Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതിയ ക്രിമിനല്‍ നിയമഗ്രന്ഥങ്ങള്‍

സി.വി. വാസുദേവന്‍ by സി.വി. വാസുദേവന്‍
May 4, 2025, 10:20 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

1860-ലെ ഇന്ത്യന്‍ പീനല്‍കോഡ്, ഭാരതീയന്യായസംഹിതയായും സിവില്‍ നിയമങ്ങള്‍ക്കു കൂടി ബാധകമായ 1872-ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് ഭാരതീയ സാക്ഷ്യ അധീനിയമായും 1973-ലെ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയായും 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നത് എറണാകുളം സ്വാമി ലാ ഹൗസ് ഇംഗ്ലീഷിലും മലയാളത്തിലുമായി ഒന്നിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസക്തമായ മാറ്റങ്ങളോടെ ഐ.പി.സിയിലെ 511 വകുപ്പുകള്‍ ബി.എന്‍.എസില്‍ 358 ആയി കുറച്ചപ്പോള്‍ സി.ആര്‍.പി.സിയിലെ 484 വകുപ്പുകള്‍ ബി.എന്‍.എസ്.എസില്‍ 531 ആയും മാറി. എവിഡന്‍സ് ആക്റ്റിലെ 170 വകുപ്പുകള്‍ സാക്ഷ്യ അധീനിയത്തില്‍ മാറ്റങ്ങളോടെ നിലനിര്‍ത്തിയിരിക്കുന്നു.

ശരീരത്തിനെതിരായ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, രാജ്യദ്രോഹം, ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങള്‍, ആള്‍ക്കൂട്ടക്കൊലപാതകം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളെ വളരെ ഗൗരവതരമായി കാണാ
നും, അവയ്‌ക്ക് നിലവിലെ നിയമത്തില്‍ ചേര്‍ത്ത ശിക്ഷകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കുറ്റത്തിന്റെ ഗൗരവസ്വഭാവത്തിന്റെ തോതനുസരിച്ച് പിഴ വര്‍ദ്ധിപ്പിക്കാനും, ജയില്‍ശിക്ഷയുടെ കാലയളവ് ദീര്‍ഘിപ്പിക്കാനും പുതുക്കിയ നിയമം ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവയ്‌ക്കെതിരെ വലിയ ജാഗ്രത പുലര്‍ത്തുന്നു ബി.എന്‍.എസ്.വിചാരണവേളയില്‍ തടങ്കലിലിരിക്കുന്ന കുറ്റാരോപിതര്‍ക്ക് താരതമ്യേന ശിക്ഷാകാലയളവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്ന തരത്തിലുള്ള വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബി.എന്‍.എസ്.എസ്. വിചാരണകളും വിസ്താരങ്ങളും അന്വേഷണങ്ങളും ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത് അനുദിനം പുരോഗമിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയെ കുറ്റാന്വേഷണത്തില്‍ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കിയിരിക്കുന്നു. ബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസുകളില്‍ മെഡിക്കല്‍ ഓഫീസറുടെ വൈദ്യപരിശോധനയുടെ കാര്യത്തില്‍ സാധാരണ പോലീസുകാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഈ സംഹിത നല്‍കുന്നു. ‘Justice delayed is justice denied-‘ എന്ന വാദം നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്ന കാലത്ത് കുറ്റവിചാരണയുടെയും വിധിപ്രസ്താവനത്തിന്റെയും ദയാഹര്‍ജിയുടെയും മറ്റും ഘട്ടങ്ങള്‍ക്ക് കാലാവധി നിശ്ചയിച്ചിരിക്കുന്നത് വേഗത്തില്‍ നീതി ലഭിക്കാന്‍ അവസരമൊരുക്കുന്നു.

ബി.എസ്.എയിലാകട്ടെ, ഇലക്‌ട്രോണിക് രേഖകളും ഡോക്യുമെന്റുകളായി പരിഗണിക്കുന്ന സ്ഥിതി ഉള്‍പ്പെടുത്തിയത് കുറ്റവിചാരണയുടെയും ശിക്ഷാവിധിയുടെയും കാര്യത്തില്‍ വലിയ മുന്നേറ്റമാണുണ്ടാക്കുക. വാക്കാലുള്ള തെളിവുകളും ഇലക്‌ട്രോണിക്കായി നല്‍കാവുന്നതാണ്. ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ക്കും വലിയ സ്വീകാര്യതയ്‌ക്ക് വേദിയൊരുങ്ങുന്നു.

പുതിയ ക്രിമിനില്‍ മേജര്‍ നിയമഗ്രന്ഥങ്ങളിലെ വകുപ്പുകള്‍ താരതമ്യപ്പെടുത്തുന്ന പട്ടികകള്‍, പിഴയും തടവിന്റെ കാലാവധിയും പരിഷ്‌കരിച്ചതിന്റെ പട്ടികകള്‍, പ്രസക്തമായ വിധിന്യായങ്ങളുടെ സംഗ്രഹങ്ങളും സമഗ്രമായ വിഷയപദസൂചികകളും (Subject Index) ഈ നിയമഗ്രന്ഥങ്ങളുടെ പഠനത്തെ ഏറെ പ്രയോജനപ്രദമാക്കുന്നു. 2022 ലെ ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമവും (2022-ലെ 11) ചട്ടങ്ങളും സര്‍ക്കുലറും ചേര്‍ത്തിട്ടുള്ളത് കൂടുതല്‍ സഹായകമാണ്. ഈ മൂന്ന് ഗ്രന്ഥങ്ങളും ഇംഗ്ലീഷില്‍ തയ്യാറാക്കിയത് അഡ്വ.എന്‍.വൈ വെങ്കിടും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് കേരളസംസ്ഥാന ഓഡിറ്റ് വകുപ്പില്‍നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച കെ.വി അനില്‍കുമാറുമാണ്.

Tags: Indian Penal code
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ മനോഭാവത്തിന് ഇന്ത്യന്‍ നിയമങ്ങള്‍ മനസ്സിലാകില്ലെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies