India

87 ദേവ തീർത്ഥങ്ങളും, 5 മഹാ തീർത്ഥങ്ങളും ; സംഭാൽ തീർത്ഥാടന കേന്ദ്രമാക്കാൻ യോഗി സർക്കാർ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

Published by

ലക്നൗ : ഉത്തർപ്രദേശിലെ സംഭാൽ തീർത്ഥാടന കേന്ദ്രമാക്കി വികസിപ്പിക്കാൻ ഒരുങ്ങി യോഗി സർക്കാർ . തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന സംഭാലിലെ തീർത്ഥാടന സ്ഥലങ്ങളും കിണറുകളും ജില്ലാ ഭരണകൂടം അന്വേഷിച്ചുവരികയാണ്. സാംഭാൽ ഒരു തീർത്ഥാടന നഗരമാണെന്ന് സാംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര പെൻസിയ പറഞ്ഞു. നഗരത്തിന്റെ മൂന്ന് കോണുകളിലായി മൂന്ന് പ്രധാന ശിവക്ഷേത്രങ്ങളെക്കുറിച്ച് സംഭാൽ മാഹാത്മ്യത്തിൽ പരാമർശിക്കുന്നു. ഇവയിൽ 87 ദേവ തീർത്ഥങ്ങളും 5 മഹാ തീർത്ഥങ്ങളുമുണ്ട്.

സാംഭാലിൽ ഇതുവരെ 60 ദേവ തീർത്ഥാടന കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശേഷിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങൾ പരിശോധിച്ചുവരികയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. 44 തീർത്ഥാടന കേന്ദ്രങ്ങളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്തുകൊണ്ട് അവയുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

48 കിലോമീറ്റർ നീളമുള്ള 24 കോസി പരിക്രമ പൂർത്തിയാകുകയും എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും മനോഹരമാക്കുകയും ചെയ്യുമ്പോൾ, സാംഭാൽ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും ഉയർന്നുവരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പാൻസിയ പറഞ്ഞു.

അതേസമയം സംഭാൽ തീർത്ഥാടന നഗരമായി മാറ്റുന്നതിനെ എതിർത്ത് മസ്ജിദ് കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട് . ക്ഷേത്രങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും മസ്ജിദ് കമ്മിറ്റി എതിരാണ്. അതേസമയം, പള്ളിയുടെ നവീകരണത്തിനും അലങ്കാരത്തിനും ജുമാ മസ്ജിദ് കമ്മിറ്റി എ.എസ്.ഐയിൽ നിന്ന് അനുമതി തേടി. എന്നാൽ എ.എസ്.ഐ ഇതുവരെ അനുമതി നൽകിയിട്ടില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by