Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടുത്ത ചൂടിൽ സൂര്യാഘാതത്തെ ചെറുക്കാം, മാരകമാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Janmabhumi Online by Janmabhumi Online
Feb 20, 2025, 09:52 am IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

കടുത്ത വേനല്‍ചൂടില്‍ ഉരുകിയൊലിക്കുകയാണ് കേരളം. പകല്‍ പൊള്ളുന്ന വെയില്‍. രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റ്. കിണറുകളും കുളങ്ങളുമെല്ലാം വറ്റിവരളുന്നു. ചൂടിന്റെ ആധിക്യത്താല്‍ ജീവജാലങ്ങള്‍ തളരുകയാണ്. ദുസ്സഹമായ കാലാവസ്ഥ. നമ്മുടെ സംസ്ഥാനം ഇതുവരെയില്ലാത്ത നിലയില്‍ കടുത്ത വേനലിന്റെ പിടിയിലമര്‍ന്നിരിക്കുന്നു.

സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന താപനില ദീര്‍ഘകാല ശരാശരിയില്‍നിന്ന് നാല് ഡിഗ്രി വരെ ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത്തവണ വേനല്‍ കനക്കുമെന്നും ചൂടിന്റെ തോത് ഉയരുമെന്നുമുള്ള കാലാവസ്ഥാവിഭാഗത്തിന്റെ മുന്നറിയിപ്പ് ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സസ്യശ്യാമളമായിരുന്ന നമ്മുടെ കേരളം മുമ്പൊന്നും കേട്ടിട്ടില്ലാത്തവിധം വേനലിനെ ഭയന്നുതുടങ്ങിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങളായി വേനല്‍ക്കാലമായാല്‍ കേരളം നേരിടുന്ന പുതിയ പ്രതിഭാസം കൂടിയാണ് സൂര്യാഘാതം. ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമായിത്തീര്‍ന്നേക്കാവുന്ന ഒരു ഭീഷണികൂടിയാണിത്.

കൂടുതല്‍ സമയം നേരിട്ട് കടുത്ത വെയില്‍ ഏല്‍ക്കേണ്ടിവരുന്നവരാണ് സൂര്യാഘാതത്തിന് ഇരയാവുന്നത്. നട്ടുച്ചക്ക് തുറസ്സായ സ്ഥലത്ത് തൊഴിലെടുക്കുന്നവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. പുറത്ത് പോയി വരുന്നവരോട് ‘വെയിലുകൊണ്ട് മുഖമാകെ കരുവാളിച്ചുവല്ലോ’ എന്ന് പറയാറുണ്ട്. ചെറിയതോതില്‍ സൂര്യതാപമേല്‍ക്കുന്നതുകൊണ്ടാണിങ്ങിനെ സംഭവിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഈ അവസ്ഥ ഗുരുതരമായിത്തീരാറുണ്ട്. ചില സമയത്ത് സൂര്യകിരണങ്ങള്‍ ശരീരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിധത്തില്‍ പതിക്കുന്നത് കൊണ്ടാണിത്.
സൂര്യനില്‍ നിന്ന് ഭൂമിയിലത്തെുന്ന അള്‍ട്രാവൈലറ്റ് വികിരണങ്ങള്‍ മനുഷ്യരുടെ തൊലിയില്‍ പൊള്ളലേല്‍പ്പിക്കുന്നു. കടുത്ത·വെയിലേറ്റ് അല്‍പസമയത്തിനുള്ളില്‍തന്നെ തൊലി ശരീരത്തില്‍ നിന്ന് ഇളകിമാറുകയും കടുത്ത വേദനയും നീറ്റലും അനുഭവപ്പെടുകയും ചെയ്യുന്നു. വളരെ അപൂര്‍വമായി സൂര്യാഘാതമേല്‍ക്കുന്നയാള്‍ ബോധരഹിതനാവുകയും ശരീരത്തിലെ നിര്‍ജലീകരണം മൂലം ജീവന്‍ പോലും അപകടത്തിലാവുകയും ചെയ്യാറുണ്ട്.

സൂര്യാഘാതം ഏറ്റുകഴിഞ്ഞാല്‍ അതിന്റെ ലക്ഷണങ്ങള്‍ ഏതാനും സമയത്തിനകം അറിയാനാവും. പൊള്ളലേറ്റ ഭാഗത്ത് നീറ്റലും വേദനയും പുകച്ചിലുമുണ്ടാകും. തൊലി ചുവക്കുന്നതൊടൊപ്പം വേദന അനുഭവപ്പെടുന്നതും സൂര്യാഘാതത്തിന്റെ ലക്ഷണമാണ്.
കടുത്ത സൂര്യാതപമേറ്റ് അവശരാവുന്നവര്‍ക്ക് ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ശരീരത്തിലെ രക്തചംക്രമണം നിലച്ച് അവയവങ്ങള്‍ തളര്‍ന്ന് പോകാന്‍ ഇടയാവും. ചിലരില്‍ പനി, ചര്‍ദ്ദി, കുളിര് എന്നിവയും കണാറുണ്ട്.

സൂക്ഷിക്കുക, ഉടന്‍ ചികിത്സ തേടുക

സൂര്യാഘാതമേറ്റ് തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. സ്ഥിതി ഗുരുതരമാണെങ്കില്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരും. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാഥമികമായി ചെയ്യേണ്ടത് കടുത്ത വെയിലില്‍ ശരിയായി വസ്ത്രം ധരിക്കാതെയോ കുട ചൂടാതെയോ പുറത്തിറങ്ങാതിരിക്കലാണ്. ഉച്ചവെയില്‍ കുത്തനെ ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം. വേനല്‍ക്കാലമായാല്‍ ധാരാളം ശുദ്ധജലം കുടിക്കേണ്ടതും അത്യാവശ്യമാണ്.സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതകളൂള്ള മേഖലകളില്‍ ജോലിചെയ്യുന്നവര്‍ ഒരിക്കലും മദ്യപിക്കരുത്. ശരീരത്തിലെ നിര്‍ജലീകരണം വേഗത്തിലാക്കുന്നതിനാല്‍ മദ്യപാനം പലപ്പോഴും ചികിത്സകള്‍ സങ്കീര്‍ണ്ണമാക്കാറുണ്ട്.

നിരന്തരം വെയിലേറ്റ് ശരീരം കരുവാളിക്കുന്നവര്‍ക്ക് തൊലിപ്പുറമെ അര്‍ബുദം (Skin Cancer) വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് കടുത്ത രീതിയില്‍ സൂര്യാഘാതമേറ്റില്ലെങ്കിലും സൂര്യരശ്മികള്‍ മൂലം ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെ ശ്രദ്ധയോടെ കരുതണം.

എന്താണ് സൂര്യാഘാതം..?

സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. കുട്ടികളിലും പ്രായമായവരിലും സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരികതാപനില ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കും.

അവയവങ്ങളെ ബാധിക്കുന്നു

കഠിനമായ ചൂടില്‍ പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ചിലപ്പോള്‍ തലച്ചോറിനേയും സൂര്യാഘാതം സാരമായി ബാധിക്കും. അസ്വഭാവികമായ പെരുമാറ്റങ്ങളും അപസ്മാരബാധ പോലുള്ള ലക്ഷണങ്ങളും ഇതിനത്തെുടര്‍ന്നുണ്ടാകുന്നു. തീവ്രമായ അബോധാവസ്ഥക്കും ഇത് കാരണമാകും.

സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

.സൂര്യാഘാതമേറ്റയാളെ തണലുള്ള സ്ഥലത്തേക്ക് ഉടന്‍ മാറ്റുക
.വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുക
.മൂക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയും തുടച്ചുമാറ്റുക
.തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ .ശരീരഭാഗങ്ങളില്‍ .പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
.തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
.കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
.രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

പ്രതിരോധം

വേനല്‍ക്കാലമായാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ബിയര്‍, മദ്യം, കൃതൃമശീതളപാനീയങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് മൂന്നുവരെ പുറത്തിറങ്ങുന്നത് കഴിയുന്നത്ര ഒഴിവാക്കണം. വെയിലത്തേക്ക് ഇറങ്ങുമ്പോള്‍ ശരീരം പരമാവധി വസ്ത്രങ്ങള്‍കൊണ്ട് മറക്കുകയും കുട ഉപയോഗിക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ നട്ടുച്ച സമയത്ത് ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കണം

Tags: Summersunstroke
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പെരുംജീരകം വെള്ളം കുടിക്കുന്നതിന്റെ ഈ ഗുണങ്ങൾ നിങ്ങൾക്കറിയാമോ ?

News

ദിവസവും ഒരു ഗ്ലാസ് ലസ്സി കുടിച്ചാൽ എന്ത് സംഭവിക്കും?

Local News

മോര് അകം തണുപ്പിക്കുക മാത്രമല്ല തടിയും കുറയ്‌ക്കും ; വേറെയുമുണ്ട് നിങ്ങളറിയാത്ത നിരവധി ഗുണങ്ങൾ

Kerala

സംസ്ഥാനത്ത് വേനല്‍ മഴയില്‍ 2 മരണം., വീടുകള്‍ തകര്‍ന്നു

Health

വേനൽക്കാലം തുടങ്ങി, വെള്ളം കൂടുതൽ കുടിക്കണം, പ്രയോജനങ്ങൾ അറിയാം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies