ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന് കനത്ത ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഫലപ്രദമായി ചെറുത്തതിനാല്‍ ആളപായമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണമാണ് പാകിസ്ഥാന് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
സുദര്ശന് വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ചാണ് ഇന്ത്യ പാകിസ്ഥാന്റെ ഡ്രോണുകളെയും മിസൈലുകളെയും ചെറുത്തത്.ജമ്മുവില്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് പാകിസ്ഥാന് ഇന്ത്യയിലേക്ക് ആക്രമണം തുടങ്ങിയത്.ഒരു മണിക്കൂറോളം ആക്രമണം നീണ്ടു നിന്നു.ഉടന്‍ തന്നെ ഇന്ത്യ തിരിച്ചടി തുടങ്ങി.
അതിനിടെ , നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ശക്തമായ ഷെല്ലിംഗ് തുടരുകയാണ്. പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ അമൃത്സറിലും, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.
ന്യൂദല്‍ഹിയിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താന്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: