ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള സംഘർഷങ്ങൾക്കിടെ പാകിസ്ഥാനിൽ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട് യുഎസ്, യുകെ, ഓസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ . ഇന്ത്യ ആക്രമിക്കുമെന്ന ഭീഷണിയിൽ സ്വന്തം കുടുംബങ്ങൾക്കൊപ്പം പാകിസ്ഥാനിൽ നിന്ന് സ്വന്തം നാടുകളിലേയ്‌ക്ക് മടങ്ങുകയാണിവർ . എങ്കിലും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ മൂർച്ഛിക്കുന്നതിനിടെ ചൈനയെങ്കിലും തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാകിസ്ഥാൻ.
എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ചൈനീസ് നയതന്ത്രജ്ഞരും സ്ഥലം വിട്ടത് പാകിസ്ഥാനെ വിഷമിപ്പിച്ചിട്ടുണ്ട്. മിസൈൽ അടക്കമുള്ളവ നൽകി യുദ്ധത്തിന്റെ സാദ്ധ്യത വർധിപ്പിച്ച ചൈനയിൽ നിന്ന് പാകിസ്ഥാൻ ഇത് പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം . പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും , ബിലാവൽ ഭൂട്ടോയുമടക്കമുള്ളവരും തങ്ങളുടെ കുടുംബത്തെ പാകിസ്ഥാനിൽ നിന്ന് വിദേശത്തേയ്‌ക്ക് മാറ്റിയിരുന്നു.
അതേസമയം ഇന്ത്യ എപ്പോൾ വേണമെങ്കിലും പാകിസ്ഥാനിൽ ആക്രമണം നടത്തുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറയുന്നത് . ഇന്ത്യൻ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട് . പാകിസ്ഥാൻ പൂർണ്ണമായും ജാഗ്രത പാലിക്കുന്നുണ്ട് . നമ്മുടെ നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ നമ്മൾ ആണവായുധങ്ങൾ ഉപയോഗിക്കൂ . നേരത്തെ, സിന്ധു നദീജല കരാറിൽ ഇന്ത്യയുടെ തീരുമാനത്തെ ഭയന്ന്, ഇന്ത്യ ജലത്തെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: