തിരുവല്ലം: കിള്ളിയാറും കരമനയാറും സംഗമിച്ച് വന്നു ചേരുന്ന നദീ മലീമസമാകുന്നിതിന് ശാശ്വതമായി പരിഹാരം കണ്ടെത്തണമെന്ന് തിരുവല്ലം ജനസഭ. . മാലിന്യമുക്ത നഗരമെന്ന പ്രഖ്യാപന നടപടികള്‍ക്കിടയിലും തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന മാലിന്യവാഹിയായി പാര്‍വ്വതി പുത്തനാര്‍ മാറി.
ക്ഷേത്രപരിസരം വലിയ തീര്‍ത്ഥഘട്ടം എന്ന നിലയ്‌ക്ക് മാലിന്യ വാഹിനിയുടെ ശുചീകരണം ഇപ്പോള്‍ അധികൃതര്‍ മറന്ന മട്ടാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നീന്തല്‍ പരീശീലനം ഉല്ലാസ ബോട്ട് സര്‍വ്വീസ് ഓണക്കാലത്ത് ജലോത്സവം എന്നിവ തിരുവല്ലത്ത് നടന്നിരുന്നു. വ്യവസായിക മാലിന്യങ്ങള്‍, സമീപത്തെ വീടുകളില്‍ നിന്നും മലിനജലം ഒഴുക്കി വിടുന്നതും ഈ നദിയുടെ ദുരിതങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി.
വളര്‍ന്ന് വരുന്ന യുവതലമുറകളെ കാര്‍ന്ന് തിന്നുന്ന മാരക ലഹരി ഉല്‍പ്പനങ്ങളുടെ ഉപയോഗവും ഈ മേഖലയില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടല്‍ അത്യാവശമാണെന്ന് പങ്കെടുത്ത എല്ലാവരുടെയും പൊതുഅഭിപ്രായം. വാര്‍ഡ് കൗണ്‍സിലര്‍ സത്യാവതി അദ്ധ്യക്ഷയായി. , ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എസ് മധുസുദനന്‍ നായര്‍, ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപ് ,തിരുവല്ലം വാര്‍ഡ് കോഡിനേറ്റര്‍ പാച്ചല്ലൂര്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: