച്ചത്. ഇതിനായി ബ്രെഡ്ഡില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും കുറച്ചുമാത്രം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ രാജ തങ്കവും ജീന്‍ പദ്മയും ചികിത്സ തേടി. ഇതിനുപിന്നാലെയാണ് എല്ലാവരെയും വെട്ടിക്കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്. മാതാപിതാക്കളെയും സഹോദരിയെയും മുകള്‍ നിലയിലെ മുറിയില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. തീ ഉയര്‍ന്നതോടെ കേഡല്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി. നേരേ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി ഇവിടെ നിന്ന് ചെന്നൈയിലെത്തി. ചെന്നൈയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ പോലീസ് തന്നെ തിരയുന്നതായി മനസിലാക്കി തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന് പിന്നാലെ കേഡല്‍ പിടിയിലാകുകയായിരുന്നു.

അച്ഛന്റെ ശകാരം മനസില്‍ പകയായി ഉറഞ്ഞു
കൊല്ലപ്പെട്ട രാജ തങ്കം മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജിലെ പ്രൊഫസറായിരുന്നു. ഡോ. ജീന്‍ പദ്മ തിരുവനനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയംവിരമിച്ച് സൗദി അറേബ്യയിലും ബ്രൂണെയിലും ജോലിചെയ്തു. മകള്‍ കരോലിന്‍ ചൈനയില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. കേഡലും വിദേശത്താണ് പഠിച്ചത്. ഓസ്‌ട്രേലിയയില്‍ ആദ്യം മെഡിക്കല്‍ പഠനത്തിനാണ് കേഡലിനെ ചേര്‍ത്തത്. എന്നാല്‍, ഇത് പൂര്‍ത്തിയാക്കതെ കമ്പ്യൂട്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിന് ചേര്‍ന്നു. വിദേശത്ത് മെഡിക്കല്‍ പഠനത്തിന് അയച്ചിട്ടും അത് പൂര്‍ത്തിയാക്കാതെ വന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമായില്ല. അച്ഛന്‍ ഇതുപറഞ്ഞ് ഇടയ്‌ക്ക് ശകാരിക്കുമായിരുന്നു. ഇതെല്ലാം കേഡലിന് കൊലപാതകത്തിന് പ്രേരണയായെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

 

Tags: #Lifeimprisonmentnandankodu murder casekedhal jinson jose
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊറോണ രോഗിയായ പത്തൊമ്പതുകാരിയെ ആംബുലൻസിൽ പീഡിപ്പിച്ച പ്രതി നൗഫലിന് ജീവപര്യന്തം തടവും 1,08,000 രൂപ പിഴയും ശിക്ഷ

Kerala

മൂര്യാട് പ്രമോദ് വധം: 10 സിപിഎമ്മുകാരുടെയും ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി, പ്രതികള്‍ 75,000 രൂപ പിഴയുമൊടുക്കണം

കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുരജ്
Kerala

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജിനും ബിജെപിയുടെ സൂരജ് വധക്കേസില്‍ ജീവപര്യന്തം; സിപിഎമ്മില്‍ അസ്വാസ്ഥ്യം

പുതിയ വാര്‍ത്തകള്‍

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

കിളിമാനൂരില്‍ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിന്റെ കഴുത്തറുത്തു

ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുല്‍ ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചു

രത്തന്‍ ടാറ്റ സ്വര്‍ഗ്ഗത്തില്‍ ഈ വിജയം ആഘോഷിക്കും!; 19644 കോടി രൂപയ്‌ക്ക് ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങി; ഇന്ന് ലാഭം 28452 കോടി

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ‘ജോറ കയ്യെ തട്ട്ങ്കെ’എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു.

സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം മെയ് 23 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ലഹരിയില്‍ അമരുന്ന യുവത്വത്തിൻറെ കഥ പറയുന്ന ‘ ദി റിയൽ കേരള സ്റ്റോറി’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി

സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’; ടീസർ റിലീസ് ആയി..

എവേക് ചിത്രവുമായി അലക്സ് പോൾ സംവിധാന രംഗത്തേക്ക്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies