ലഷ്കർ-ഇ-തൊയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ അബു ഖത്തൽ ശനിയാഴ്ച രാത്രി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയുടെ പ്രധാന പ്രവർത്തകനായ ഖത്തൽ ജമ്മു കശ്മീരിൽ ഒന്നിലധികം ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് പേരുകേട്ടയാളാണ്. ഇയാളെ ആരാണ് കൊലപ്പെടുത്തിയത് എന്ന വിവരം ഇനിയും പുറത്ത് വന്നിട്ടില്ല.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ അബു ഖത്തൽ, ജൂൺ 9 ന് റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിൽ നിർണായക പങ്ക് വഹിച്ചു. ഖത്തലിന്റെ നേതൃത്വത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത്.
ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിലെ ഇയാളുടെ പങ്കിനെക്കുറിച്ച് സൈന്യം ഉൾപ്പെടെയുള്ള നിരവധി സുരക്ഷാ ഏജൻസികൾ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
2023-ലെ രജൗരി ആക്രമണത്തിൽ അബു ഖത്തലിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രത്തിൽ പരാമർശിച്ചു.എൻഐഎ അന്വേഷണങ്ങൾ പ്രകാരം, ജമ്മു കശ്മീരിലെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്ന് എൽഇടി ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും അയയ്‌ക്കുന്നതിനും മൂവരും ആസൂത്രണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: