ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം.ഗുജറാത്തിലെ കച്ചിലാണ് ഡ്രോണുകള്‍ കണ്ടത്. പഞ്ചാബിലും ഡ്രോണ്‍ കണ്ടത് ഇന്ത്യ തകര്‍ത്തു.
ഇതോടെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്താന്‍ തീരുമാനം. ജമ്മുവിലെ അഖ്‌നൂര്‍, രാജൗരി, ആര്‍എസ് പുര എന്നിവിടങ്ങളില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം നടന്നു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ് പാകിസഥാന്‍. ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളും ഒമര്‍ അബ്ദുള്ള എക്‌സില്‍ പങ്കുവെച്ചു. ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: