Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 09:02 am IST
in Editorial

സിപിഎമ്മിലും സര്‍ക്കാരിലും ഏകാധിപതിയായി മാറിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍ തുടരുകയാണ്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് ഏറ്റവും പുതിയ ഇര. കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനെത്തിയ ശ്രീമതിയെ പിണറായി വിലക്കിയെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എഴുപത് വയസ് കഴിഞ്ഞ ശ്രീമതിക്ക് ഇളവു നല്‍കി കേന്ദ്രകമ്മിറ്റിയിലെടുത്തിരിക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ലെന്നാണ് പിണറായിയുടെ നിലപാട്. സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന എം.എ. ബേബിയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീമതി സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നിട്ടും പിണറായിയുടെ വിലക്കിനെതിരെ ബേബിക്ക് ഒന്നും പറയാന്‍ കഴിയാത്തതില്‍ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും അമര്‍ഷമുണ്ട്. ശ്രീമതിക്ക് സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാമെന്ന് ആദ്യം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പിന്നീട് നിശ്ശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗോവിന്ദന്റെ സെക്രട്ടറിസ്ഥാനവും പിണറായിയുടെ ഭിക്ഷയാണല്ലോ. വിലക്കില്ലെന്ന് ഗോവിന്ദവും ബേബിയുമൊക്കെ പറയുമ്പോഴും ശ്രീമതിയുടെ ചീട്ട് പിണറായി കീറിയിരിക്കുന്നു.

തനിക്ക് വെല്ലുവിളി ഉയര്‍ത്താനിടയുള്ളവരെയും വിധേയരാവാത്തവരെയും ഇത് ആദ്യമായല്ല പിണറായി ഒതുക്കുന്നത്. തന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രിസഭയില്‍ അംഗമായിരുന്ന ജി. സുധാകരനും തോമസ് ഐസക്കിനുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുപോലും നല്‍കാതിരുന്നത് പിണറായിയുടെ തീരുമാനമായിരുന്നുവത്രേ. കെ.കെ. ശൈലജയെപ്പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്നവര്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയതുമില്ല. തന്നെ അനുസരിക്കാത്തതിനുള്ള ശിക്ഷയാണിതെന്ന് ഒന്നിലധികം തവണ പിണറായി പറയാതെ പറഞ്ഞിട്ടുമുണ്ട്. സര്‍ക്കാരില്‍ മാത്രമല്ല, പാര്‍ട്ടിയിലും തന്നിഷ്ടം നടപ്പാക്കാനാണ് പിണറായി ശ്രമിക്കുന്നത്. തന്നോടു മാത്രമല്ല, തന്റെ കുടുംബത്തോടും വിധേയത്വം കാട്ടുന്ന നേതാക്കള്‍ മാത്രം സിപിഎമ്മില്‍ മതിയെന്ന മനോഭാവമാണ് പിണറായി പുലര്‍ത്തുന്നത്. ശ്രീമതിക്ക് വിനയായതും ഇതാണെന്നു കരുതപ്പെടുന്നു. മാസപ്പടിക്കേസില്‍ പ്രതിയായ മകള്‍ വീണയെ അനുകൂലിക്കാന്‍ ശ്രീമതി തയ്യാറാവാതിരുന്നതാണ് പിണറായിയുടെ കോപം ക്ഷണിച്ചുവരുത്തിയതെന്നാണ് വിവരം. പാര്‍ട്ടിയിലെ പല പ്രമുഖരും അഴിമതിക്കേസില്‍ വീണയെ ‘കുറ്റവിമുക്തയാക്കി’ പ്രതികരിക്കുകയുണ്ടായി. ശ്രീമതി ഇങ്ങനെ ചെയ്യാതിരുന്നതിന്റെ പകയാണ് പിണറായിയുടെ വിലക്ക്.

സര്‍ക്കാരില്‍ മാത്രമല്ല, സിപിഎമ്മിലും നടമാടുന്നത് പിണറായി വിജയന്റെ ഏകാധിപത്യമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. മധുര കോണ്‍ഗ്രസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ പാര്‍ട്ടിയിലെ ആരും തനിക്ക് മേലെയല്ല എന്ന സന്ദേശമാണ് പിണറായി നല്‍കുന്നത്. പാര്‍ട്ടിയില്‍ പിണറായിയുടെ വിരുദ്ധ പക്ഷത്ത് നില്‍ക്കുന്നയാളാണ് എം.എ. ബേബി. ചിലതൊക്കെ ബേബിക്ക് സ്വന്തം നിലയ്‌ക്ക് ചെയ്യാനാവുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ ആരായാലും തന്റെ അനുമതിയില്ലാതെ പാര്‍ട്ടിയില്‍ ഒന്നും നടക്കില്ലെന്ന സന്ദേശമാണ് പിണറായി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയുടെ മുതലാളിയാണ് പിണറായി വിജയന്‍. പിണറായിയുടെ ഇഷ്ടക്കേട് പിടിച്ചുപറ്റിയാല്‍ ആര്‍ക്കും രക്ഷയില്ല. പാര്‍ട്ടിയുടെ ദല്‍ഹിയിലെ കേന്ദ്രകമ്മിറ്റി ഓഫീസുപോലും നടന്നുപോകുന്നത് പിണറായിയുടെ ചെലവിലാണത്രേ. ഇതൊക്കെ അറിയാവുന്നതുകൊണ്ട് തിരുവായ്‌ക്ക് എതിര്‍വായില്ലെന്ന നയം ബേബിക്കു പിന്തുടരേണ്ടിവരും. കേന്ദ്രകമ്മിറ്റിയംഗവും പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ ഭരണാധികാരിയുമായ തനിക്കുമേലെ ഒരു പാര്‍ട്ടിയുമില്ലെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചു എന്ന അവകാശവാദവും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു.

Tags: Pinarayi Vijayanpk sreemathiCommunism Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.