ന്യൂദല്‍ഹി: ഇന്ത്യയുടെ വെള്ളം ഇന്ത്യയ്‌ക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ അവകാശവാദം മോദി നടത്തിയത്. ഇത് പാകിസ്ഥാന്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്.
“നേരത്തെ ഇന്ത്യയിലെ ജലം പോലും ഇന്ത്യയില്‍ നിന്നും പുറത്തേക്ക് (പാകിസ്ഥാനിലേക്ക്) ഒഴുകുകയായിരുന്നു. ഇനി ഇന്ത്യയുടെ ജലം ഇന്ത്യയുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കും. അത് ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കും. “- മോദി പറഞ്ഞു. അതിശക്തമായ പ്രസ്താവനയാണ് മോദി നടത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ ഇടിത്തീ പോലെയാണ് മോദിയുടെ വാക്കുകള്‍ പതിച്ചിരിക്കുന്നത്. കാരണം സിന്ധുനദീജലം മരവിപ്പിച്ചാലും ആഗോളരാജ്യങ്ങളും ലോകബാങ്ക് പോലുള്ളസമിതികളും ഇടപെട്ട് ഇന്ത്യയില്‍ നിന്നുള്ള നീരൊഴുക്ക് പുനസ്ഥാപിക്കുമെന്ന പാകിസ്ഥാന്റെ പ്രതീക്ഷയ്‌ക്ക് വന്‍ ആഘാതമാണ് മോദിയുടെ ഈ വാക്കുകള്‍ നല്‍കിയിരിക്കുന്നത്.
സിന്ധുനദീജലക്കരാര്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ച ശേഷം ചെനാബ് നദിയിയെ ജലമൊഴുക്ക് ഷട്ടര്‍ താഴ്‌ത്തി ഇന്ത്യ കുറച്ചുകൊണ്ടിരിക്കുകയാണ്. ഉയരത്തിലുള്ള ഇന്ത്യയുടെ ഭൂപ്രദേശത്ത് നിന്നും പാകിസ്ഥാനിലെ താഴ്ന്ന പ്രദേശങ്ങളിലേക്കാണ് നദികള്‍ ഒഴുകുന്നത്. സിന്ധുനദിയിലെ ജലം പാകിസ്ഥാന് നല്‍കാതെ ഇന്ത്യയില്‍ തന്നെ മറ്റ് പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചനകള്‍ സജീവമായി നടന്നുവരികയാണ്. അതിനിടെയാണ് മോദിയുടെ ഈ പ്രഖ്യാപനം വന്നത്.
ചെനാബ് നദിയിലെ ജലമൊഴുക്ക് കുറഞ്ഞത് മൂലം പാകിസ്ഥാനിലെ ചില കൃഷിപ്രദേശങ്ങളെ അത് ബാധിച്ചുകൊണ്ടിരിക്കുകയാണ്. കുറെശ്ശെയായി വരള്‍ച്ച ബാധിക്കുകയാണ്.
മോദിയുടേത് പുതിയ യുദ്ധതന്ത്രം ?
ബോംബുകള്‍ വര്‍ഷിച്ച് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം പാകിസ്ഥാന് നൂറ് മുറിവുകള്‍ നല്‍കുന്ന തരത്തിലുള്ള യുദ്ധമാണ് മോദി ആഗ്രഹിക്കുന്നതെന്ന് ചില വിലയിരുത്തലുകള്‍ പുറത്തുവരുന്നുണ്ട്. കൃഷിക്ക് ആവശ്യമായതില്‍ 80 ശതമാനത്തോളം ജലവും പാകിസ്ഥാന് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്.അതാണ് സിന്ധുനദീജലക്കരാര്‍ റദ്ദാക്കുന്നതിലൂടെ തടയപ്പെടുന്നത്. ഇത് പാകിസ്ഥാനില്‍ വലിയ വരള്‍ച്ചയ്‌ക്കും കൃഷിനാശത്തിനും കാരണമാകുമെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കില്‍ അതിന്റെ ഭാഗമാണ് പാകിസ്ഥാനോടുള്ള ഈ ജലയുദ്ധം. ഇന്ത്യയുടെ വ്യോമപാത അടച്ചതും പാകിസ്ഥാനുമായുള്ള വ്യാപാരം നിര്‍ത്തിവെച്ചതും എല്ലാം പാകിസ്ഥാന് വലിയ ആഘാതമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: