Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ആശ’യറ്റപ്പോള്‍ നിരാഹാര സമരം

Janmabhumi Online by Janmabhumi Online
Mar 21, 2025, 10:29 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മാസംതോറുമുള്ള ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന ഉപരോധ സമരം, സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും മറ്റും തീര്‍ത്തും പ്രതികൂലമായ സമീപനത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്. സമരസമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയുമാണുണ്ടായത്. ആശമാര്‍ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും കൂട്ടാക്കാതെ ഏകപക്ഷീയമായി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് മന്ത്രി ചെയ്തത്. ഒരുതരത്തിലുള്ള ഉറപ്പും നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് ആശമാര്‍ നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുന്നത്. സമരത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം നിരന്തരം പരാജയപ്പെടുകയാണുണ്ടായത്. തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നവരുടെ തനിനിറം ഇതിലൂടെ പുറത്തുവന്നിരിക്കുന്നു.

ഓണറേറിയം നാമമാത്രമായി വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ പോലും സര്‍ക്കാരിന് പണമില്ലെന്നാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്‌ക്ക് എത്തിയവരോട് പറഞ്ഞതത്രേ. സാമാന്യബുദ്ധിയുള്ള ആരും ഇത് അംഗീകരിക്കില്ല. ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടതുമുന്നണി വാഗ്ദാനം ചെയ്തതാണ്. ഇത് പാലിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മന്ത്രിമാര്‍ക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടിയോളം രൂപയാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ വകയിരുത്തിയത്. നിലവില്‍ സഞ്ചരിക്കാന്‍ വാഹനങ്ങളുള്ളപ്പോള്‍ തീര്‍ത്തും അനാവശ്യമായാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വാഹനങ്ങള്‍ വാങ്ങുന്നത്. പാര്‍ട്ടി കൊലയാളികളെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കോടികളുടെ നികുതിപ്പണം ഒഴുക്കുന്ന സര്‍ക്കാരാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് നേരെ ദുര്‍മുഖം കാണിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം എടുത്ത് ഇപ്രകാരം ധൂര്‍ത്തടിക്കുന്നവര്‍ക്ക് സമൂഹത്തിന് അങ്ങേയറ്റം ഗുണകരമായ സേവനം നടത്തുന്ന ആശമാര്‍ക്കു നല്‍കാന്‍ പണമില്ലെന്നു പറയുന്നത് വിചിത്രമാണ്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരില്‍ നിന്ന് ഇത്തരം ജനവിരുദ്ധമായ സമീപനം ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അസംഘടിത ജനവിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നയം വിലപ്പോവില്ല. വലിയ തിരിച്ചടിയാവുകയും ചെയ്യും.

ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവുകള്‍ ചര്‍ച്ചയില്‍ ആശമാരുടെ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിയെ കാണിച്ചെങ്കിലും അത് വാങ്ങി നോക്കാന്‍ പോലും തയ്യാറായില്ലത്രേ. സാരിയുടുത്ത പിണറായിയെ പോലെയാണ് മന്ത്രി വീണാ ജോര്‍ജ് പെരുമാറുന്നത്. ജനാധിപത്യ സംവിധാനത്തില്‍ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യാനുള്ള അവകാശം ആര്‍ക്കുമുണ്ട്. എന്നാല്‍ ഇത് സിപിഎം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് സിപിഎം നേതാക്കള്‍, സമരം ചെയ്യുന്ന ആശമാരെ പരിഹസിക്കുകയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സര്‍ക്കാരും ഈ നയം പിന്തുടരുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തിന്റെ ഖജനാവും സര്‍ക്കാര്‍ സംവിധാനവും സിപിഎമ്മിന്റെ കുത്തകയല്ല. അങ്ങനെയാണെന്ന് കരുതി പെരുമാറുന്നത് ആശമാര്‍ക്കെന്നല്ല ജനാധിപത്യ ബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ഇത് മനസ്സിലാക്കി അനിശ്ചിതകാല നിരാഹാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ആശമാരുടെ ജീവന്‍ രക്ഷിക്കാനും, രമ്യമായി ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.

Tags: hunger strikeAsha workers strike
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു, പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ല: ജയിലില്‍ നിരാഹാരം തുടങ്ങി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

Kerala

ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു, രാപകല്‍ സമരം തുടരും

Kerala

ആശമാര്‍ കാസര്‍കോടു നിന്ന് സമര യാത്ര നടത്തുന്നു

കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂദല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിയ പ്രതിഷേധം
India

ആശമാരുടെ സമരത്തിന് ദല്‍ഹിയില്‍ ഐക്യദാര്‍ഢ്യം കേരള ഹൗസിന് മുന്നില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

ഭൂമിക്ക് ഇനി പത്തക്ക നമ്പര്‍, റവന്യൂ സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ കാര്‍ഡ് നവംബറില്‍

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍

‘ അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല, ഞാന്‍ കുറച്ച് പ്രശ്‌നമാണ് ബ്രോ ‘ ; ട്രോളിയവർക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ചിറക്കല്‍കാവ് ക്ഷേത്രത്തിലെ ഗോളക കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് സാമ്പാര്‍ മണി 8 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം നടത്തിയതിന് ഗുണ്ടാ ലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies