Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍; ”ഭരണഘടനാ ബെഞ്ചിന്റെ വിഷയമായിരുന്നു അത്; ബില്ലുകളില്‍ സമയ പരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല”

Janmabhumi Online by Janmabhumi Online
Apr 12, 2025, 10:57 am IST
in Kerala, News, India
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്കെതിരായ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടേണ്ടിയിരുന്ന വിഷയമായിരുന്നു അത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണ്ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണഘടനാ അധികാരമില്ലെന്നും കേരളാ ഗവര്‍ണ്ണര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത് അതിരുകടന്ന പെരുമാറ്റമാണ്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്. ബില്ലുകളെപ്പറ്റി സുപ്രീംകോടതിയുടെ മുന്നിലുള്ള തമിഴ്‌നാടിന്റെ വിഷയത്തിന്റെ സ്വഭാവമല്ല കേരളത്തിലെ ബില്ലുകളിലുള്ളതെന്നെന്നും ആര്‍ലേക്കര്‍ പറഞ്ഞു. ബില്ലുകള്‍ വെച്ചോണ്ടിരിക്കരുതെന്ന കോടതി വിധി മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇത്ര കാലാവധിക്കുള്ളില്‍ ഗവര്‍ണ്ണര്‍ അതു ചെയ്യണമെന്ന ചട്ടം ഭരണഘടനാനുസൃതമല്ല. കോടതി നിലപാട് പറഞ്ഞ വിഷയം ഭരണഘടനാ വിഷയമാണ്. ബില്ലിനെതിരെ തീരുമാനമെടുക്കാന്‍ ഭരണഘടന യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. അതിനാല്‍ തന്നെ കോടതി മൂന്നുമാസം എന്ന തരത്തില്‍ ഒരു സമയ പരിധി നിശ്ചയിക്കുകയാണെങ്കില്‍ അതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഭരണഘടനാ ഭേദഗതി കോടതികള്‍ക്ക് ചെയ്യാനാണെങ്കില്‍ നിയമസഭയും പാര്‍ലമെന്റും എന്തിനാണ്? ആര്‍ലേക്കര്‍ ചോദിച്ചു.
ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന് മാത്രമേ അവകാശമുള്ളൂ. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. രണ്ട് ജഡ്ജിമാര്‍ ഇരുന്ന് ഭരണഘടനാ വ്യവസ്ഥകളുടെ മേല്‍ വിധിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ജുഡീഷ്യറിയുടെ കടന്നുകയറ്റമാണിത്. ഇതൊരിക്കലും അവര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. തെറ്റാണത്, കേരളാ ഗവര്‍ണ്ണര്‍ പറഞ്ഞു.
തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്ക് തമിഴ്‌നാട് നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് അവര്‍ പരിഗണിക്കട്ടെ. വര്‍ഷങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളെപ്പറ്റി നമുക്കറിയാം. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേസുകള്‍ കെട്ടിക്കിടക്കുന്നു. കേസുകളില്‍ തീരുമാനമെടുക്കാതിരിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ചില കാരണങ്ങളുണ്ടെങ്കില്‍ അതേ പോലെ തന്നെയുള്ള കാരണങ്ങള്‍ ഗവര്‍ണ്ണര്‍മാര്‍ക്കുംകാണും. അതും അവര്‍ മനസ്സിലാക്കണം. കേരളാ രാജ്ഭവനില്‍ ബില്ലുകള്‍ ഒന്നും തന്നെ പരിഗണിക്കാതെ മാറ്റിവെച്ചിട്ടില്ല, എല്ലാം രാഷ്‌ട്രപതിക്കായി അയച്ചതാണ്. മുഖ്യമന്ത്രിയുമായി സൗഹാര്‍ദ്ദപരമായ ബന്ധമാണെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മേശയ്‌ക്ക് ഇരുവശവുമിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത് ശരിയായിരുന്നു. ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദം കേള്‍ക്കില്ലല്ലോ എന്നും ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: kerala governorSupreme Court verdictarlekar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം
Kerala

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ബിടെക് മറൈന്‍ എന്‍ജിനീയറിങ് പാസിങ് ഔട്ട് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേഡറ്റ് ദേവനന്ദയ്ക്ക് മികച്ച കേഡറ്റിനുള്ള പുരസ്‌കാരം നല്‍കുന്നു
Kerala

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും നിറഞ്ഞവരെ: ഗവര്‍ണര്‍

Kerala

സമൂലമായ പരിവര്‍ത്തനമാണ് യോഗയിലൂടെ ഉണ്ടാകുന്നത്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies