കൊച്ചി: ചൈനീസ് ഇന്‍സ്റ്റന്‍ഡ് ലോണ്‍ തട്ടിപ്പിലെ ഇഡി കേസില്‍ രണ്ട് മലയാളികളെ കൂടി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സ്വദേശി സയദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി വര്‍ഗീസ് എന്നിവരെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷയും കോടതി അനുവദിച്ചു.
കൊച്ചിയിലെ പിഎംഎല്‍എ കോടതിയാണ് കേസ് പരിഗണിക്കുന്നത്.1600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡി പ്രാഥമിക നിഗമനം.
ജനുവരി മാസത്തില്‍ ഈ കേസില്‍ തമിഴ്‌നാട് സ്വദേശികളായ നാല് പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.സാധാരണക്കാരുടെ പക്കല്‍ നിന്ന് രേഖകള്‍ കൈവശപ്പെടുത്തി അവരറിയാതെ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ട് ഒരുക്കി നല്‍കിയവരാണ് സയിദ് മുഹമ്മദും വര്‍ഗീസും.
നേരത്തെ അറസ്റ്റിലായ നാല് പ്രതികള്‍ ലോണ്‍ ആപ്പ് വഴി നിരവധി പേരില്‍ നിന്ന് തട്ടിച്ച പണം സിംഗപ്പൂരിലേക്ക് മാറ്റി ക്രിപ്‌റ്റോ നിക്ഷേപം നടത്തിയെന്നാണ് ഇഡി കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: