തൃശൂര്‍: ലൈംഗികാതിക്രമ കേസിലെ പ്രതിയായ യുവാവിന് 22 വര്‍ഷവും മൂന്ന് മാസവും കഠിനതടവ് വിധിച്ച് പോക്സോ കോടതി. 90 ,500 രൂപ പിഴയും അടയ്ക്കണം. വടക്കേക്കാട് സ്വദേശി കുന്നനെയ്യില്‍ ഷെക്കീര്‍ (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം.പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കടന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ ആവശ്യപ്പെടുകയും പിന്നീട് സ്കൂള്‍ വിട്ടു വരുമ്പോള്‍ നാലാംകല്ല് പെട്രോള്‍ പമ്പിനടുത്ത് വച്ച് പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതേക്കുറിച്ച് സഹോദരന് പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രി കടന്ന് അതിക്രമം കാട്ടിയെന്നാണ് കേസ്. വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോക്സോ ആക്റ്റിലെ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും പ്രതിയെ കുന്നംകുളം പോക്സോ ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്.
ഇയാളുടെ പേരില്‍ പോക്സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: