Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമേരിക്ക കീഴടക്കി മോദിയുടെ സന്ദര്‍ശനം

ട്രംപ് രണ്ടാമതും പ്രസിഡന്റായ ശേഷം ഇതിനോടകം നിരവധി നേതാക്കള്‍ അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ അവര്‍ക്കൊന്നും ലഭിക്കാത്ത മാധ്യമശ്രദ്ധയും പരിഗണനയുമാണ് മോദിക്ക് ലഭിച്ചത്. മോദിയുമായി വിലപേശല്‍ സാധ്യമല്ലെന്ന ട്രംപിന്റെ പ്രസ്താവന ഭാരതത്തിനുള്ള അംഗീകാരമാണ്.

Janmabhumi Online by Janmabhumi Online
Feb 17, 2025, 10:17 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം പലനിലകളില്‍ ശ്രദ്ധേയമായി. ഫ്രാന്‍സില്‍ നടന്ന എഐ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി അമേരിക്കയില്‍ എത്തിയത്. അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസില്‍ ഹൃദ്യമായ സ്വീകരണം ലഭിച്ച മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഭാരതവും അമേരിക്കയും തമ്മില്‍ മഹത്തായ ഐക്യവും മഹത്തായ സൗഹൃദവും ഉണ്ടെന്നു പറഞ്ഞ ട്രംപ്, ഇവ രണ്ടും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. പ്രസിഡന്റു പദവിയില്‍ തിരിച്ചെത്തിയ ട്രംപിനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാനമായ ബന്ധം പരസ്പര വിശ്വാസത്തോടെ കൂടുതല്‍ ശക്തമാവുമെന്നും അഭിപ്രായപ്പെട്ടു. ഭാരതത്തിലെ ജനങ്ങള്‍ തന്നെ മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കാര്യവും, ആറു പതിറ്റാണ്ടിനു ശേഷം ഇങ്ങനെ സംഭവിക്കുന്നത് ആദ്യമാണെന്നും മോദി പറയുകയുണ്ടായി. പ്രസിഡന്റ് ട്രംപിന്റെ പുതിയ ഭരണസംവിധാനം നിലവില്‍ വന്ന് രണ്ടാഴ്ചയ്‌ക്കുശേഷം ഔദ്യോഗിക ക്ഷണമനുസരിച്ച് അമേരിക്ക സന്ദര്‍ശിക്കുന്ന പ്രമുഖ ലോക നേതാവാണ് നരേന്ദ്ര മോദി. പ്രസിഡന്റ് ട്രംപിന് പുറമെ യുഎസ് ഇന്റലിജന്‍സ് മേധാവിയും ഭാരത വംശജയുമായ തുളസി ഗബ്ബാഡ്, ടെസ്ല മേധാവിയും ട്രംപിന്റെ അടുപ്പക്കാരനുമായ ഇലോണ്‍ മസ്‌ക്, പ്രമുഖ സംരംഭകന്‍ വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി നടത്തിയ ചര്‍ച്ചകള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി.

വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി മോദി നടത്തിയ നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സുരക്ഷ, പ്രതിരോധം, വാണിജ്യം, സാങ്കേതികവിദ്യ, സുരക്ഷ എന്നിവ ചര്‍ച്ചാവിഷയമായി. മേഖലയിലും ആഗോളതലത്തിലും ഇരു രാജ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്തു. ഈ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. ഒരു രാജ്യത്തിന്റെ ഭരണാധികാരി മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോഴുള്ള പതിവ് സ്വീകരണമല്ല നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഊഴത്തിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നു. രണ്ട് നേതാക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധം അന്നേ തുടങ്ങിയതാണ്. മോദി തന്റെ സുഹൃത്താണെന്ന് അന്നു പറഞ്ഞ ട്രംപ് ഈ സന്ദര്‍ശന വേളയിലും അത് ആവര്‍ത്തിക്കുകയുണ്ടായി. എന്നുമാത്രമല്ല, പ്രധാനമന്ത്രി മോദി കസേരയില്‍ ഇരിക്കുമ്പോള്‍ ട്രംപ് പിന്നില്‍ നില്‍ക്കുന്നതും, മോദിക്ക് ഇരിക്കാന്‍ പാകത്തിന് കസേര നീക്കുന്നതും ലോകം മുഴുവന്‍ കാണുകയുണ്ടായി. പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ട്രംപ് എത്രമാത്രം ബഹുമാനിക്കുന്നു എന്നതിന് തെളിവാണിത്. ട്രംപ് രണ്ടാമതും പ്രസിഡന്റായ ശേഷം ഇതിനോടകം നിരവധി നേതാക്കള്‍ അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ അവര്‍ക്കൊന്നും ലഭിക്കാത്ത മാധ്യമശ്രദ്ധയും പരിഗണനയുമാണ് മോദിക്ക് ലഭിച്ചത്. മോദിയുമായി വിലപേശല്‍ സാധ്യമല്ലെന്ന ട്രംപിന്റെ പ്രസ്താവന ഭാരതത്തിനുള്ള അംഗീകാരമാണ്.

അമേരിക്കയില്‍ നിയമവിരുദ്ധമായി തങ്ങുന്നവരെ ആ രാജ്യം തിരിച്ചയക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള മോദിയുടെ സന്ദര്‍ശനം വിവാദമാക്കി സന്ദര്‍ശനത്തിന്റെ നിറം കെടുത്താന്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയുണ്ടായി. ബംഗ്ലാദേശ് യുദ്ധകാലത്ത് അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പേടിച്ചോടിപ്പിച്ചു എന്നും മറ്റുമുള്ള എടുത്താല്‍പൊങ്ങാത്ത പ്രസ്താവനയുമായി ചിലര്‍ രംഗത്ത് വരികയുണ്ടായി. അന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയത് സോവിയറ്റ് യൂണിയന്റെ ആയുധശക്തി ഭയന്നാണ്. ഇതേ ഇന്ദിരാഗാന്ധിയെ അമേരിക്കന്‍ പ്രസിഡണ്ട് നിക്സണ്‍ കൂടിക്കാഴ്ച അനുവദിക്കാതെ അപമാനിച്ചതും, പ്രധാനമന്ത്രി നെഹ്‌റുമായി ഫോട്ടോയെടുക്കാന്‍ മറ്റൊരു അമേരിക്കന്‍ പ്രസിഡണ്ട് മടിച്ചതുമൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് മോദിയുടെ കഴിവുകേടാണെന്ന് ചിലര്‍ പ്രചരിപ്പിച്ചത്. അമേരിക്ക സ്വന്തം പൗരന്മാരോട് കാണിക്കാത്ത പരിഗണന നിയമവിരുദ്ധമായി തങ്ങുന്ന മറ്റ് രാജ്യത്തെ പൗരന്മാരോട് കാണിക്കുമെന്ന് കരുതാനാവില്ലല്ലോ. യഥാര്‍ത്ഥത്തില്‍ അനധികൃത കുടിയേറ്റക്കാരോടുള്ള അനുഭാവമല്ല, അമേരിക്കയുമായുള്ള ഭാരതത്തിന്റെ നല്ല ബന്ധം തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ പങ്കാളികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്.

ഭാരതത്തോട് ട്രംപിന് അനുഭാവമാണുള്ളത്. ബംഗ്ലാദേശില്‍ മോദിക്ക് താന്‍ ‘ഫ്രീ ഹാന്റ്’ നല്‍കിയിരിക്കയാണെന്ന ട്രംപിന്റെ പ്രസ്താവന തന്നെ ഇതിന് തെളിവാണല്ലോ. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പാക്കിസ്ഥാന്‍ ആശങ്ക പ്രകടിപ്പിതും കാറ്റ് മാറി വീശുന്നതിന്റെ ലക്ഷണമാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇതൊക്കെ വഴിവയ്‌ക്കും.

Tags: americaNarendra ModiDonald TrumpModi's visit
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

Main Article

ദേശീയ സാമ്പത്തിക വളര്‍ച്ച: മൂന്നാം സ്ഥാനത്തെത്തിയാല്‍ പിന്നെയെങ്ങോട്ട്?

India

“ആരെങ്കിലും നമ്മളെ ആക്രമിച്ചാൽ, ‘ബുള്ളറ്റിന്’ ‘ഷെൽ’ ഉപയോഗിച്ച് മറുപടി നൽകും”: പാകിസ്ഥാന് വിണ്ടും മുന്നറിയിപ്പ് നൽകി അമിത് ഷാ

India

കോൺഗ്രസ് സർക്കാർ പട്ടേലിന്റെ ഉപദേശം അവഗണിച്ചു; 1947ൽ തന്നെ ഭീകരരെ ഇല്ലാതാക്കണമായിരുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതത്തിലെ ആദ്യ ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിന്‍ ഫഌഗ് ഓഫ് ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്കോ പൈലറ്റിന്റെ ക്യാബിനില്‍
India

റെയില്‍വേ കുതിപ്പ് തുടരും; ആദ്യത്തെ 9,000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിന്‍ ഫ്‌ലാഗ്‌ ഓഫ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies