Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അറിവിന്റെ തായ്‌വേര് മുറിക്കുന്ന ഇടതു സര്‍ക്കാര്‍

വിദ്യാഭ്യാസത്തിന് വിരാമമിടുമോ ബിന്ദു? 2

എ.കെ. അനുരാജ് by എ.കെ. അനുരാജ്
Feb 15, 2025, 10:15 am IST
in Vicharam, Article

താരതമ്യേന സജീവമായിരുന്നു വിദൂരവിദ്യാഭ്യാസം കേരളത്തില്‍. എന്നാല്‍, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ആരംഭിച്ചതോടെ മറ്റു സര്‍വകലാശാലകള്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതു സര്‍ക്കാര്‍ വിലക്കി. ഇതാകട്ടെ, വലിയ തിരിച്ചടിയായി. ശ്രീനാരായണ ഗുരു സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യുന്നതു വളരെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രം. ഫലത്തില്‍, മറ്റു സര്‍വകലാശാലകളില്‍ വിദുരവിദ്യാഭ്യാസ വിഭാഗത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളും കേരളം വിട്ടു. സംസ്ഥാനത്തിനുപുറത്തുള്ള സര്‍വകലാശാലകളെയും കോളജുകളെയുമാണ് ഇവിടുത്തെ പഠിതാക്കള്‍ വിദൂരവിദ്യാഭ്യാസത്തിനായി ഇപ്പോള്‍ കൂടുതലും ആശ്രയിക്കുന്നത്.

ഇത്രയൊക്കെയായിട്ടും പാഠം പഠിക്കുന്നില്ല എന്നതാണ് ഞെട്ടിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സ്വാശ്രയത്വവും സ്വാതന്ത്ര്യവും മികവുമൊക്കെ തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യത്തിനായി ബലികൊടുക്കുന്നതിനാണ് ഏറ്റവുമൊടുവില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അത്രയൊന്നും ഗൗരവതരമല്ലാതെ നടത്തിയ ചില പഠനങ്ങളുടെ പേരില്‍ സര്‍വകലാശാലകളെ തച്ചുടയ്‌ക്കാന്‍ ഒരുങ്ങുകയാണ്.

ചാന്‍സലറുടെ നേതൃത്വത്തില്‍ തുടങ്ങുന്ന സര്‍വകലാശാലാ ഭരണ സംവിധാനം ഇപ്പോഴുള്ള പുഴുക്കുത്തുകള്‍ നീക്കി കുറ്റമറ്റ രീതിയില്‍ നടത്തണമെന്നു സുപ്രീം കോടതി ഉള്‍പ്പെടെയുള്ള നീതിന്യായസംവിധാനം ആവര്‍ത്തിച്ച് കേരള സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍, തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യത്തിന് എതിരായി ഓരോ തവണ കോടതിവിധികള്‍ ഉണ്ടാകുമ്പോഴും അത് അംഗീകരിക്കുകയല്ല, മറിച്ച് രാഷ്‌ട്രീയതാല്‍പര്യത്തിനനുസരിച്ചു സര്‍വകലാശാലകളെ വളച്ചൊടിക്കാനുള്ള മറുവഴികളും കുറുക്കുവഴികളും തേടുകയാണ് ഇടതുസര്‍ക്കാര്‍.

ചാന്‍സലറെന്ന നിലയില്‍ കേരളത്തിലെ സര്‍വകലാശാലകളെ നേര്‍വഴിക്കു നടത്താനും പ്രവര്‍ത്തനം സുതാര്യമാക്കാനും മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഉദ്യോഗസ്ഥ സംവിധാനം ഉടച്ചുവാര്‍ത്തുകൊണ്ട് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായി. ഇത് ഏറെ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇനി, കേരളത്തിലെത്തും മുന്‍പേ ബിഹാര്‍ ഗവര്‍ണറെന്ന നിലയില്‍ അവിടത്തെ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ യത്നിച്ച ഇന്നലെകളാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് ഉള്ളത്. എന്നാല്‍, നിലനില്‍പിനു തന്നെ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പരിണതപ്രജ്ഞരായ ചാന്‍സലര്‍മാരുടെ നേതൃത്വത്തില്‍ നീക്കമുണ്ടാവുമ്പോള്‍ ആ കൈകള്‍ എങ്ങനെ വെട്ടാമെന്ന ഗൂഢാലോചനയിലാണ് ഇടതു സര്‍ക്കാര്‍.

ഇതിനുള്ള കാരണമാകട്ടെ, പകല്‍പോലെ വ്യക്തമാണ്. അക്കാദമികമായ കരുത്ത് ഇടതുപക്ഷത്തിന്, വിശേഷിച്ച് സിപിഐ(എം)ക്കു ചോര്‍ന്നുപോയിക്കഴിഞ്ഞു. ‘വാഴക്കുല പിഎച്ച്ഡി’ക്കാരുടെയും കവിത മോഷണത്തിലൂടെ കീര്‍ത്തി നേടുന്ന പ്രൊഫസര്‍മാരുടെയും നിരയേ പാര്‍ട്ടിക്ക് ഇപ്പോള്‍ മുന്നോട്ടുവയ്‌ക്കാനുള്ളൂ. ഉന്നതവിദ്യാഭ്യാസ മേഖലയെ ഇവരിലൂടെ മാത്രമേ പാര്‍ട്ടിക്ക് ഇനിയങ്ങോട്ടു പിടിച്ചുനിര്‍ത്താനാകൂ. എന്നാല്‍, ഇത്തരക്കാരെ അധികാരസ്ഥാനത്തു വാഴിക്കണമെങ്കിലാകട്ടെ, ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം താഴ്‌ത്തുകയല്ലാതെ മറ്റു പോംവഴികളില്ല. അതിനാല്‍, ഈ വഴിക്കാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കങ്ങള്‍.

അക്കാദമിക മികവോ, കഴിവോ സര്‍വകലാശാലകളുടെ തലപ്പത്തോ ഭരണത്തിലോ വരുന്നതിനു മാനദണ്ഡമാകരുതെന്ന് ഇടതുപക്ഷം കരുതുന്നു. ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കു നിര്‍ണായക പങ്കുണ്ടെന്നു തിരിച്ചറിഞ്ഞ്, സാംസ്‌കാരിക ബോധത്തോടെ കലാശാലകളെ നയിക്കാന്‍ സാധിക്കുന്നവര്‍ സര്‍വകലാശാലകളുടെ താക്കോല്‍സ്ഥാനങ്ങളില്‍ എത്തുന്നതു തടയുക എന്നതാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അണിയറയിലുള്ള സര്‍വകലാശാലാ നിയമ പരിഷ്‌കരണ ബില്ലിന്റെ കാതല്‍.

ഇത്തരമൊരു സാഹസത്തിനു സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നതാകട്ടെ, വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനോ ഗവേഷണത്തിനോ മറ്റോ ഒരു സഹായവും നല്‍കാതെയാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. സര്‍വകലാശാലകള്‍ക്കു ഫണ്ട് നല്‍കുമെന്ന് ഇടയ്‌ക്കിടെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയുമൊക്കെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതല്ലാതെ നാമമാത്രമായ സഹായം പോലും നല്‍കുന്നില്ല. ഈ മേഖലയിലെ പദ്ധതി പ്രഖ്യാപനങ്ങള്‍ കടലാസിലുറങ്ങുന്നു. എന്നു മാത്രമല്ല, മറുവശത്തു വിത്തെടുത്തു കുത്തുകയുമാണ്. ദശാബ്ദങ്ങള്‍കൊണ്ട് സര്‍വകലാശാലകള്‍ സമാഹരിച്ച പണം ഇടതു മേല്‍ക്കയ്യുള്ള സിന്‍ഡിക്കേറ്റ്, സെനറ്റ് പോലുള്ള സംവിധാനങ്ങള്‍ മത്സരിച്ചു ചെലവിട്ടുതീര്‍ക്കുകയാണിപ്പോള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനവിഹിതം പിന്നീട് ലഭ്യമാക്കാമെന്ന പൊള്ളയായ വാഗ്ദാനം നല്‍കി സര്‍വകലാശാലകളുടെ തനതു ഫണ്ടു വകമാറ്റി ചെലവിടാന്‍ നിര്‍ദേശം നല്‍കുന്ന സാഹചര്യവും ഉണ്ടാവുന്നു. ഫലത്തില്‍ സര്‍വകലാശാലകള്‍ക്കു ഫണ്ട് ഇല്ലാതായിത്തീരുകയും അത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാവി തന്നെ ഇരുളടഞ്ഞതാക്കി മാറ്റുകയും ചെയ്യും.

സുതാര്യതയും ചോദ്യം ചെയ്യലും ഇല്ലാതാക്കി എല്ലാം തമ്പ്രാന്റെ ഇഷ്ടംപോലെ എന്ന സ്ഥിതി സര്‍വകലാശാലകളില്‍ സൃഷ്ടിച്ചെടുക്കുകയും ഒരു സിപിഐ(എം) സ്വപ്നമാണ്. സിന്‍ഡിക്കേറ്റ് പോലുള്ള ഭരണനിര്‍വഹണ സംവിധാനങ്ങളില്‍ ഇടതുപക്ഷക്കാര്‍ മാത്രം കുത്തിനിറയ്‌ക്കപ്പെടുന്ന സംവിധാനമാണ് പുതിയ ബില്ലിലൂടെ ലക്ഷ്യംവയ്‌ക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ സാന്നിധ്യവും ശബ്ദവും ഇത്തരം ഫോറങ്ങളില്‍ ഇല്ലാതാകുന്നതോടെ കൈക്കൊള്ളുന്ന വിദ്യാഭ്യാസവിരുദ്ധവും രാഷ്‌ട്രീയപരവുമായ തീരുമാനങ്ങള്‍ ചോദ്യംചെയ്യപ്പെടുകയില്ല എന്നു മാത്രമല്ല, പുറത്തറിയുകയുമില്ല എന്ന് ഇടതുപക്ഷം കരുതുന്നു.

അക്കാദമിക രംഗത്തെ അടിമുടി തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമനവാദികളെന്ന പ്രച്ഛന്നവേഷമണിയുന്ന ഇടതുസര്‍ക്കാരില്‍ നിന്ന് തുടരെത്തുടരെ ഉണ്ടായിട്ടും അക്കാദമിക വിദഗ്ധരെന്നോ സാംസ്‌കാരിക നായകരെന്നോ അവകാശപ്പെടുന്നവരുടെ കേന്ദ്രങ്ങളില്‍നിന്ന് ഒരെതിര്‍പ്പും ഉയരുന്നില്ല എന്നതാണ് ഇടതുസര്‍ക്കാരിന്റെ നയങ്ങളെക്കാള്‍ ഭയപ്പെടുത്തുന്നത്. ചുറ്റും നടക്കുന്നതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ മാത്രമുള്ള ഈ കൂട്ടത്തിന്റെ ‘അന്ധത’ നല്‍കുന്ന സൂചന കേരളത്തിന്റെ ഭാവി ഇരുളിലേക്കാണ് എന്നു തന്നെയാണ്. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിന്റെ മുളകള്‍ ഓരോന്നായി ചവിട്ടിമെതിച്ചുകളയുകയായിരുന്നു പിണറായി സര്‍ക്കാര്‍ ഇതുവരെ ചെയ്തിരുന്നെങ്കില്‍, ഇപ്പോള്‍ നോട്ടം തായ്‌ത്തടിയില്‍ത്തന്നെയാണ്. തങ്ങളുടെ നീച ലക്ഷ്യപ്രാപ്തിക്കായി ഈ രാഷ്‌ട്രീയക്കൂട്ടം അറിവിന്റെ തായ് വേരറുക്കും മുന്‍പു പ്രതികരിക്കേണ്ടത് കേരളത്തിന്റെ നിലനില്‍പിനുള്ള അടിസ്ഥാനപരമായ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.

(അവസാനിച്ചു)
(പ്രമുഖ പത്രപ്രവര്‍ത്തകനും കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമാണ് ലേഖകന്‍)

Tags: UniversityDistance EducationHigher Educationleft governmentcuts the thorn of knowledge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യശാലകളുടെ പെരുംപ്രളയത്തിലാക്കിയെന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ ബിഷപ്പ്‌സ് കൗണ്‍സില്‍

മുഖ്യമന്ത്രിയുടെ ഒഎസ്ഡി ശ്രീറാം സാംബശിവറാവു
വിന്റെ കത്തിന്റെ പകര്‍പ്പ്‌
Kerala

സ്ത്രീ സുരക്ഷാ പദ്ധതിയിലെ 15.88 ലക്ഷം ഡേറ്റയും ചോര്‍ത്തി

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.