Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ച രക്ഷയ്‌ക്ക് ശിവരാത്രി വ്രതം

കെ.എന്‍.ആര്‍. നമ്പൂതിരി by കെ.എന്‍.ആര്‍. നമ്പൂതിരി
Feb 25, 2025, 07:55 am IST
in Samskriti

നാളെ ശിവരാത്രി. വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനയുടെയും ദിവസം. പാലാഴി മഥനത്തിനിടെ പാലാഴിയില്‍ നിന്നുയര്‍ന്ന കാളകൂടവിഷം ഭക്ഷിച്ച മഹാദേവന്റെ ആയുരാരോഗ്യത്തിനായി ദേവകള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ ദിവസമത്രെ ശിവരാത്രി.

മഥനത്തിനു കയറായി ഉപയോഗിച്ച വാസുകി വമിച്ച വിഷമാണു കാളകൂടം എന്നും പുരാണത്തില്‍ പരാമര്‍ശമുണ്ട്. ഏതായാലും പ്രപഞ്ചത്തെയാകെ നശിപ്പിക്കാനുള്ള ശക്തി അതിനുണ്ടായിരുന്നു. ഭൂമിയില്‍ പതിച്ചാല്‍ ഭൂമിതന്നെ ഇല്ലാതാകും. അതുകൊണ്ട് ഭഗവാന്‍ അതു കൈയില്‍ വാങ്ങി. എവിടെ നിക്ഷേപിക്കും? പ്രപഞ്ച രക്ഷക്കായി ഭഗവാന്‍ ആ തീരുമാനമെടുത്തു; വിഷം സ്വയം ഭക്ഷിക്കുക.

പ്രിയതമന്‍ കൊടുംവിഷം ഭക്ഷിക്കുന്നതു പാര്‍വതിക്കു താങ്ങാനായില്ല. വിഷം ഉള്ളിലേയ്‌ക്ക് ഇറങ്ങുന്നതു തടയാന്‍ ദേവി, മഹാദേവന്റെ കഴുത്തില്‍ അമര്‍ത്തി പിടിച്ചു. പുറത്തേയ്‌ക്കു പോരാതിരിക്കാന്‍ മഹാദേവന്‍ വായ്‌പൊത്തി. അങ്ങോട്ടും ഇങ്ങോട്ടും വയ്യാത്ത അവസ്ഥ. ക്രമേണ കാളകൂടം ഭഗവാന്റെ കണ്ഠത്തില്‍ അലിഞ്ഞ്, നീലവര്‍ണമുള്ളൊരു പാടായി മാറി. അങ്ങനെ ഭഗവാന്‍ നീലകണ്ഠനായി. പ്രപഞ്ചം രക്ഷപ്പെടുകയും ചെയ്തു.

അന്നു മഹാദേവന്റെ രക്ഷയ്‌ക്കായി ദേവകള്‍ നടത്തിയ പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയാണ് ഇന്ന് ഓരോ ശിവരാത്രി ദിവസവും നമ്മള്‍ നടത്തുന്നത്. അത് ഫലത്തില്‍, പ്രപഞ്ച രക്ഷയ്‌ക്കുള്ള
പ്രാര്‍ത്ഥനയാണ്. പ്രപഞ്ചത്തെ രക്ഷിക്കാനാണല്ലോ ഭഗവാന്‍ അതു ചെയ്തത്.

വിശ്വാസത്തിന്റെ വഴിയില്‍ നിന്നു മാറിനിന്നു ചിന്തിച്ചാല്‍, ലോകമാകെ വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന ഇന്ന് ഈ പ്രാര്‍ഥനയ്‌ക്കു പ്രസക്തി ഏറെയുണ്ടുതാനും. ഇതു മലിനീകരണത്തിന്റെ കാലമാണല്ലോ. മണ്ണിലും ജലത്തിലും വായുവിലും ഭക്ഷ്യവസ്തുക്കളില്‍പ്പോലും വിഷം നിറയുന്ന കാലം. അതൊക്കെ ഭക്ഷിക്കുകയും ശ്വസിക്കുകയും കുടിക്കുകയും ചെയ്യുന്ന മനുഷ്യരുടേയും മൃഗങ്ങളുടേയും ശരീരവും വിഷമയമാകും. പ്രപഞ്ചത്തെ ഈ വിഷങ്ങളില്‍ നിന്നു രക്ഷിക്കാനും മഹാദേവന്റെ അനുഗ്രഹം വേണ്ടിവരും.

ഭൂമിയുടെയും ജന്തുസസ്യജാലങ്ങളുടേയും ദാഹം തീര്‍ക്കാന്‍ ദേവഗംഗയെ ഭൂമിയിലേയ്‌ക്ക് ഒഴുക്കിയതും മഹാദേവന്‍ തന്നെയാണല്ലോ. ഭഗവാന്റെ ജടാമകുടത്തില്‍ നിന്നാണു ഗംഗ ഒഴുകിയിറങ്ങുന്നത്. ഭൂമി വരണ്ടുണങ്ങുന്ന കുംഭമാസത്തിലാണു ശിവരാത്രി വരുന്നതും.

ഉറക്കമൊഴിച്ചുള്ള പ്രാര്‍ത്ഥനകളും വ്രതാനുഷ്ഠാനങ്ങളുമാണു ശിവരാത്രി ദിവസം വേണ്ടത്. വിഷഭയമുണ്ടായാല്‍ ഉറക്കമൊഴിയുക എന്നതു നമ്മുടെ നാട്ടു ചികിത്സയിലും പതിവുള്ളതാണല്ലോ.

ശിവരാത്രി വ്രതം പുലര്‍ച്ചെ മുതല്‍ പിറ്റേന്നു പുലര്‍ച്ചെ വരെ എന്നാണു വിധി. സ്തോത്രങ്ങളും നാമജപങ്ങളുമായി ഉറങ്ങാതെ രാത്രി പിന്നിട്ട്, പിറ്റേന്നു പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം നടത്തി പ്രസാദവും കഴിച്ചുവേണം വ്രതം അവസാനിപ്പിക്കാന്‍.

ഉത്തമദാമ്പത്യത്തിന്റെ ഉദാത്ത മാതൃകയത്രെ ശിവപാര്‍വതിമാര്‍. വാക്കും അതിന്റെ അര്‍ത്ഥവും പോലെ ഒരിക്കലും പിരിയാത്ത ബന്ധത്തിന്റെ ഉടമകകളാണവര്‍. അതിനാല്‍ മംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും ശിവരാത്രി വ്രതം ഉത്തമമത്രെ.

ശിവക്ഷേത്ര ദര്‍ശനത്തില്‍ പൂര്‍ണ പ്രദക്ഷിണം പാടില്ല. സോമരേഖ മുറിയാതെയും ഓവു മുറിച്ചുകടക്കാതെയും വേണം പ്രദക്ഷിണം. ക്ഷേത്ര പ്രതിഷ്ഠകളില്‍ ഷോഡശ ക്രിയകള്‍ (16 ക്രിയകള്‍) മുഴുവന്‍ അനുഷ്ഠിക്കുന്നത് ശിവനുമാത്രമാണ്. അതുകൊണ്ട് ശിവന്റെ സ്ഥാനം സഹസ്രാര പത്മത്തില്‍ എന്നാണു സങ്കല്‍പം. അവിടെ നിന്നൊഴുകുന്ന ജ്ഞാനാമൃതം അഥവാ ജ്ഞാന ഗംഗയാണ് ഓവിലൂടെ പ്രവഹിക്കുന്നത്. അതിനുമപ്പുറം മോക്ഷം! ഗംഗയെ മുറിച്ചുകടക്കാന്‍ പാടില്ല. ശിവനു പൂര്‍ണപ്രദക്ഷിണം പാടില്ലെന്നതിനു പിന്നില്‍ ഈ പ്രാ
ധാന്യം തന്നെയായിരിക്കണം.

ഓവു മുറിച്ചു കടക്കാതെ മൂന്നു പ്രദക്ഷിണമാണു ശിവക്ഷേത്രത്തിലെ കണക്ക്.

Tags: Mahashivaratri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സദ് ഗുരുവിന് ഊര്‍ജ്ജം പകരാന്‍ മഹാശിവരാത്രി ആഘോഷത്തിന് അമിത് ഷായും ഡി.കെ. ശിവകുമാറും ; സദ്ഗുരു മഹാമന്ത്രം നല്‍കും, ധ്യാനിക്കാന്‍ ആപും

India

ശിവരാത്രിആഘോഷം മുടക്കികള്‍ക്ക് എതിരെ മദ്രാസ് ഹൈക്കോടതി;സദ്ഗുരുവിന്റെ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷത്തിന് കോടതിയുടെ അനുമതി

മഹാകുംഭമേളയുടെ അവസാന നാളായ ഫെബ്രുവരി 26 മഹാശിവരാത്രിനാളില്‍ സൂര്യന് ചുറ്റുമായി ഏഴ് ഗ്രഹങ്ങള്‍ ദൃശ്യമാകുന്ന അപൂര്‍വ്വ ഗ്രഹവിന്യാസം....അന്നത്തെ സ്നാനത്തിന് ഭക്തന് ലഭിക്കുക അപൂര്‍വ്വ ആത്മീയോര്‍ജ്ജം....
India

മഹാശിവരാത്രിയ്‌ക്ക് അപൂര്‍വ്വഗ്രഹവിന്യാസം…കുംഭമേളയിലേക്ക് മനുഷ്യക്കടലൊഴുകുന്നു… ഏഴ് ഗ്രഹങ്ങളും ദൃശ്യമാവുന്ന മഹാശിവരാത്രി നാള്‍…

സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളായ ബുധന്‍, വ്യാഴം, ശുക്രന്‍, ചൊവ്വ, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവ ദൃശ്യമാകുന്ന ആകാശം. അന്നാണ് മഹാകുംഭമേളയുടെ സമാപനദിവസം (ഇടത്ത്)
India

മഹാകുംഭമേളയുടെ അവസാനനാളായ ഫെബ്രുവരി 26ന് ഇരട്ടിപുണ്യം; ആകാശത്ത് ഏഴ് ഗ്രഹങ്ങളും എത്തും; മഹാശിവരാത്രിയും അന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.