ന്യൂദല്‍ഹി: ഇരുപതു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ആശാ (എംപവറിങ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്‌സ്) പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ശ്രദ്ധേയമാകുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളുമായി തുടര്‍ചര്‍ച്ചകള്‍ നടത്താനാണ് കമ്മിഷന്‍ ഫെബ്രുവരി 21 ന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ തീരുമാനമെടുത്തത്. 15 ഇന നിര്‍ദേശ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധം ചെയ്തു.
യോഗത്തില്‍ ആശാ വര്‍ക്കര്‍മാരടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിദഗ്ധര്‍ പങ്കെടുത്തു. എന്‍എച്ച്ആര്‍സി ചെയര്‍മാന്‍ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യന്‍, അംഗങ്ങളായ ജസ്റ്റിസ് ബിദ്യുത് രഞ്ജന്‍ സാരംഗി, സെക്രട്ടറി ജനറല്‍ ഭരത് ലാല്‍ തുടങ്ങിയവര്‍ കൂടിയാലോചനകളില്‍ ഉണ്ടായിരുന്നു.
വിദ്യാസമ്പന്നര്‍ ഉണ്ടെങ്കിലും നൈപൂണ്യമുള്ളവരുടെ കുറവ് നികത്താന്‍ ആശാ വര്‍ക്കര്‍മാരുടെ സേവനത്തിലൂടെ കഴിയുന്നുവെന്നും ആരോഗ്യ മേഖലയുടെ അടിത്തറയില്‍ ഈ വിഭാഗം നടത്തുന്ന പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും യോഗം വിലയിരുത്തി. ആശാ വര്‍ക്കര്‍മാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍ക്കുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചാണ് യോഗം പിരിഞ്ഞത്.
പൊതുജനാരോഗ്യ വിഷയം ഭരണപരമായി സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമാണെന്ന് അധ്യക്ഷന്‍ വിശദീകരിച്ചു. ജനന നിയന്ത്രണവും കുടുംബ ക്ഷേമവും കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലാണ്. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമാണ് ആശാ വര്‍ക്കര്‍മാരുടെ വിഷയം കൈകാര്യം ചെയ്യുന്നത്. സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പും. അതിനാല്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പൊതു സഹകരണത്തിലേ ഈ വിഷയത്തില്‍ നയവും പദ്ധതികളും നടപ്പാക്കാനാവൂ. നയ തീരുമാനങ്ങളും നടപ്പാക്കാവുന്ന പദ്ധതികളും വഴി ആശാ വര്‍ക്കര്‍മാരുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത നിലവാരവും ഉയര്‍ത്തേണ്ടതുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന്‍ യോഗത്തില്‍ വിശദീകരിച്ചു. അവര്‍ക്ക് മാന്യമായി ജീവിക്കാന്‍ ആവശ്യമായ പ്രോത്സാഹനം, പ്രതിഫലം, സുരക്ഷ തുടങ്ങിയവ ഉറപ്പാക്കേണ്ട ആവശ്യകത കമ്മിഷനംഗം സാരംഗിയും വിശദീകരിച്ചു. മൂന്നു വിഷയങ്ങളിലായിരുന്നു ചര്‍ച്ച: ആശാ വര്‍ക്കര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍, ആശാ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്കുള്ള പങ്ക്, ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായി ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശത്തിലേക്കുള്ള വഴികള്‍ എന്നിവ.
ചര്‍ച്ചയ്‌ക്കൊടുവില്‍ കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ചിലത്
പ്രതികരിക്കാൻ ഇവിടെ എഴുതുക