ലഖ്നൗ : ദേശീയ സാങ്കേതിക ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചു. ഈ അവസരത്തിൽ പൊഖ്‌റാനിൽ നടന്ന ആണവ പരീക്ഷണം അനുസ്മരിച്ചുകൊണ്ട് ഈ ദിവസമാണ് നമ്മുടെ ശാസ്ത്രജ്ഞർ പൊഖ്‌റാനിൽ ആണവ പരീക്ഷണങ്ങൾ നടത്തിയതെന്നും ‘ശക്തമായ ഇന്ത്യ, കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു.
ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ശാസ്ത്രജ്ഞർക്കും ദേശീയ സാങ്കേതിക ദിനത്തിൽ ഹൃദയംഗമമായ ആശംസകൾ. ഈ ദിവസം, പൊഖ്‌റാൻ ആണവ പരീക്ഷണം നടത്തിയതിലൂടെ, നമ്മുടെ ശാസ്ത്രജ്ഞർ ‘ശക്തമായ ഇന്ത്യ, കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം കൈവരിക്കുന്നതിനുള്ള ഒരു പുതിയ ചുവടുവയ്‌പ്പ് നടത്തി, ആഗോളതലത്തിൽ നമ്മുടെ ശാസ്ത്രബോധം സ്ഥാപിച്ചു,” – യോഗി ആദിത്യനാഥ് എക്‌സ് ലെ ഒരു പോസ്റ്റിൽ പറഞ്ഞു
ഈ പോസ്റ്റിനൊപ്പം അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നടന്ന ഒരു ആണവ പരീക്ഷണ പരിപാടിയുടെ വീഡിയോയും അദ്ദേഹം പങ്കിട്ടു. എല്ലാ വർഷവും മെയ് 11 ന് ദേശീയ സാങ്കേതിക ദിനം ആഘോഷിക്കുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും രാജ്യത്തിന്റെ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആഘോഷിക്കുന്നത്.
അതേ സമയം ആദ്യത്തെ ആണവ പരീക്ഷണം 1974-ൽ ആണ് നടന്നത്. അതിനെ ‘സ്മൈലിംഗ് ബുദ്ധ’ എന്നാണ് വിശേഷിപ്പിച്ചത്. 1974 മെയ് 18 ന് രാജസ്ഥാനിലെ പൊഖ്‌റാനിൽ വെച്ചാണ് പരീക്ഷണം നടത്തിയത്. ഇതിനുശേഷം 1998 ൽ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തി. 1998 മെയ് 11 നും 13 നും പൊഖ്‌റാനിൽ ഈ പരീക്ഷണങ്ങൾ നടത്തി. മെയ് 11 ന് മൂന്ന് പരീക്ഷണങ്ങളും മെയ് 13 ന് രണ്ട് പരീക്ഷണങ്ങളുമാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: