Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിളവു തിന്നുന്ന വേലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2025, 10:17 am IST
in Editorial

ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും സമൂഹത്തിന്റെ ഉന്നത നിലകളിലുമുള്ളവര്‍ അഴിമതികളിലും വിവാദങ്ങളിലും മുങ്ങുന്ന കാലമാണിത്.

വിളവു തിന്നുന്ന വേലികള്‍ സമൂഹത്തില്‍ വിലസുന്നു എന്നതു പുതിയ വാര്‍ത്തയൊന്നുമല്ല. അതൊക്കെ സമൂഹ ജീവിതത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ വാര്‍ത്തപോലും അല്ലാതാവുന്ന സ്ഥിതിയാണ്. അഴിമതിയും തട്ടിപ്പുകളും കുതന്ത്രങ്ങളും തങ്ങളുടെ അവകാശമാണെന്ന നിലയില്‍ പലരും നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സംഭവങ്ങള്‍ വിരളമല്ല. ഇത്തരം കാര്യങ്ങളില്‍ നിയമനടപടികള്‍ നേരിടുന്നവര്‍, അതിനെ പ്രതികാര നടപടിയായി ചിത്രീകരിക്കുകയും ഭരണകൂട ഭീകരത ആരോപിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ശൈലി. ഉന്നത സ്ഥാനത്തുള്ളവര്‍ക്ക് അഴിമതി ജന്‍മാവകാശമാണെന്ന മട്ടിലാണ് പലരുടേയും പ്രതികരണം. ഭരണ രംഗത്തെ അഴിമതി മുക്തമാക്കിയും നിയമനടപടികള്‍ കര്‍ശനമായി നടപ്പാക്കിയും നിലവിലെ കേന്ദ്ര ഭരണസംവിധാനം, അഴമതി വിരുദ്ധ സംവിധാനത്തിലേയ്‌ക്കു നീങ്ങുമ്പോഴും ഇത്തരം സംഭവങ്ങള്‍ കല്ലുകടിയായി തുടരുന്നതാണ് വര്‍ത്തമാനകാലത്തിന്റെ ശാപം. അത്തരത്തിലുള്ള അത്ഭുതപ്പെടുത്തുന്ന സംഭവമാണ് കഴിഞ്ഞദിവസം ബെംഗളൂരുവില്‍ കണ്ടത്. കര്‍ണാടകയിലെ ഡിജിപിയായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകള്‍, 14 കിലോയിലേറെ സ്വര്‍ണം ഒളിച്ചുകടത്താനുള്ള ശ്രമത്തില്‍ അറസ്റ്റിലായത് തുടര്‍ച്ചയായ ഇത്തരം നടപടികള്‍ക്കിടയിലാണ്. ജാക്കറ്റുകൊണ്ടു മറച്ച ബെല്‍റ്റിനടിയില്‍ ഒളിപ്പിച്ച സ്വര്‍ണത്തിനു പുറമെ ഏതാണ്ട് അത്രയും തന്നെ സ്വര്‍ണം മേല്‍ അണിഞ്ഞും കടത്താനായിരുന്നു ശ്രമം. ഡിജിപിയുടെ വളര്‍ത്തുമകള്‍ എന്നതിനു പുറമെ സമൂഹത്തില്‍ നിലയും വിലയുമുള്ള പ്രമുഖ സിനിമ നടി എന്ന നിലയിലും ശ്രദ്ധേയയാണ് പിടിയിലായ രണ്യ. രണ്ടു നിലയ്‌ക്കും, സമൂഹത്തിലെ പ്രമുഖവ്യക്തികളില്‍ പലരുടേയും ഇരട്ടമുഖമാണ് ഈ സംഭവത്തിലൂടെ അവര്‍ കാണിച്ചു തരുന്നത്.

പിടിച്ചതിനേക്കാള്‍ വലുത് അളയില്‍ എന്നതു പോലെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പിടികൂടിയതിനേക്കാള്‍ എത്രയോ ഇരട്ടി ഇതിനകം തന്നെ കടത്തിക്കഴിഞ്ഞു എന്ന നിലയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. പൊലീസ് സ്വാധീനത്തിന്റെ മറവില്‍, വന്‍ സ്വര്‍ണക്കടത്തു മാഫിയയുടെ കണ്ണിയായി പ്രവര്‍ത്തിക്കുകയായിരുന്നോ എന്നും അറിയാനിരിക്കുന്നതേയുള്ളു. നിരന്തരമുള്ള വിദേശയാത്രകളിലൂടെ, സമൂഹത്തിലെ അംഗീകാരവും ഔദ്യോഗിക പിന്‍ബലവും ഉപയോഗിച്ചു തുടരെ നടത്തിയ നടപടിയാണ് നിയമത്തിന്റെ കണ്ണില്‍പ്പെട്ടതും പിടിയിലായതും. ഒരു മാസം പത്തോളം തവണയും 15 ദിവസത്തിനിടെ നാലുതവണയും ദുബായ് യാത്ര നടത്തിയതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഈ നടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ(ഡിആര്‍ഐ) നിരീക്ഷണത്തിലായത്. ഈ യാത്രകളൊക്കെ ഒരേ രീതിയിലുള്ള വേഷമണിഞ്ഞായിരുന്നു എന്നതും സംശയത്തിനിടയാക്കി. കൃത്യമായ നിരീക്ഷണത്തിലൂടെ പിടികൂടിയപ്പോഴാണ് സംഭവത്തിന്റെ അത്ഭുതപ്പെടുത്തുന്ന വ്യാപ്തി പുറത്തു വന്നത്. ഡിജിപിയുമായുള്ള ബന്ധത്തില്‍ നിന്നു കിട്ടുന്ന അമിത ആത്മവിശ്വാസമാണ് ഫലത്തില്‍ കെണിയായിമാറിയത്. ഈ സ്വാധീനത്തിന്റെ പേരില്‍ പൊലീസില്‍ ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങള്‍ വരെ സംഘടിപ്പിച്ച് എല്ലാം സുര ക്ഷിതമെന്ന് ഉറച്ചു വിശ്വസിച്ചായിരുന്നു നടിയുടെ നടപടികള്‍.

പൊതുജനങ്ങള്‍ ആരാധനയോടെ കാണുന്നവരുടെ ഇത്തരം മുഖങ്ങള്‍ തിരിച്ചറിയുന്നത്, സാമൂഹ്യ വ്യവസ്ഥിതിയേക്കുറിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കുമെന്നത് ഇതിന്റെ മറ്റൊരു വശം. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി ഇത്തരം ചില സന്ദര്‍ഭങ്ങളിലും പ്രസക്തമാകും. ആരാധനയേയും യഥാര്‍ഥ ജീവിതത്തേയും വ്യത്യസ്ഥമായും അതതിന്റെ ഗൗരവത്തിലും യാഥാര്‍ഥ്യബോധത്തോടെയും കാണാന്‍ ഉദ്യോഗസ്ഥ തലത്തിലുള്ളവരും ജനസമൂഹവും തയ്യാറാകേണ്ടിയിരിക്കുന്നു. നിയമപാലനവും പൗരബോധവും സത്യസന്ധതയും സമൂഹത്തിലെ സാധാരണക്കാര്‍ക്കു മാത്രം ബാധകമായ കാര്യങ്ങളല്ലെന്നും ഔദ്യോഗിക തലം അടക്കമുള്ള വിഭിന്ന മേഖലകളിലുള്ളവര്‍ക്കും അതുബാധകമാണെന്നും എല്ലാവരും ഓര്‍ക്കുന്നതു നല്ലതാണ്. വിഐപി പരിവേഷമുള്ളവര്‍ അവരുടെ പെരുമാറ്റത്തിലൂടെ മറ്റുള്ളവര്‍ക്കു മാതൃകയാവുക എന്നതാണ് സമൂഹവും രാഷ്‌ട്രവും അവരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. അതിനു കഴിയാത്തവര്‍ ഏതു മേഖലയിലും എത്ര ഉന്നതരായാലും ക്രിമിനലുകള്‍ തന്നെയാണ്. അത്തരക്കാര്‍ക്കെതിരായ കര്‍ശന നിയമ നടപടികളായിരിക്കും ഇത്തരം കാര്യങ്ങളില്‍ സമൂഹത്തിനു കൃത്യവും ശക്തവുമായ സന്ദേശം നല്‍കുക. ആ നിലയ്‌ക്കുള്ള കേന്ദ്ര നീക്കം അതേ അര്‍ഥത്തില്‍ത്തന്നെ അംഗീകരിക്കപ്പെടണം. അതു നിയമപാലനമാണ്. അതിനു നിറഭേദങ്ങളില്ല.

Tags: corruption and controversy.highest levels of society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.