ആലുവ : ബസ് ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കഴിവേലിപ്പടി ചാലിയിൽ വീട്ടിൽ അയൂബ്(30), ചാലിയിൽ വീട്ടിൽ അൽത്താഫ് (28) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
നിവേദ്യം ബസിലെ ഡ്രൈവർ ഷബീർ, ക്ലീനർ ആൽബിൻ എന്നിവരെയാണ് മർദ്ദിച്ചത്. ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പൂക്കാട്ടുപടിയിലെ ഹോട്ടലിന് മുൻവശത്തെ സ്റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്ന സമയം പ്രതികൾ ബസിൽ കയറി ആക്രമിക്കുകയായിരുന്നു.
ഷബീറിന്റെ തലക്കാണ് വടി കൊണ്ട് അടിയേറ്റത്. തുടർന്ന് റോഡിലേക്ക് വലിച്ചിട്ടും മർദ്ദിച്ചു. തടയാൻ ശ്രമിച്ച ക്ലീനർ ആൽബ്ബിനും മർദ്ദനമേറ്റു. ബസിന്റെ സൈഡ് ഗ്ലാസും, കണ്ണാടിയും, ക്യാമറയും നശിപ്പിച്ചു.
ഇൻസ്പെക്ടർ കെ. സെനോദ് എസ്.ഐമാരായ എം.വി അരുൺദേവ് ,സി.ജെ കണ്ണദാസ്, സീനിയർ സി പി ഒ ഇ.കെ നസീബ്, സി പി ഒ മാരായ എം.എസ് അഭിലാഷ്, എം.എസുബിൻ, ഹാരിസ്, അജിൽ രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: