കൊച്ചി : കൈക്കൂലി കേസില്‍ പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന് 29 ലക്ഷം രൂപയുടെ നിക്ഷേപമുള്ളതായി കണ്ടെത്തി. കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇത് തെളിയിക്കുന്ന രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.
വീട്ടില്‍ നിന്ന് വിദേശ മദ്യക്കുപ്പികളും സാമ്പത്തിക ഇടപാടിന്റെ മറ്റു ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. അലക്സ് മാത്യു ഐ ഒ സി അസിസ്റ്റന്റ് മാനേജരായതു മുതല്‍ കൈക്കൂലി വാങ്ങിയിരുന്നതായി സൂചനയുണ്ട്. കൂടുതല്‍ പരാതികളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. കൊച്ചിയിലെ ഐഒസി ഓഫീസിലും വിജിലന്‍സ് സംഘം ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു.
അതിനിടെ, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അലക്സ് മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: