Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഷ്‌ട്രപതിക്കും മുകളിലോ രണ്ടംഗ ബെഞ്ച് ?

Janmabhumi Online by Janmabhumi Online
Apr 14, 2025, 08:20 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി തീരുമാനിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി പല കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെട്ടിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ത്തന്നെ ഇത് ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്‌ട്രപതിയുടെ അധികാരം സംബന്ധിച്ചു പറയുന്നത് ആര്‍ട്ടിക്കിള്‍ 201ലാണ്. ഇതനുസരിച്ച് ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇക്കാര്യം വിസ്മരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് തീര്‍ത്തും അസ്വീകാര്യമായ വിധി ഉണ്ടായിരിക്കുന്നത്.
ഗവര്‍ണറുടെ കാര്യത്തിലും സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല.

ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നതു പോലുള്ള ഉത്തരവ് പുറപ്പെടുവിക്കണമെങ്കില്‍ ഭരണഘടനയില്‍ മാറ്റം വരുത്തണം. ഇതിനുള്ള അധികാരം കോടതിക്കില്ല. പാര്‍ലമെന്റിന് മാത്രമാണുള്ളത്. അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇതൊക്കെ വിസ്മരിച്ചുകൊണ്ടാണ് രാഷ്‌ട്രീയപ്രേരിതം എന്നു പറയാവുന്ന വിധത്തില്‍ കോടതി വിചിത്രമായ ഉത്തരവ് പു
റപ്പെടുവിച്ചിരിക്കുന്നത്. ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും അധികാര വിനിയോഗം സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ത്തന്നെ അത് പരിഗണിക്കേണ്ടത് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ഇതിനുപകരം രണ്ടംഗ ബെഞ്ച് ഇക്കാര്യത്തില്‍ ചാടിക്കേറി തീരുമാനമെടുത്തിരിക്കുന്നത് തീര്‍ത്തും അനുചിതവും അധികാരപരിധിയുടെ ലംഘനവുമാണ്. ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ച് ധാരണയുള്ള ആരുംതന്നെ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ പിന്തുണയ്‌ക്കുമെന്ന് തോന്നുന്നില്ല. കോടതി പരിധി വിട്ടിരിക്കുന്നുവെന്നും, സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും വിവേചനാധികാരത്തില്‍ കടന്നുകയറുന്ന കോടതി, വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയണം. സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്ന കോടതി മറ്റുള്ളവരുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ വയ്‌ക്കുന്നതില്‍ പൊരുത്തക്കേടില്ലേ?

നമ്മുടെ രാജ്യത്ത് ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിനും ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനും വ്യക്തമായ അധികാര വിഭജനമുണ്ട്. ഇത് ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഭരണഘടനാഭേദഗതിക്കുള്ള അധികാരം പാര്‍ലമെന്റിനാണ്. പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ മാത്രമാണ് കോടതിക്ക് അധികാരം. ഈ വ്യവസ്ഥയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് മറികടന്നിരിക്കുന്നത്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ഒരുതരം കടന്നു കയറ്റമാണ്. ഇങ്ങനെയുള്ള ഉത്തരവുകള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്‌ക്കും.

തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടത്. ഇക്കാര്യത്തില്‍ ന്യായമായ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നത്. സ്വാഭാവിക നടപടി എന്ന നിലയില്‍ കോടതിക്ക് ചെയ്യാവുന്നത് തീരുമാനം ഭരണഘടനാ ബെഞ്ചിന് വിടുക എന്നതായിരുന്നു. അത് ചെയ്യാതെ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത് പല സംശയങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. കോടതി ഉത്തരവ് വന്ന ഉടനെ രാഷ്‌ട്രപതിക്ക് അയച്ച ബില്ലുകളില്‍ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പേ തമിഴ്‌നാട് നിയമസഭ അവയൊക്കെ ഒറ്റയടിക്ക് നിയമമാക്കിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരമൊരു വിധി തന്നെ പ്രതീക്ഷിച്ച് കാര്യങ്ങളെല്ലാം മുന്‍കൂട്ടി തീരുമാനിക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

ജുഡീഷ്യല്‍ ആക്റ്റിവിസം കുറേക്കാലമായി വലിയ ചര്‍ച്ചാവിഷയമാണ്. രാജ്യത്തെയും ഭരണസംവിധാനത്തെയും മുഴുവന്‍ ബാധിക്കുന്ന വിഷയങ്ങളില്‍ കോടതി അനവധാനതയോടെ തീരുമാനമെടുക്കുന്നുവെന്ന ആശങ്ക പലരും പങ്കുവെച്ചിട്ടുണ്ട്. ജഡ്ജിമാരും വ്യക്തികളാണല്ലോ. സമീപകാലത്ത് ചില ന്യായാധിപന്മാരുടെ ചെയ്തികള്‍ അവര്‍ പല വിധത്തിലുള്ള സ്വാധീനത്തിനും വഴിപ്പെടുന്നവരാണെന്ന് കരുതേണ്ട സ്ഥിതിവിശേഷമാണ്. ഈ പശ്ചാത്തലത്തില്‍ രാഷ്‌ട്രപതിയുടെ അധികാരപരിധിയില്‍ കടന്നുകയറുന്ന ഇപ്പോഴത്തെ രണ്ടംഗ ബെഞ്ചിന്റെ വിധി മറികടക്കേണ്ട ആവശ്യമുണ്ട്. വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. തീര്‍ച്ചയായും ഇങ്ങനെയൊരു നടപടിയിലൂടെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം രാജ്യത്തിന്റെ സംവിധാനത്തെത്തന്നെ അത് ബാധിക്കും. സീസറുടെ ഭാര്യ ചാരിത്രവതിയാണെന്ന് സീസറിനു മാത്രം തോന്നിയാല്‍ പോരാ, മറ്റുള്ളവര്‍ക്കും തോന്നണമെന്നു പറയാറുണ്ടല്ലോ. ഇത് ഏറ്റവും കൂടുതല്‍ ബാധകമാകേണ്ടത് നീതിപീഠങ്ങള്‍ക്കാണ്.

Tags: President Draupadi MurmuSupreme Court judgement
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

India

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി

India

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ പ്രശംസിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു : രാഷ്‌ട്രപതിയുടെ മൂന്ന് സേനാ മേധാവികൾക്കൊപ്പമുള്ള ചിത്രങ്ങളും വൈറൽ

ന്യൂദല്‍ഹിയിലെ സംവിധാന്‍ സദനിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച പഞ്ചായത്ത് സെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രതിനിധികളെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിവാദ്യം ചെയ്യുന്നു
India

വനിതാ ശാക്തീകരണത്തിന്റെ പുതിയ മാതൃക ‘പഞ്ചായത്ത് സെ പാര്‍ലമെന്റ്’

മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില്‍ ദല്‍ഹിയിലെ അടല്‍ജി സ്മൃതിയായ സദൈവ് അടലില്‍
പൂക്കള്‍ അര്‍പ്പിച്ചശേഷം പ്രണമിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ സമീപം
India

അടല്‍ജിക്ക് രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി; ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

എറണാകുളം, ഇടുക്കി,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ വധിച്ച് ഇസ്രായേൽ സൈന്യം : സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies