പത്തനംതിട്ട: തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ യുവാവ് ലഹരിക്കച്ചവടത്തിനായി കാരിയറായി ഉപയോഗിച്ചിരുന്നത് പത്തുവയസുകാരനായ സ്വന്തം മകനെ. കുട്ടിയുടെ ശരീരത്തിൽ സെല്ലോ ടേപ്പോ പ്ലാസ്റ്റിക് കയറോ ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചായിരുന്നു ലഹരിക്കടത്ത്. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് മൊഴി.
അറസ്റ്റിലായ മുഹമ്മദ് ഷമീർ മാഫിയാതലവനാണെന്നും പോലീസ് വ്യക്തമാക്കി. 3.78ഗ്രാം എംഡിഎം എയുമായി ഭാര്യ വീട്ടിൽ നിന്നുമാണ് ഇയാൾ അ റസ്റ്റിലാവുന്നത്. തിരുവല്ല ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഷമീർ പിടിയിലാകുന്നത്. അന്തർ സംസ്ഥാനങ്ങളിൽ നിന്നും എംഡിഎംഎ കൊണ്ടുവന്ന് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി.
കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ നടന്ന എല്ലാ ലഹരിമാഫിയാ ഇടപാടുകൾക്കും മുഹമ്മദ് ഷമീറിന് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവല്ലയിൽ ധാരാളം മെഡിക്കൽ വിദ്യാർത്ഥികളുണ്ട്. ഇവർക്കിടയിലാണ് ഇയാൾ ലഹരിവില്പനയ്‌ക്കായി ശ്രമിച്ചിരുന്നത്. പത്ത് വയസുകാരനായ മകന്റെ ശരീരത്തിൽ മയക്കുമരുന്ന് വച്ച് കെട്ടി ബൈക്കിൽ ഒപ്പമിരുത്തിയാണ് ഇയാൾ ലഹരിക്കച്ചവടത്തിനായി പോകുന്നതെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: