പത്തനംതിട്ട: എരുമേലി പുത്തന്‍വീടിനു സമീപം അയ്യപ്പന്‍കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്ന വിധി. അയ്യപ്പന്‍കാവില്‍ ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തിലെ അഷ്ടമംഗല ദേവപ്രശ്ന ചിന്തയിലാണ് വാപുര സ്വാമിയെ ക്ഷേത്രം പണിത് പ്രതിഷ്ഠിക്കണമെന്നു തെളിഞ്ഞത്. അയ്യപ്പസ്വാമിയുടെ പരിചാരക ദേവഗണങ്ങളില്‍ പ്രധാനിയാണ് വാപുര സ്വാമി.
ജ്യാതിഷ പണ്ഡിതരായ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, തൃക്കുന്നപ്പുഴ ഉദയകുമാര്‍, മറ്റം ജയകൃഷ്ണന്‍, അരീക്കുളങ്ങര സുരേഷ് പണിക്കര്‍, പുതുവാമന ഹരി നമ്പൂതിരി, ശ്രീനാഥ് വടകര, ദേവീദാസന്‍ കണ്ണൂര്‍, മോഹന്‍ കെ. വേദ്കുമാര്‍, വേണുഗോപാല്‍ മാള, കൃഷ്ണ മേനോന്‍, രാമവര്‍മ, മണ്ണൂര്‍ വിശ്വനാഥപ്പണിക്കര്‍, ബാലസുബ്രഹ്മണ്യം എന്നിവരും പങ്കെടുത്തു.
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രശ്ന പൂജയോടെയാണ് ദേവപ്രശ്ന ചിന്തയ്‌ക്ക് തുടക്കമായത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭദ്രദീപം കൊളുത്തി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനാ
ധ്യക്ഷന്‍ വിജി തമ്പി, മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ബദരിനാഥ് മുന്‍ റാവല്‍ജി ഈശ്വര പ്രസാദ് നമ്പൂതിരി, ശബരിമല ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍, സ്വാമി അയ്യപ്പദാസ്, ഗോവ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് രാമന്‍ നായര്‍, മുന്‍ മാളികപ്പുറം മേല്‍ശാന്തി പുതുമന മനുനമ്പൂതിരി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരായ എസ്. സേതുമാധവന്‍, വി.കെ.വിശ്വന്‍ നാഥന്‍, എ. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാരകന്‍ എ. വിനോദ്, എ.ആര്‍. മോഹന്‍, രജത് സ്വാമി പളനി, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, വാസ്തു വിദഗ്ധന്‍ മനോജ് നായര്‍, ആര്‍ക്കിടെക്ട് പ്രശാന്ത് ജി. സുരേഷ് കുമാര്‍, സന്ദീപ് സേനന്‍, ബ്രഹ്മചാരി ഭാര്‍ഗവറാം, താന്ത്രികാചാര്യന്‍ സതീശ് ഭട്ടതിരി, പറവൂര്‍ ജ്യോതിസ്, ശരത് ഹരിദാസ്, കാലടി കൃഷ്ണന്‍ നമ്പൂതിരി, പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ് തുടങ്ങി വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും ആചാര്യന്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: