Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തള്ളാനും കൊള്ളാനും വയ്യാത്ത തരൂര്‍

Janmabhumi Online by Janmabhumi Online
Feb 25, 2025, 08:22 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ശശി തരൂരിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സോണിയ കോണ്‍ഗ്രസ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട തരൂരിനെ കോണ്‍ഗ്രസിന്റെ മുഖമായാണ് അഭ്യസ്ഥവിദ്യരില്‍ ഒരു വിഭാഗവും ഒരുപറ്റം യുവതീ യുവാക്കളും കാണുന്നത്. ഐക്യരാഷ്‌ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച തരൂരിന് വിശ്വപൗരന്‍ എന്നൊരു പ്രതിച്ഛായയുമുണ്ട്. ആകര്‍ഷകമായ വ്യക്തിത്വമാണ്. മറ്റുള്ളവരോട് നന്നായി പെരുമാറാനറിയാം. നല്ല വായനക്കാരനും എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്. എന്നാല്‍ ഈ ഗുണഗണങ്ങളൊന്നും സോണിയാഗാന്ധിയും മകനും നയിക്കുന്ന കോണ്‍ഗ്രസിന് ആവശ്യമില്ല. ഇപ്പോഴത്തെ കോണ്‍ഗ്രസില്‍ ഏതെങ്കിലും ഒരു നേതാവിന് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ നെഹ്റു കുടുംബത്തോട് വിധേയത്വം ഉണ്ടാവണം. ഇതിന് തയ്യാറാവാത്ത ഒരാള്‍ക്കും ആ പാര്‍ട്ടിയില്‍ നിന്നുപിഴയ്‌ക്കാനാവില്ല. കെ.സി. വേണുഗോപാലിനെ പോലുള്ള വിധേയന്മാര്‍ വിഹരിക്കുന്ന സോണിയാ കോണ്‍ഗ്രസില്‍ അന്തസ്സും അഭിമാനവും ഉള്ളവര്‍ക്ക് മാന്യമായി പ്രവര്‍ത്തിക്കാനാവില്ല. ഇതാണ് ശശി തരൂര്‍ നേരിടുന്ന വെല്ലുവിളി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഹരിയാനയിലും മഹാരാഷ്‌ട്രയിലും ദല്‍ഹിയിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയങ്ങള്‍ നെഹ്റു കുടുംബത്തെ, പ്രത്യേകിച്ച് പിന്‍മുറക്കാരനായ രാഹുലിനെ വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നു. പരാജയത്തിന്റെ പ്രതിരൂപമായാണ് പാര്‍ട്ടി നേതാക്കള്‍ പോലും ഈ നേതാവിനെ കാണുന്നത്. എന്നിട്ടും രാഹുലിന്റെ മഹത്വം ഘോഷിക്കുന്നവരാണ് പാര്‍ട്ടി നേതാക്കളില്‍ അധികവും. ഈ വിടുപണിക്ക് നിന്നു കൊടുക്കാത്തതാണ് തരൂര്‍ ചെയ്ത അപരാധം. ശശി തരൂരിനെ ലോക്സഭാ പ്രതിപക്ഷ നേതാവാക്കണമെന്ന് പല കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. വിഷയങ്ങള്‍ അവതരിപ്പിക്കാനും സര്‍ക്കാരുമായി നല്ല രീതിയില്‍ സഹകരിക്കാനുമുള്ള കഴിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം. പക്ഷേ നെഹ്റു കുടുംബത്തിന് ഇത് സ്വീകാര്യമല്ല. ഇതുകൊണ്ടാണ് വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നിട്ടും തരൂരിനു നേര്‍ക്ക് നെഹ്റു കുടുംബം ദുര്‍മുഖം കാണിക്കുന്നത്. അവസാനം പാര്‍ട്ടി പുനഃസംഘടന നടന്നപ്പോഴും തരൂര്‍ അവഗണിക്കപ്പെട്ടു. രാഹുലിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെയാണ് നേതൃനിരയില്‍ പുതുതായി പ്രതിഷ്ഠിച്ചിട്ടുള്ളത്. തന്നെ ക്രൂരമായി അവഗണിച്ച നടപടിക്കെതിരെ തരൂര്‍ ശക്തമായി പ്രതികരിച്ചു. തനിക്ക് പോകാന്‍ മറ്റ് മേഖലകളുണ്ടെന്നും, എഴുത്തും പ്രഭാഷണങ്ങളുമായി കഴിയാന്‍ ഇഷ്ടപ്പെടുന്നുവെന്നും തരൂര്‍ പറഞ്ഞതിന്റെ താല്‍പര്യം പലര്‍ക്കും മനസ്സിലായിട്ടുണ്ട്. തരൂരിന്റെ വിമര്‍ശനം മയമുള്ളതാണെങ്കിലും അത് ചെന്നുകൊള്ളുന്നത് സോണിയ്‌ക്കും രാഹുലിനും നേര്‍ക്കാണ്. പ്രതിഷേധ പ്രസ്താവനകള്‍ക്കു ശേഷം തരൂരിനെ മയപ്പെടുത്താനും വശപ്പെടുത്താനും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയിട്ടില്ല. രാഹുലിനെ പോലെ യാതൊരു നിലവാരവുമില്ലാത്ത ഒരു നേതാവിന് കീഴടങ്ങാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് തരൂര്‍ സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.

സോണിയയ്‌ക്കും രാഹുലിനും അസ്വീകാര്യന്‍ ആയിരിക്കുമ്പോള്‍ പോലും തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറന്തള്ളാന്‍ ഈ കുടുംബത്തിന് ഭയമാണ്. പല അപ്രിയ സത്യങ്ങളും വെളിപ്പെടുത്തിയേക്കും എന്നതാണ് ഇതിന് അടിസ്ഥാനം. അമേരിക്കയുടേയും മറ്റും സാമ്പത്തിക ഉപരോധകാലത്ത് ഇറാഖില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അഴിമതിയില്‍ സോണിയക്ക് പങ്കുണ്ടെന്ന് ഐക്യരാഷ്‌ട്രസഭയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സോണിയയെ രക്ഷപ്പെടുത്താന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന തരൂര്‍ തന്റെ സ്വാധീനം വിനിയോഗിച്ചതായാണ് പറയപ്പെടുന്നത്. ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന നോവലിലൂടെ നെഹ്റു കുടുംബത്തെ പ്രത്യേകിച്ച് സോണിയയെ നിശിതമായി പരിഹസിച്ചിട്ടുള്ള തരൂര്‍ കോണ്‍ഗ്രസിന് സ്വീകാര്യനായത് സോണിയയെ അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടുത്തിയതു കൊണ്ടാണെന്ന് പലരും കരുതുന്നു. കോണ്‍ഗ്രസിനു പുറത്തായാല്‍ തരൂര്‍ കാര്യങ്ങളെല്ലാം തുറന്നു പറയുമെന്ന ആശങ്ക സോണിയ കുടുംബത്തിലുണ്ട്.

ഒരു കാര്യം ഉറപ്പാണ്. തരൂരിന് കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ നിലയ്‌ക്ക് അധികകാലം നില്‍ക്കാനാവില്ല. പാര്‍ലമെന്റില്‍ തരൂരിനെപ്പോലെ കഴിവുള്ള ഒരാള്‍ നിശബ്ദനായിരിക്കേണ്ടി വരുമ്പോഴാണ് രാഹുല്‍ നിരുത്തരവാദപരമായി സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുലിനേക്കാള്‍ കഴിവുള്ള ഒരാളും കോണ്‍ഗ്രസില്‍ വേണ്ടെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. ഇക്കാരണത്താല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കുകയേ തരൂരിന് നിര്‍വാഹമുള്ളൂ. ഇന്നല്ലെങ്കില്‍ നാളെ ഇത് സംഭവിക്കുക തന്നെ ചെയ്യും.

Tags: Sasi tharoorKeralapradesh Congress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുന്നു.
Kerala

തരൂരിന്റെ മോദി പ്രശംസ തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി ഷെഖാവത്ത്

India

യുക്രൈൻ യുദ്ധത്തിൽ മോദിയുടേത് ശരിയായ നിലപാട്; മോദിയുടെ നയത്തെ എതിർത്തത് അബദ്ധമായി, പ്രശംസിച്ച് തരൂർ

Kerala

ശശി തരൂരിന്റെ വാദത്തിന് ‘ശ്രീവരാഹം’ തെളിവ്; തരൂരിന് കിട്ടയത് 900 വോട്ട്, കോണ്‍ഗ്രസിന് 88

Kerala

രാജ്യ താത്പര്യത്തിന് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്, ഇക്കാര്യത്തില്‍ ആരെയും ഭയമില്ല : ശശി തരൂര്‍

Kerala

ശശി തരൂര്‍ രാഹുല്‍ ഗാന്ധിയെയും ഖാര്‍ഗെയെയും കണ്ടു: പ്രശംസാ വിവാദം ‘കേംപ്‌ളിമെന്‌റ്‌സാക്കി’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies