കൊച്ചി: സ്വമേധയാ പാസ്സ്വേര്‍ഡ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത് ബാങ്കിന്റെ ഭാഗത്തെ സേവനത്തിലെ വീഴ്‌ച്ചയായി കാണാനാകില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. ബാങ്കിന്റെ സുരക്ഷ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടു എന്ന പരാതി കമ്മിഷന്‍ തള്ളി. എസ്എംഎസിലൂടെ ലഭിച്ച ലിങ്കില്‍ പ്രവേശിച്ച് രഹസ്യ പാസ്സ്വേര്‍ഡ് നല്‍കിയത് വഴി 23,500 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട കേസിലാണ് കമ്മിഷന്‍ ഉത്തരവ്.
എറണാകുളം തൃക്കാക്കര സ്വദേശി എം കെ മുരളി, ആര്‍ബിഎല്‍ ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിനെതിരെ നല്‍കിയ പരാതിയാണ് നിരാകരിച്ചത്. 6855 രൂപ റിവാര്‍ഡ് പോയിന്റ് ഇനത്തില്‍ ലഭിക്കുമെന്നും, അതിന് ഒ.ടി.പി പങ്കുവെക്കണമെന്നുള്ള എസ്എംഎസ് പ്രകാരം പ്രവര്‍ത്തിച്ച പരാതിക്കാരന്റെ 23,500 രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരം ഉടന്‍തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തു.120 ദിവസങ്ങള്‍ക്കകം പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് നഷ്ടപരിഹാരം തന്നില്ല എന്ന് പരാതിപ്പെട്ടാണ്, നഷ്ടപ്പെട്ട തുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതിക്കാരന്‍ കമ്മിഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക