കോട്ട : രാജസ്ഥാനിലെ ജിഹാദികൾ നിരന്തരം ഹിന്ദു പെൺകുട്ടികളെ കെണിയിൽ കുടുക്കി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് നിത്യ സംഭവമാകുന്നു. സമാനമായ സംഭവമാണ് രാജസ്ഥാനിലെ ബീവാറിൽ അരങ്ങേറിയത്. പ്രായപൂർത്തിയാകാത്ത അഞ്ച് ഹിന്ദു പെൺകുട്ടികളെ പത്ത് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്യുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയും ചെയ്തെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. കേസിൽ ഇതുവരെ 7 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ ബീവാർ ജില്ലയിലെ ഉൾഗ്രാമങ്ങളിലാണ് പീഡനവും മതപരിവർത്തനവും നടന്നിരിക്കുന്നത്. ഇരകളായ പെൺകുട്ടികളുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് വിജയനഗർ പോലീസ് ബലാത്സംഗം, ലൈംഗിക പീഡനം, പിന്തുടരൽ, പോക്സോ നിയമം എന്നിവ പ്രകാരം കേസ് ചെയ്യുകയും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്, അവർക്കായി തിരച്ചിൽ നടത്തിവരികയാണ്.
ജിഹാദികളുടെ വലയിൽ പെൺകുട്ടികൾ കുടുങ്ങിയതിനെക്കുറിച്ച് കേസിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിഎസ്പി സജ്ജൻ സിംഗ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച് മുഖ്യപ്രതികൾ ആദ്യം സോഷ്യൽ മീഡിയ വഴിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സൗഹൃദത്തിലായത്. ഇതിനുശേഷം പെൺകുട്ടികൾ അവരുടെ കെണിയിൽ വീണെന്ന് തോന്നിയപ്പോഴാണ് പ്രതികൾ ഈ പെൺകുട്ടികളെ നേരിൽ കാണുന്നത്.
പിന്നീട് പ്രതികൾ അവർക്ക് മൊബൈലുകളും സമ്മാനമായി നൽകി. ഇതിനുശേഷം പത്ത് പ്രതികളും ഇരകളായ അഞ്ച് പെൺകുട്ടികളെ പലപ്പോഴായി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പ്രതികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്ന ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യുകയും പിന്നീട് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും പോലീസിൽ നൽകിയ പരാതിയിൽ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: