Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍; ”ഭരണഘടനാ ബെഞ്ചിന്റെ വിഷയമായിരുന്നു അത്; ബില്ലുകളില്‍ സമയ പരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2025, 10:57 am IST
in Kerala, News, India

തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്കെതിരായ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടേണ്ടിയിരുന്ന വിഷയമായിരുന്നു അത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണ്ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണഘടനാ അധികാരമില്ലെന്നും കേരളാ ഗവര്‍ണ്ണര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത് അതിരുകടന്ന പെരുമാറ്റമാണ്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്. ബില്ലുകളെപ്പറ്റി സുപ്രീംകോടതിയുടെ മുന്നിലുള്ള തമിഴ്‌നാടിന്റെ വിഷയത്തിന്റെ സ്വഭാവമല്ല കേരളത്തിലെ ബില്ലുകളിലുള്ളതെന്നെന്നും ആര്‍ലേക്കര്‍ പറഞ്ഞു. ബില്ലുകള്‍ വെച്ചോണ്ടിരിക്കരുതെന്ന കോടതി വിധി മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇത്ര കാലാവധിക്കുള്ളില്‍ ഗവര്‍ണ്ണര്‍ അതു ചെയ്യണമെന്ന ചട്ടം ഭരണഘടനാനുസൃതമല്ല. കോടതി നിലപാട് പറഞ്ഞ വിഷയം ഭരണഘടനാ വിഷയമാണ്. ബില്ലിനെതിരെ തീരുമാനമെടുക്കാന്‍ ഭരണഘടന യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. അതിനാല്‍ തന്നെ കോടതി മൂന്നുമാസം എന്ന തരത്തില്‍ ഒരു സമയ പരിധി നിശ്ചയിക്കുകയാണെങ്കില്‍ അതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഭരണഘടനാ ഭേദഗതി കോടതികള്‍ക്ക് ചെയ്യാനാണെങ്കില്‍ നിയമസഭയും പാര്‍ലമെന്റും എന്തിനാണ്? ആര്‍ലേക്കര്‍ ചോദിച്ചു.
ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന് മാത്രമേ അവകാശമുള്ളൂ. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. രണ്ട് ജഡ്ജിമാര്‍ ഇരുന്ന് ഭരണഘടനാ വ്യവസ്ഥകളുടെ മേല്‍ വിധിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ജുഡീഷ്യറിയുടെ കടന്നുകയറ്റമാണിത്. ഇതൊരിക്കലും അവര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. തെറ്റാണത്, കേരളാ ഗവര്‍ണ്ണര്‍ പറഞ്ഞു.
തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്ക് തമിഴ്‌നാട് നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് അവര്‍ പരിഗണിക്കട്ടെ. വര്‍ഷങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളെപ്പറ്റി നമുക്കറിയാം. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേസുകള്‍ കെട്ടിക്കിടക്കുന്നു. കേസുകളില്‍ തീരുമാനമെടുക്കാതിരിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ചില കാരണങ്ങളുണ്ടെങ്കില്‍ അതേ പോലെ തന്നെയുള്ള കാരണങ്ങള്‍ ഗവര്‍ണ്ണര്‍മാര്‍ക്കുംകാണും. അതും അവര്‍ മനസ്സിലാക്കണം. കേരളാ രാജ്ഭവനില്‍ ബില്ലുകള്‍ ഒന്നും തന്നെ പരിഗണിക്കാതെ മാറ്റിവെച്ചിട്ടില്ല, എല്ലാം രാഷ്‌ട്രപതിക്കായി അയച്ചതാണ്. മുഖ്യമന്ത്രിയുമായി സൗഹാര്‍ദ്ദപരമായ ബന്ധമാണെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മേശയ്‌ക്ക് ഇരുവശവുമിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത് ശരിയായിരുന്നു. ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദം കേള്‍ക്കില്ലല്ലോ എന്നും ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: kerala governorSupreme Court verdictarlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

Kerala

ഗവർണർ നയപ്രസംഗം തുടരുന്നു; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

India

മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത

Kerala

ഒടുവില്‍ സുപ്രീംകോടതി വിധി നടപ്പാക്കി; തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ പണം സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് മടക്കിനല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.