Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശാസ്ത്രം ജയിച്ചു; മനുഷ്യനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 09:50 am IST
inEditorial

കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ മനസ്സുനിറയെ രണ്ട് ബഹിരാകാശ സഞ്ചാരികള്‍ ആയിരുന്നു-സുനിതാ വില്യംസും ബുച്ച് വില്‍മോറും. ഐഎസ് എസ് എന്ന അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തില്‍ അധികമായി ഒന്‍പത് മാസം തങ്ങേണ്ടി വന്ന ഇരുവരും തിരിച്ചു ഭൂമിയില്‍ വന്നിറങ്ങിയത് പുതിയൊരു ചരിത്രത്തിലേക്കാണ്. അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ, ഇലോണ്‍ മസ്‌കിന്റെ സ്ഥാപനമായ സ്‌പേസ് എക്‌സുമായി ചേര്‍ന്ന് നടത്തിയ ദൗത്യമാണ് പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റാണ് സുനിതയെയും വില്‍ മോറിനെയും അവരെ കൂട്ടിക്കൊണ്ടു വരാന്‍ പോയവര്‍ക്കൊപ്പം ഭൂമിയിലെത്തിച്ചത്. ഇങ്ങനെയൊരു ദൗത്യം നിറവേറ്റാന്‍ കഴിഞ്ഞതില്‍ ഇലോണ്‍ മസ്‌ക്, നാസയുടെയും സ്‌പേസക്‌സിന്റെയും സംഘങ്ങള്‍ക്കു പുറമേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രത്യേകം നന്ദി പറഞ്ഞിരിക്കുന്നതില്‍ കാര്യമുണ്ട്. ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയില്ലായിരുന്നുവെങ്കില്‍ സുനിതയുടെയും മറ്റും തിരിച്ചുവരവ് ഇതുപോലെ സംഭവിക്കും എന്നതിന് യാതൊരു ഉറപ്പുമില്ലായിരുന്നു. സുനിതയെയും മറ്റും തിരിച്ചെത്തിക്കുന്നതില്‍ തന്റെ മുന്‍ഗാമിയായ ജോ ബൈഡന്‍ ഭരണകൂടം അനാസ്ഥ കാണിച്ചുവെന്നു കുറ്റപ്പെടുത്തിയ ട്രംപ്, താന്‍ അവരെ തിരിച്ചെത്തിക്കുമെന്നു ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇലോണ്‍ മസ്‌കിന്റെ സഹായത്തോടെ അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

സുനിതാ വില്യംസ് കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് എട്ട് ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങുന്നതിനു വേണ്ടി യാത്രതിരിച്ചത്. അടുത്തദിവസം ഇവരെ തിരിച്ചുകൊണ്ടുവരാന്‍ പോയ സ്‌പെയ്‌സ് ക്രാഫ്റ്റിന്, ബഹിരാകാശ നിലയത്തില്‍ എത്തുന്നതിനു മുന്‍പ് ഹീലിയം ചോര്‍ച്ചയും മറ്റു ചില പ്രശ്‌നങ്ങളും കണ്ടെത്തി. ഇതിന്റെ ഫലമായി നാസയുടെ വിമാനം ബഹിരാകാശ യാത്രികരെ കൂടാതെ ഭൂമിയില്‍ തിരിച്ചെത്തുകയായിരുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായിരുന്ന നാസയുടെ സെന കാര്‍ഡ്മാന്‍, സ്റ്റെഫാനി വില്‍സണ്‍ എന്നിവരെ പുതിയ ദൗത്യത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സുനിതയും വില്‍മോറും അനിശ്ചിതമായി ബഹിരാകാശ നിലയത്തില്‍ തങ്ങേണ്ടിവരുന്നതില്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഇവര്‍ക്ക് ഇനി ഭൂമിയില്‍ മടങ്ങിയെത്താന്‍ കഴിയുമോയെന്ന ആശങ്കയും ഉയരുകയുണ്ടായി. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വിധം പരസ്പര വിരുദ്ധവും അവ്യക്തവുമായ വിശദീകരണമാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതാണ് ജോ ബൈഡന്‍ ഭരണകൂടത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്. പിന്നീടാണ് നാസയും സ്‌പേസ് എക്‌സും ചേര്‍ന്ന് ദൗത്യം ഏറ്റെടുത്തതും, വിജയകരമായി പൂര്‍ത്തിയാക്കിയതും. 17 മണിക്കൂര്‍ എടുത്താണ് സുനിതയും സംഘവും ബഹിരാകാശത്തു നിന്ന് സുരക്ഷിതമായി ഭൂമിയില്‍ എത്തിയത്. ഒരു ഘട്ടത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ കൃത്യമായി ആസൂത്രണം ചെയ്തതുപോലെ ഫ്‌ലോറിഡയുടെ തീരത്തിനടുത്ത് വന്നിറങ്ങുകയായിരുന്നു. പാരച്യൂട്ടുകളില്‍ തൂങ്ങി പേടകം കടലില്‍ ഇറങ്ങുകയും, അതില്‍ നിന്ന് ബഹിരാകാശ യാത്രികരെ സുരക്ഷിതമായി കരയിലേക്ക് എത്തിക്കുകയും ചെയ്തു.

സുനിതാ വില്യംസ് നാസയുടെ ശാസ്ത്രജ്ഞയാണെങ്കിലും ഭാരത വംശതയാണെന്നതില്‍ ഓരോ ഭാരതീയനും അഭിമാനിക്കുന്നു. കടലില്‍ വീണ പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയ സുനിത ആഹ്ലാദത്തോടെ ലോകത്തെ നോക്കി കൈവീശിയപ്പോള്‍ അതില്‍ അഭിമാനിക്കാത്ത ഭാരതീയര്‍ ഉണ്ടാവില്ല. ബഹിരാകാശ ശാസ്ത്രജ്ഞ എന്നതിനുപരി ഇതിന് മറ്റു ചില കാരണങ്ങളുമുണ്ട്. ഹൈന്ദവമായ ഭാരതീയ സംസ്‌കാരത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ഒരു വനിതയാണ് സുനിത വില്യംസ്. ഗണപതി ഭഗവാനെ ആരാധിക്കുന്ന ഇവര്‍ ഭഗവദ്ഗീതയും ഉപനിഷത്തുകളും ബഹിരാകാശത്തേക്ക് കൊണ്ടുപോയ ആളുമാണ്. ഭൂഗോളം ചെറിയൊരു ഇടമാണെന്ന് തന്നെ ബോധ്യപ്പെടുത്തിയത് ഭഗവദ് ഗീതയാണെന്ന് പറയാനും സുനിത മടിച്ചിട്ടില്ല. ഗണപതി മിത്താണെന്നും മറ്റും വാദിക്കുന്നവര്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും, ഹൈന്ദവമായ ആത്മീയതയെ ശാസ്ത്രത്തിന് വിരുദ്ധമായി പ്രതിഷ്ഠിക്കുന്നവര്‍ക്കുള്ള മറുപടിയാണ് സുനിതയുടെ വാക്കുകള്‍. സുനിതാ വില്യംസിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് അവര്‍ ബഹിരാകാശത്തു നിന്ന് യാത്ര തിരിച്ചതോടെ പരസ്യപ്പെടുത്തുകയുണ്ടായി. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ജോ ബൈഡനുമായും ഡൊണാള്‍ഡ് ട്രംപുമായും താന്‍ സുനിതയുടെ കാര്യം ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി കത്തില്‍ പറയുന്നു. സുനിത കൈവരിച്ച നേട്ടത്തില്‍ 140 കോടി ഭാരതീയരും അഭിമാനിക്കുന്നതായി മോദി പറയുകയുണ്ടായി. ശാസ്ത്രത്തിന്റെ ഈ അതുല്യമായ വിജയത്തോടൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ അധ്യായവുമാണ് സുനിതയിലൂടെ ലോകം രേഖപ്പെടുത്തിയിട്ടുള്ളത്. ബഹിരാകാശ രംഗത്ത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന ഭാരതത്തിനും പുതിയ ഔദ്യത്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ഈ വിജയം പ്രേരണ നല്‍കും.

 

Tags: Sunita WilliamsInternational Space StationButch Wilmore
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

ബഹിരാകാശത്തെ ചാരക്കണ്ണ് (ഇടത്ത്) അസിസ്റ്റയുടെ എബിഎസ് ഉപഗ്രഹം (വലത്ത്)
India

ഇനി ബഹിരാകാശത്തും ഇന്ത്യയുടെ ചാരക്കണ്ണുകള്‍

World

ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു; വിടവാങ്ങൽ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കി

World

ബഹിരാകാശ നിലയത്തിലെ അപൂർവ്വ ദൗത്യം; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിൽ തിരിച്ചെത്തി

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.