Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തമിഴ്‌നാട് തടുത്തു; കരാര്‍ ഏജന്‍സികള്‍ മുങ്ങി, മാലിന്യനീക്കം നിലച്ചു, മൂക്കുപൊത്തി തലസ്ഥാന നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 02:30 pm IST
in Thiruvananthapuram

തിരുവനന്തപുരം: പുഴുവരിച്ചും ദുര്‍ഗന്ധം വമിച്ചും മാംസാവശിഷ്ടമടക്കമുള്ള ജൈവ മാലിന്യം കുമിഞ്ഞുകൂടി നഗരം ചീഞ്ഞുനാറുന്നു. വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യം ആശുപത്രികള്‍ക്കു സമീപവും ജനവാസമേഖലകളിലും പൊതുനിരത്തിനോട് ചേര്‍ന്ന് ചാക്കുകളില്‍ കെട്ടി വച്ച നിലയിലാണ്. ഹരിത കര്‍മ്മസേന അംഗങ്ങള്‍ ശേഖരിച്ച മാലിന്യമാണ് കരാര്‍ ഏജന്‍സികള്‍ യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ നിരത്തുവക്കില്‍ നിറയുന്നത്. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിദിനം 5 ടണ്ണിലേറെ മാലിന്യമാണ് പുറന്തള്ളപ്പെടുന്നത്.

കോടികള്‍ ചെലവഴിച്ച് നഗരസഭ നടപ്പാക്കിയ മാലിന്യസംസ്‌കരണ പദ്ധതികളെല്ലാം പരാജയമായിരുന്നു. വ്യാപക അഴിമതിയും ധന നഷ്ടവും ഉണ്ടായതായി സിഎജി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. തുമ്പൂര്‍മൂഴികളും ബയോകമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകളും പരാജയമായി. ഇതോടെ മാലിന്യനീക്കത്തിന് ഏജന്‍സികളെ ചുമതലപ്പെടുത്തി നഗരസഭ കൈയൊഴിഞ്ഞു.

ജൈവ മാലിന്യങ്ങള്‍ റോഡുവക്കുകളില്‍ ശേഖരിച്ച് വയ്‌ക്കുന്നത് നായകളുടെ ശല്യവും കൂടിയിട്ടുണ്ട്. മാലിന്യ അവശിഷ്ടം കടിച്ച്‌വലിച്ച് റോഡിേോലക്ക് ഇടുകയും ഇതുവഴി കടന്നുപോകുന്ന കാല്‍നട യാത്രാക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. കാക്കകളും പൂച്ചകളും മാലിന്യ അവശിഷ്ടം സമീപത്തെ വീടുകളില്‍ കൊണ്ടിടുന്നതും പതിവായിട്ടുണ്ട്.

കരാര്‍ ഏജന്‍സികള്‍ മുങ്ങി
നഗരത്തിലെ ആശുപത്രികളിലെയും ഹോട്ടലുകളിലെയും മാലിന്യം അനധികൃതമായി തമിഴ്‌നാട്ടിലെ നാലു പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകമായി കൊണ്ടുതള്ളിയത് കൈയോടെ പിടിക്കപ്പെട്ടതോടെയാണ് ഏതാനും ആഴ്ചകളായി നഗരത്തില്‍ ജൈവമാലിന്യം അടിഞ്ഞുകൂടാന്‍ തുടങ്ങിയത്. തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ മാലിന്യം തള്ളിയതാണ് വിവാദമായത്. ഇതോടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരാറെടുത്ത ഏജന്‍സികള്‍ മാലിന്യനീക്കം മന്ദീഭവിപ്പിച്ചിരിക്കുകയാണ്.

33 ഏജന്‍സികളാണ് നഗരത്തില്‍ നിന്ന് മാലിന്യനീക്കത്തിന് കരാറെടുത്തിട്ടുള്ളത്. ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യത്തെക്കുറിച്ചുപോലും അന്വേഷിക്കാതെ ഇഷ്ടക്കാര്‍ക്ക് കരാര്‍ കൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കരാറെടുത്ത ഏജന്‍സികള്‍ ഉപകരാര്‍ നല്‍കുകയും ഇവര്‍ മാലിന്യം നഗരപ്രാന്തങ്ങളിലുള്ള പന്നിഫാമുകളിലേക്ക് വില്‍ക്കുകയുമായിരുന്നു ചെയ്തിരുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പന്നിഫാമുകള്‍ പലതും അടച്ചുപൂട്ടിയതോടെയാണ് ഉപകരാര്‍ കൈക്കലാക്കിയവര്‍ തമിഴ്‌നാട്ടിലെ പന്നിഫാമുകളിലേക്ക് വില്‍ക്കുകയും ശേഷിച്ചവ കൃഷിസ്ഥലങ്ങളില്‍ കൊണ്ടിട്ട് കടന്നുകളയുകയും ചെയ്തത്.

സംഭവം വിവാദമാവുകയും ഹൈക്കോടതിയും ദേശീയ ഹരിതട്രൈബ്യൂണലും ഇടപെടുകയും ചെയ്തതോടെ നിക്ഷേപിച്ച മാലിന്യം തിരികെക്കൊണ്ടുവരേണ്ടിവന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് മാലിന്യം കടത്തുന്നത് തടയാന്‍ തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധയും ശക്തമാക്കി.

Tags: WasteThiruvananthapuramGarbage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.