News

നിതീഷ് കുമാർ പിന്മാറിയില്ലെങ്കിൽ പിതാവിന്റെ കള്ളത്തരങ്ങൾ നടക്കില്ലെന്ന് തേജസ്വിക്ക് അറിയാം,ലാലുവിന്റെ മകന്റെ പരിഹാസത്തിന്റെ മുനയൊടിച്ച് ഗിരിരാജ് സിംഗ്

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാക്കൾക്ക് മറുപടി നൽകി. ആർ‌ജെ‌ഡി മേധാവി ലാലു പ്രസാദ് യാദവിനെയും മുൻ ബീഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയെയും ലക്ഷ്യം വച്ച നിതീഷ് കുമാർ 1997 ൽ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിലടച്ചപ്പോൾ യാദവ് തന്റെ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയായി നിയമിച്ചുവെന്ന് നിതീഷ് പരിഹസിച്ചു പറഞ്ഞു

Published by

പട്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോഗ്യത്തെക്കുറിച്ച് ആവർത്തിച്ചുള്ള മോശം പരാമർശം നടത്തിയ ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കർഷകരുടെയും ദരിദ്രരുടെയും നേട്ടങ്ങൾക്കായി നിതീഷ് കുമാർ ഇപ്പോഴും തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും ആർജെഡി നേതാവ് അദ്ദേഹത്തെ ഭയപ്പെടുന്നുണ്ടെന്നും എഎൻഐയോട് സംസാരിച്ച കേന്ദ്രമന്ത്രി പറഞ്ഞു.

ബിഹാറിലെ കർഷകരുടെയും ദരിദ്രരുടെയും നേട്ടത്തിനായി നിതീഷ് കുമാർ ഇപ്പോഴും തീരുമാനങ്ങൾ എടുക്കുന്നു. നിതീഷ് കുമാർ പിന്മാറിയില്ലെങ്കിൽ തന്റെ പിതാവിന്റെ എല്ലാ പദ്ധതികളും പരാജയപ്പെടുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു. നിതീഷ് കുമാറിന് എല്ലാ നീക്കങ്ങളെയും നേരിടാൻ കഴിയും. ഇതിനായി തേജസ്വി , നിതീഷ് കുമാറിനെ വ്യക്തിപരമായി ആക്രമിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും സിംഗ് പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാർ അബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ വകുപ്പുകളുടെ പേരുകൾ പറയാൻ പോലും അദ്ദേഹത്തിന് കഴിയില്ലെന്നും തേജസ്വി യാദവ് പരിഹസിച്ചിരുന്നു. കൂടാതെ ഈ സർക്കാർ നിലനിൽക്കുന്നതുവരെ നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങൾ ലഭിക്കില്ല. അബോധാവസ്ഥയിലുള്ള ഒരാളിൽ നിന്ന് ഞങ്ങൾക്ക് എന്ത് പ്രതീക്ഷകൾ ജനങ്ങൾക്ക് നൽകാൻ കഴിയുമെന്നും യാദവ് പട്‌നയിലെ ഗാർഡാനിബാഗിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് പരിഹസിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.

അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആർജെഡി നേതാവ് വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് സംസാരിച്ചിരുന്നു. വ്യാഴാഴ്ച ബീഹാറിലെ യുവാക്കൾക്ക് ഇനി ഒരു 75 വയസ്സുള്ള മുഖ്യമന്ത്രി വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാക്കൾക്ക് മറുപടി നൽകി. ആർ‌ജെ‌ഡി മേധാവി ലാലു പ്രസാദ് യാദവിനെയും മുൻ ബീഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയെയും ലക്ഷ്യം വച്ച നിതീഷ് കുമാർ 1997 ൽ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിലടച്ചപ്പോൾ യാദവ് തന്റെ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയായി നിയമിച്ചുവെന്ന് നിതീഷ് പരിഹസിച്ചു പറഞ്ഞു. മറ്റ് സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത പാർട്ടിയാണ് നിങ്ങൾ നയിക്കുന്നതെന്നും ബിഹാർ നിയമസഭയിൽ നിതീഷ് കുമാർ തുറന്നടിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക