Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമേരിക്കയുമായുള്ള തീരുവ പ്രശ്നത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കൂടിയാലോചനകളുമായി ഇന്ത്യ; ട്രംപുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാകുമോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തീരുവ പ്രശ്നം രമ്യമായി പരിഹരിച്ച് അമേരിക്കയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ലോകത്തിന് മുന്നില്‍ ശക്തമായ രാഷ്‌ട്രമായി നിലനില്‍ക്കാനാവും. അതിനുള്ള സമവായം കണ്ടെത്താന്‍ ഇന്ത്യ യുഎസുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Janmabhumi Online by Janmabhumi Online
Mar 26, 2025, 12:14 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തീരുവ പ്രശ്നം രമ്യമായി പരിഹരിച്ച് അമേരിക്കയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ലോകത്തിന് മുന്നില്‍ ശക്തമായ രാഷ്‌ട്രമായി നിലനില്‍ക്കാനാവും. അതിനുള്ള സമവായം കണ്ടെത്താന്‍ ഇന്ത്യ യുഎസുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ – ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് തീരുവ വന്‍തോതില്‍ ഉയര്‍ത്തിയ ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ക്ക് അതുപോലെ തീരുവ ഉയര്ത്തി പകരം ചോദിച്ചിരിക്കുകയാണ് ഈ രാജ്യങ്ങള്‍. ഇതോടെ വ്യാപാരയുദ്ധത്തിന്റെ പിടിയില്‍പെട്ട് രാജ്യങ്ങള്‍ നട്ടം തിരിയുകയാണ്. ഇതിനിടയിലാണ് ട്രംപിന്റെ രോഷാകുലമായ തീരുവ ഉയര്‍ത്തല്‍ നടപടിയില്‍ നിന്നും രക്ഷനേടാന്‍ ഇന്ത്യയുടെ ശ്രമങ്ങള്‍. വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ യുഎസിലേക്ക് രണ്ട് തവണ പോയി.

ഇരുരാജ്യങ്ങളും തമ്മില്‍ തീരുവ കുറയ്‌ക്കുന്നതിനും പരസ്പരം വിപണി തുറന്നു കൊടുക്കുന്നതിനും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ് പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം 500 ബില്ല്യണ്‍ ഡോളര്‍ ആക്കി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 2030 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി.

നിര്‍ണ്ണായകം ഏപ്രില്‍ 2
ലോകമാകെ ഏപ്രില്‍ രണ്ടിനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. അന്നാണ് ട്രംപ് ലോകരാജ്യങ്ങള്‍ക്ക് നേരെ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അന്ന് ഇന്ത്യയ്‌ക്കെതിരെയും ട്രംപ് തീരുവ ഉയര്‍ത്തിയാല്‍ ഇന്ത്യയ്‌ക്കും അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടിവരും. ഏപ്രില്‍ 2 ന് മുമ്പ് ഇന്ത്യ അമേരിക്കക്കെതിരെ തീരുവ കുറയ്‌ക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്ത പക്ഷം അതേ നിരക്കില്‍ ഇന്ത്യയ്‌ക്കെതിരെ തീരുവ ഏര്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അതിനു മുന്‍പേ ഒരു സമവായത്തില്‍ ഇന്ത്യയ്‌ക്ക് എത്താന്‍ കഴിയുമോ? വളരെ ഉദ്വേഗജനകമായ ഒരു ദൗത്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഇതിനിടെ വെനസ്വേലയില്‍ നിന്നും ഗ്യാസും ഓയിലും രഹസ്യമായി ഇന്ത്യ വാങ്ങിയത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ മാത്രം ഇന്ത്യയ്‌ക്കെതിരെ ഏപ്രില്‍ രണ്ടിന് 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 2.2 കോടി ബാരല്‍ എണ്ണയാണ് ഇന്ത്യ അന്ന് വെനസ്വേലയുടെ പക്കല്‍ നിന്നും വാങ്ങിയത്. ഇക്കൂട്ടത്തില്‍ റിലയന്‍സും വെനസ്വേലയുടെ കയ്യില്‍ നിന്നും ഗ്യാസും ഓയിലും അന്ന് വാങ്ങിയത്. റഷ്യ ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ എണ്ണ വില പിടിച്ചുനിര്‍ത്താനായിരുന്നു മോദി സര്‍ക്കാരിന്റെ ശ്രമം. ഇതിനായി വില കുറച്ച് കിട്ടുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയിരുന്നു.

യുഎസിന്റെ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ട്രേഡ് അസിസ്റ്റന്‍റായ ബ്രെന്‍ഡന്‍ ലിഞ്ച് മാര്‍ച്ച് 25 മുതല്‍ 29 വരെ ഇന്ത്യയില്‍ വ്യാപാരചര്‍ച്ചകള്‍ നടത്തും. ഇതില്‍ ശുഭകരമായ തീരുമാനത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയുമായും ബ്രെന്‍ഡന്‍ ലിഞ്ച് വ്യാപാരചര്‍ച്ചകള്‍ നടത്തും. ഇന്ത്യയുടെ പല ഇറക്കുമതി തീരുവകളും വളരെ ഉയര്‍ന്നതാണെന്ന് ട്രംപ് കൂടെക്കൂടെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. അമേരിക്കന്‍ വിസ്കിക്കും മറ്റും ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ബുര്‍ബോണ്‍ വിക്സിക്കും അമേരിക്കയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിളായ ഹാര്‍ളി ഡേവിഡ് സനും ചുമത്തിയിരുന്ന ഉയര്‍ന്ന തീരുവ വെട്ടിക്കുറയ്‌ക്കാമെന്ന് മോദി സമ്മതിച്ചിരുന്നു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കെമിക്കലുകള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, ചില ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ എന്നിവയ്‌ക്കും നികുതി കുറയ്‌ക്കാന്‍ ഇന്ത്യ ആലോചിക്കുന്നു.

Tags: #Tradewar#Trumptax#Taxwar#tariffsindiaamerica#TrumpModi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
World

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)
India

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

World

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

World

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies