India

പശ്ചിമ ബംഗാളിൽ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി കുടിയേറ്റക്കാർ പിടിയിൽ : അതിർത്തി കടക്കാൻ ഇവരെ സഹായിച്ചതാരെന്ന് തിരഞ്ഞ് പോലീസ്

ചോദ്യം ചെയ്യലുകളിൽ മൂന്ന് പേരും ബംഗ്ലാദേശികളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവർ ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചുവെന്നും ഒരു ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Published by

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ബമംഗോളയിൽ നിന്ന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി പശ്ചിമ ബംഗാൾ പോലീസ് ബുധനാഴ്ച അറിയിച്ചു. ബംഗ്ലാദേശുമായുള്ള അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചില പ്രത്യേക ഉദ്ദേശ്യത്തോടെ ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിച്ച അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന പ്രത്യേക സൂചനയുടെ അടിസ്ഥാനത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. റോഡ്, റെയിൽവേ ശൃംഖലകൾ വഴി രാജ്യത്തേക്ക് കടക്കാൻ ഏറെ സാഹചര്യമുള്ളയിടത്തു നിന്നാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യലുകളിൽ മൂന്ന് പേരും ബംഗ്ലാദേശികളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവർ ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചുവെന്നും ഒരു ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം അവർ ഇന്ത്യയിലേക്ക് വന്നതിന്റെ കാരണങ്ങളെക്കുറിച്ചുള്ള അവരുടെ പ്രതികരണം വ്യക്തമല്ല.

ആരുടെ സഹായത്താലാണ് അവർ ഇന്ത്യയിൽ എത്തിയതെന്നും അവർ മറുപടി നൽകിയിട്ടില്ല. അവരുടെ പ്രതികരണങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതാണ് അവരുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ സംശയം ജനിപ്പിച്ചത്. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മാൾഡ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ദീപ് നാരായൺ മുഖോപാധ്യായ ബമംഗോള പോലീസ് സ്റ്റേഷനിലെത്തി അവരെ ചോദ്യം ചെയ്തു.

അടുത്തിടെ ബംഗ്ലാദേശിലെ പ്രതിസന്ധി സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന-കേന്ദ്ര സുരക്ഷാ ഏജൻസികൾ ബംഗ്ലാദേശുമായുള്ള അന്താരാഷ്‌ട്ര അതിർത്തികൾക്ക് സമീപമുള്ള ഗ്രാമങ്ങളിൽ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by