ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ.
1967ൽ മൂന്നാറിൽ ആയിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ ജനനം. ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007ൽ പുറത്തിറങ്ങിയ പെരിയാർ എന്ന ചിത്രത്തിൽ അണ്ണാദുരൈയായി വേഷമിട്ടു. രാവണൻ (2010), നിനൈത്തതു യാരോ (2014), കടുഗു (2016), സർക്കാർ (2018), ബൊമ്മൈ നായകി (2023) എന്നീ ചിത്രങ്ങളിലും വേഷമിട്ടു. 2024ൽ പുറത്തിറങ്ങിയ മഹാരാജയാണ് ഒടുവിൽ അഭിനയിച്ച ചിത്രം.
2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു. ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും അദ്ദേഹത്തിന്റേതാണ്. ആകെ നാല് ചിത്രങ്ങളായിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: